Showing posts with label lovestory. Show all posts
Showing posts with label lovestory. Show all posts

Monday, 10 October 2011

പഞ്ചാരക്കാട്ടിന്‍ തണലത്ത് Episode 5 : കുമാരീസംഭവം അഥവാ കുമാരി ഒരു സംഭവം തന്നെ!!

കുമാരി[1988 - ]. എറണാകുളം ജില്ലയിലെ നെല്ലിയാംതോട് എന്ന ഗ്രാമത്തില്‍ ജനനം. ഗവണ്മെന്റ് ഉദ്യോഗസ്ഥനായ അച്ഛന്റെയും വീട്ടമ്മയായ അമ്മയുടെയും ഏകപുത്രി.
നെല്ലിയാംതോടിന്റെ അഭിമാനഭാജകം. ചൈനീസ് ആയോധനകലയായ കരാട്ടയില്‍ ബ്ലാക്ക്‌ബെല്‍റ്റ്‌. ഭരതനാട്യത്തില്‍ അഗ്രഗ്രണ്യ. ആരും കണ്ടാല്‍ ഒന്ന് കൂടി നോക്കിപോകുന്ന സൗന്ദര്യം.......ഇങ്ങനെ ഒക്കെ ആയിരുന്നു കുമാരി തന്നെക്കുറിച്ച് ധരിച്ചു വെച്ചിരുന്നത്.

കുട്ടിക്കാലം മുതല്‍ക്കു തന്നെ കുമാരിക്ക് ഹിന്ദി സിനിമയോട് വന്‍ താല്പര്യം ആയിരുന്നു. ഹിന്ദി ഭാഷയോടും. അമീര്‍ ഖാന്‍ ആയിരുന്നു ഇഷ്ട നടന്‍. രണ്ടു വയസ്സുള്ള കുമാരി ഊണ് കഴിക്കുന്നതും പാല് കുടിക്കുന്നതും ടിവിയില്‍ അമീര്‍ഖാന്റെ പടം കണ്ടു കൊണ്ടായിരുന്നു.

അമീര്‍ഖാനെ കാണണം അമീര്‍ഖാനെ കാണണം എന്ന് പറഞ്ഞു കുമാരി എന്നും വീട്ടില്‍ ബഹളം വെയ്ക്കുമായിരുന്നു. 'പട്ടിക്കാട്ടില്‍ അമീര്‍ഖാനെ എവിടെ നിന്നും കാണിക്കും' എന്ന് ആലോചിച്ചു കുഴഞ്ഞ കുമാരിയുടെ അമ്മ അവസാനം അമീര്‍ഖാന്‍ എന്നും പറഞ്ഞു ബീഹാറില്‍ നിന്ന് വന്ന കൂലിപണിക്കാരെ കാണിച്ചു 'ദാ മോളെ അമീര്‍ഖാന്‍' എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു സമാധാനിപ്പിച്ചു പോന്നിരുന്നു!!

കുമാരിയുടെ കൂടെ കുമാരിയുടെ ഹിന്ദി വീക്നെസ്സും വളര്‍ന്നു വന്നു. വളര്‍ന്നപ്പോള്‍ കുമാരിയുടെ കൂട്ട് ഡല്‍ഹിയില്‍ നിന്ന് വന്ന അപ്പുറത്തെ വീട്ടിലെ മാലതി ചേച്ചി ആയി. കാരണം ചേച്ചി എപ്പോഴും ഡല്‍ഹി വിശേഷങ്ങള്‍ കുമാരിയെ പറഞ്ഞു കേള്‍പ്പിക്കുമായിരുന്നു. ഡല്‍ഹിയില്‍ പിച്ചക്കാര്‍ പോലും ഹിന്ദി ആണ് സംസാരിക്കുന്നതെന്ന വാര്‍ത്ത കേട്ട് കുമാരി കോരിതരിച്ചിരുന്നു പോയി !!

അങ്ങനെ നെല്ലിയാംതോടിന്റെ പോന്നോമനപുത്രിയായി കുമാരി വളര്‍ന്നു വന്നു. എട്ടാം ക്ലാസ്സില്‍ വെച്ചു കുമാരിക്ക് കരാട്ടെ പഠിച്ചാല്‍ കൊള്ളാം എന്നൊരു ആഗ്രഹം ഉദിച്ചു. മോളുടെ ഇതൊരു ആഗ്രഹവും സാധിച്ചു കൊടുത്തിരുന്ന അച്ഛന്‍ കുമാരിയെ നെല്ലിയാംതോടിന്റെ ജാക്കിചാന്‍ ആയ മുരുക്കിനാട് ഷാജിയുടെ കരാട്ടെ ക്ലാസ്സില്‍ കൊണ്ട് ചെന്നാക്കി. പുള്ളി പണ്ടത്തെ ഒരു ചിലറ ഗുണ്ട ഒക്കെ ആയിരുന്നു. പിന്നീട് നാട്ടില്‍ ഗുണ്ടാ നിയമം വന്നപ്പോള്‍ പിടിച്ചു നില്ല്ക്കാനാവാതെ ഗിയര്‍ ഒന്ന് മാറ്റി പിടിച്ചു ഇപ്പോള്‍ ഒരു കരാട്ടെ സ്കൂള്‍ ഒക്കെ നടത്തി പിള്ളേരെ പഠിപ്പിച്ചു ജീവിക്കുന്നു.
"കരാട്ടെ നന്നായി പഠിച്ചാല്‍ ബ്ലാക്ക്ബെല്‍റ്റ്‌ കിട്ടും, പിന്നെ ഒരുത്തനെയും പേടിക്കണ്ട" എന്ന് മാലതിചേച്ചി പറഞ്ഞത് ഓര്‍ത്തു കരാട്ടെ ക്ലാസില്‍ എല്ലായിടത്തും ബ്ലാക്ക്ബെല്‍റ്റ്‌ തിരഞ്ഞ കുമാരിയുടെ കണ്ണില്‍ ഗുരുവായ ഷാജിയുടെ അരയില്‍ കെട്ടിയിരുന്ന ബ്ലാക്ക്ബെല്‍റ്റ്‌ പതിഞ്ഞു .
"ഇനി മോള്‍ എന്നെ ഒന്ന് അറ്റാക്ക്‌ ചെയ്തെ.. എങ്ങനെ ആണ് ഡിഫെന്റ്റ് ചെയ്യേണ്ടതെന്ന് ഞാന്‍ കാണിച്ചു തരാം" എന്ന ഷാജിയുടെ വാക്ക് കേട്ട പാതി കേള്‍ക്കാത്ത പാതി കുമാരി കാലു പൊക്കി ഷാജിയുടെ ബെല്‍റ്റ്‌ ലക്ഷ്യം ആക്കി ഒരു ചവിട്ടു ചവിട്ടി.
പത്തു മിനിറ്റ് കഴിഞ്ഞു കുമാരി കരാട്ടെ സ്കൂളിന്റെ പടി ഇറങ്ങുമ്പോള്‍ കൂടെ ആ ബ്ലാക്ക്‌ബെല്‍ട്ടും ഉണ്ടായിരുന്നു. കരാട്ടെയുടെ പരമോന്നത പീഠം കിട്ടി എന്ന് വിചാരിച്ച കുമാരി പിന്നീട് എല്ലാരോടും ഞാന്‍ കരാട്ടെ ബ്ലാക്ക്ബെല്‍റ്റ്‌ ആണ് എന്ന് പറഞ്ഞു പരത്തി. വെറും ഒരു ദിവസം കൊണ്ട് ബ്ലാക്ക് ബെല്‍റ്റ്‌ കിട്ടിയ കുമാരിയുടെ വീരസാഹസിക കഥ കേട്ട നെല്ലിയാംതോടിലെ പൂവാലന്മാര്‍ ചുമ്മാ എന്തിനു തടി മിനകെടുത്തനം എന്ന് കരുതി കുമാരിയെ ഒഴിവാക്കി ബാക്കിയുള്ള പെണ്‍കിടാങ്ങളില്‍ concentrate ചെയ്തു പോന്നു.

അന്ന് കുമാരിയുടെ ചവിട്ടു അസ്ഥാനത്ത് മേടിച്ച മുരുക്കിനാട് ഷാജിയുടെ വംശപരമ്പര പിന്നീടു ദത്ത്പുത്രനായ സ്പാനര്‍ ഷിബു വഴിയാണ് നില നിന്നത്!!

രണ്ടു വര്‍ഷം കഴിഞ്ഞു പത്താം ക്ലാസ്സ്‌ പാസ്‌ ആയപ്പോള്‍ കുമാരി ടൌണില്‍ ഉള്ള സ്കൂളില്‍ പോയി ചേര്‍ന്നു. ചേര്‍ന്നു അഞ്ചാം ദിവസം സ്കൂളിലെ ഇടനാഴിയിലൂടെ നടന്ന കുമാരി കുറച്ചു സീനീയേയ്യ്സ്സിനെ പാസ്‌ ചെയ്തു പോകുകയുണ്ടായി. "ഇവള്‍ക്ക് ശോഭനയുടെ അതെ ഫേസ്കട്ട്‌ ആണ്ണല്ലോ" എന്ന ഒരുത്തന്റെ അടക്കിപിടിച്ചുള്ള കമന്റ്‌ കുമാരി കേട്ടു. "ശരിയാണല്ലോ". വേറൊരുത്തന്‍ അത് ശരി വെച്ചു.

കുമാരിയുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു കമന്റ്‌ ആയിരുന്നു അത്. താന്‍ നടി ശോഭനയുടെ കൂട്ടിരിക്കുന്നെന്നോ??...കുമാരിക്ക് സന്തോഷം സഹിക്കാന്‍ പറ്റിയില്ല.

ആ കമെന്റ് സത്യം ആണെന്ന് വിചാരിച്ച കുമാരി പിന്നീട് ശോഭനയുടെ കടുത്ത ആരാധക ആയി മാറി. അന്ന് വൈകിട്ട് വീട്ടില്‍ പോയ പോക്കില്‍ കുമാരി ജൻഗ്ഷനിലെ പൈലിയുടെ കടയില്‍ നിന്ന് മണിച്ചിത്രത്താഴിന്റെ കാസറ്റ് എടുത്തു വീട്ടില്‍ വന്നു ഒറ്റ ഇരുപ്പിന് മൂന്ന് പ്രാവശ്യം കണ്ടു കളഞ്ഞു.
അതും പോരാഞ്ഞിട്ട് ഫാന്‍സി ഡ്രെസിന് മേടിച്ച ഭരതനാട്യം ഡ്രെസ്സും ഇട്ടോണ്ട് ശോഭനയെ പോലെ തുളളാനും തുടങ്ങി.

വൈകിട്ട് ജോലി കഴിഞ്ഞു വീട്ടില്‍ വന്ന അച്ഛന്‍ കുമാരിയുടെ അവസ്ഥ കണ്ടു ഞെട്ടി പോയി.
നൃൂറോസിസില്‍ തുടങ്ങി സൈക്കോസിസിന്റെ, ചിത്തഭ്രമത്തിന്റെ, സങ്കീര്‍ണമായ മേഖലകളിലൂടെ സഞ്ചരിച്ചു വല്ലാത്ത ഒരു കൂതറ അലവലാതി സ്വഭാവവുമായി നില്‍ക്കുകയായിരുന്നു കുമാരി അന്നവിടെ.

'ഒരു മുറൈ വന്ത് പാര്‍ത്തായ' കണ്ടു കണ്ടു കുമാരിയുടെ മനസ്സില്‍ അടുത്ത ആഗ്രഹവും മുളച്ചു. 'ഭരതനാട്യം പഠിക്കണം'..ആഗ്രഹം കേട്ട കുമാരിയുടെ അച്ഛന്റെ ഉള്ളൊന്നു കാളി. ഷാജിക്ക് ചവിട്ടു കിട്ടിയതിന്റെ നഷ്ടപരിഹാരമായി കൊടുത്ത പൈസ ഉണ്ടെങ്കില്‍ മോളുടെ രണ്ടു വര്‍ഷത്തെ സ്കൂള്‍ ഫീസ്‌ അടയ്കാമായിരുന്നു . ഇനി ഇപ്പൊ ഭരതനാട്യത്തില്‍ ബ്ലാക്ക്‌ബെല്‍റ്റ്‌ ഉണ്ടെന്നു കേട്ട് ടീച്ചറിന്റെ ബെല്‍റ്റ്‌ നോക്കിയെങ്ങാനും ഇവള്‍ തൊഴിച്ചാല്‍...

എന്തായാലും ഒറ്റ മോളുടെ ആഗ്രഹത്തിന് ആ അച്ഛന്‍ എതിര്‍ നിന്നില്ല. അങ്ങനെ കുമാരിയുടെ ശോഭന ആകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. രണ്ടു വര്‍ഷത്തെ ഡാന്‍സ് പഠിത്തം കൊണ്ട് കുമാരി ഏകദേശം നന്നായി ഡാന്‍സ് പഠിച്ചു.

പിന്നീട് വളര്‍ന്നപ്പോള്‍ ഓര്‍ക്കുട്ട്, ഫേസ്ബുക്ക്‌ തുടങ്ങിയവയില്‍ അക്കൗണ്ട്‌ തുടങ്ങിയ കുമാരി ശോഭനയുടെ വിവിധ പോസില്‍ ഉള്ള ഫോട്ടോസ് മാത്രം ഡിസ്പ്ലേ പിക് ആക്കി ബാക്കിയുള്ളവരെ കുറേകാലം വെറുപ്പിച്ചു പോന്നു. ഒടുവില്‍ ശോഭന ഫീല്‍ഡില്‍ നിന്ന് ഔട്ട്‌ ആയപ്പോള്‍ ഏറ്റവും കൂടുതല്‍ സങ്കടപെട്ട വ്യക്തിയും കുമാരി ആയിരുന്നു. അത് ശോഭനയോടുള്ള സ്നേഹം കൊണ്ട് മാത്രമായിരുന്നില്ല. ഇനി shobhana actress എന്ന് ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്‌താല്‍ ശോഭനയുടെ പുതിയ പിക്സ് ഫേസ്ബുക്കില്‍ ഇടാന്‍ കിട്ടില്ലല്ലോ എന്ന് ഓര്‍ത്തിട്ടായിരുന്നു. അവസാനം ഗതി കേട്ട് കുമാരി ബാക്കി നടിമാരുടെ പടം കൊണ്ട് അഡ്ജസ്റ്റ് ചെയ്തു തുടങ്ങി.

അന്ന് ആ സ്കൂളിലെ സീനിയര്‍ ഉദ്ദേശിച്ചത് സിനിമ നടി ശോഭനയെ അല്ല. മറിച്ചു മട്ടാഞ്ചേരിയിലെ യുവാക്കളുടെ രോമാഞ്ചമായ 'പച്ചക്കിളി ശോഭന'യെയായിരുന്നു എന്ന സത്യം പാവം കുമാരി ഒരിക്കലും അറിഞ്ഞില്ല!!!


പന്ത്രണ്ടാം ക്ലാസ്സ്‌ കഴിഞ്ഞു എന്ട്രന്സിനു നല്ല റാങ്ക് മേടിച്ച കുമാരിക്ക് അവസാനം CETyil അഡ്മിഷന്‍ കിട്ടി. CET യില്‍ കയറി ഒരു മാസം കഴിഞ്ഞപ്പോള്‍ കുമാരിക്ക് Applied Electronics and Instrumentation ഇലോട്ടു ഹയര്‍ ഓപ്ഷൻ കിട്ടി.


ഹയര്‍ ഓപ്ഷൻ കിട്ടുന്നതിനു മുന്‍പുള്ള ഞായറാഴ്ച .


ജോനാസ് രാവിലെ 6 മണിക്ക് തന്നെ പള്ളിയില്‍ എത്തി. സാധാരണ മണ്ണന്തലയില്‍ നിന്നുള്ള ജൂലി വരുന്ന എട്ടു മണിക്കുള്ള കുറുബാനയ്ക്ക് മാത്രം കണ്ടിരുന്ന ജോനസിനെ ആദ്യമായി ആറു മണിക്ക് പള്ളിയില്‍ കണ്ടു ഞെട്ടിയ അച്ചനും കപ്യാരും പരസ്പരം നോക്കി. ഇനി ജൂലി ആറ് മണിക്ക് വന്നു തുടങ്ങിയോ??

കുറുബാന ഒക്കെ കഴിഞ്ഞ ശേഷം ജോനാസ് തനിക്കു കുമ്പസരിക്കണം എന്ന് പറഞ്ഞു അച്ഛനെ കൂട്ടിലോട്ടു വിളിച്ചു. നാളെ മെക്കില്‍ നിന്ന് അപ്ളൈടിലോട്ട് ഹയര്‍ ഓപ്ഷനു മുന്‍പ് താന്‍ മനസ്സില്‍ ആലോചിച്ചു കൂട്ടിയ പാപങ്ങള്‍ ഒക്കെ കുമ്പസരിച്ചു കളയാം എന്ന് വിചാരിച്ചായിരുന്നു ജോനാസ് രാവിലെ തന്നെ പള്ളിയില്‍ എത്തിയത്. കൂടെ കോറല്‍ പാടാന്‍ വരുന്ന സൂസിയെ ഒന്ന് നല്ലവണ്ണം കാണുകയും ചെയ്യാം. ഒരു വെടിക്ക് രണ്ടു പക്ഷി!!

ജോനസിന്റെ കുമ്പസാരം അര മണിക്കൂര്‍ നീണ്ടു നിന്നു. ജോനസിന്റെ മനസ്സിലെ ആ ആഴ്ചത്തെ പാപങ്ങള്‍ കേട്ട് കഴിഞ്ഞ ഫാദര്‍ ഏലിയാസ് പുല്ലംകോടിനെ അവസാനം കുമ്പസാരം കഴിഞ്ഞു നാട്ടുകാര്‍ താങ്ങി എടുത്തു കൊണ്ട് പോകുവായിരുന്നു!
പാപങ്ങള്‍ ഏറ്റു പറഞ്ഞ ശേഷം ജോനാസ് ഈ ആഴ്ചയിലെ പാപങ്ങ ചെയ്യാനായി തയ്യാറായി ഇരുന്നു..അടുത്ത ദിവസത്തെ ഹയര്‍ ഓപ്ഷൻ കാത്ത്.



അങ്ങനെ പലരുടെയും ജീവിതം കുട്ടിച്ചോറാക്കിയ ഹയര്‍ ഓപ്ഷൻ ദിവസം വന്നെത്തി.


കുമാരി തനിക്കു പിറന്നാള്‍ സമ്മാനം ആയികിട്ടിയ വെള്ളയില്‍ കറുത്ത പൂക്കളുള്ള ചുരിദാര്‍ അണിഞ്ഞുകൊണ്ട് applied ക്ലാസ്സില്‍ കയറി.
കയറിയപാടെ കുമാരി ക്ലാസ്സ്‌ മൊത്തം ഒന്ന് കണ്ണോടിച്ചു.
ലാസ്റ്റ് ബഞ്ചിലെ ഒരുത്തന്‍ തന്നെയും നോക്കി കണ്ണുതുറിച്ചു ഇരിക്കുന്നു. അവന്റെ ഒരു ഫ്രഞ്ച് ബിയെര്‍ട്‌ .കണ്ടാല്‍ ഒരു മുട്ടനാടിന്റെ കൂട്ടുണ്ട്. അവന്റെ അടുത്തിരിക്കുന്ന പയ്യനെ കാണാന്‍ ഒരു സ്റ്റൈല്‍ ഒക്കെ ഉണ്ടല്ലോ...
തേര്‍ഡ് ബെഞ്ചിലെ ആ നീര്‍ക്കോലി എന്തിനാ കാറ്റത്ത്‌ പറന്നു പോകാന്‍ പോകുന്നത് പോലെ ഡസ്കില്‍ പിടിച്ചു ഇരിക്കുന്നെ?

കുമാരിയുടെ കണ്ണ് ക്ലാസ്സിലെ സെക്കന്റ്‌ ബെഞ്ചില്‍ ഇരുന്ന ആ പയ്യന്റെ കണ്ണുകളില്‍ ഉടക്കി. "കൊള്ളാല്ലോ..കണ്ടാല്‍ അമീര്‍ ഖാന്റെ കൂട്ടുണ്ട്"..രണ്ടു സെക്കന്റ്‌ അവന്റെ മുഖത്ത് നോക്കിയ ശേഷം കുമാരി ഫ്രന്റ്‌ ബെഞ്ചില്‍ തുളസിയുടെ ഒപ്പം പോയി ഇരുന്നു. തുളസിയെ പരിചയപെട്ടതിനു ശേഷം കുമാരി അപ്പുറത്തിരുന്ന ശ്രീക്കുട്ടിയോടു ചോദിച്ചു .
"ആ സെക്കന്റ്‌ ബെഞ്ചില്‍ ഇരിക്കുന്ന ആ വെളുത്ത ചെറുക്കന്റെ പേരെന്താ? അവനെ എവിടെയോ കണ്ട പോലെ".
"സുമേഷ്...സുമേഷ് ചിറയ്ക്കല്‍". ശ്രീക്കുട്ടി മറുപടി പറഞ്ഞു.

തന്റെ അമീര്‍ ഖാന്‍ തന്നെ തന്നെ നോക്കി ഇരിക്കുന്നു എന്ന് മനസ്സിലാക്കിയ കുമാരിയുടെ ദേഹം കുളിര് കോരി. കുറച്ചു മുന്‍പ്പ് ഇളംകാറ്റില്‍ അലസമായി പാറിനടന്ന തന്റെ മുടി ഒന്നുകൂടി ഒതുക്കി വെച്ച് നല്ല കുട്ടിയെ പോലെ കുമാരി ക്ലാസ്സില്‍ ഇരുന്നു. "സുമേഷ് ചിറയ്ക്കല്‍ ". ആ പേര് കുമാരിയുടെ കാതില്‍ മുഴങ്ങി കേള്‍ക്കുകയായിരുന്നു.

പവിത്രന്‍ ഈ സമയം ബെഞ്ചിന്റെ അടിയില്‍ നിന്ന് എണീറ്റു. താന്‍ ഇടയ്ക്കിടയ്ക്ക് പെന്‍സില്‍ താഴെ വീഴുന്നെന്നും പറഞ്ഞു ബെഞ്ചിന്റെ അടിയില്‍ പോകുന്നത് ആരും ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു പവിത്രന്റെ ധാരണ.
കോഴിക്കോട് പഠിച്ചു വളര്‍ന്ന പവിത്രന്‍, തുളസിയെ ഒന്ന് ട്രൈ ചെയ്യാന്‍ വേണ്ടി ആകകൂടെ ഒന്ന് യോയോ(yoyo ) ആകാന്‍ തീരുമാനിച്ചിരുന്നു. ടിഷര്‍ട്ട്‌ ഒന്നും ഉപയോഗിച്ച് ശീലമില്ലാത്ത പവിത്രന്‍ ഇതിനകം തന്നെ താന്‍ ഉപയോഗിച്ചിരുന്ന ഷര്‍ട്ടുകള്‍ ഒക്കെ കളഞ്ഞു കുറെ ടിഷര്‍ട്ടുകള്‍ ഒക്കെ മേടിച്ചിരുന്നു. അത് മാത്രമല്ല പവിതന്‍ എന്ന പേര് പഴഞ്ചന്‍ ആയി എന്ന് മനസ്സിലാക്കി പവോ എന്ന പേര് സ്വീകരിക്കുകയും താന്‍ മോഡേണ്‍ ആണ് എന്ന് കാണിക്കാന്‍ തുളസി കേള്‍ക്കെ ഇടയ്ക്കിടയ്ക്ക് കാണാതെ പഠിച്ച കുറെ കട്ടി ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തു പോന്നിരുന്നു.


ഷുക്കൂരിനെ കണ്ട ഹാങ്ങ്‌ഓവറില്‍ നിന്ന് മാറിയ ഹരിശങ്കര്‍ എല്ലാവരെയും വാച്ച് ചെയ്യുവായിരുന്നു. "ഛെ..എന്റെ ടൈപ്പ് ആരുമില്ലല്ലോ". ഹരിശങ്കര്‍ അടുത്തിരുന്ന അജീന്ദ്രന്റെ അടുത്ത് പറഞ്ഞു.
"നിന്റെ ടൈപ്പോ? അതെന്തു ടൈപ്പ്?" അജീന്ദ്രന്‍ ചോദിച്ചു.
"അതൊക്കെ ഉണ്ട്" അത് തുറന്നു പറയാന്‍ ഹരിഷങ്കറിനു മടിയുണ്ടായിരുന്നു.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഹരിശങ്കര്‍ വെട്ടുകിളിയെ പോലെ ഓടി നടന്നു കോളേജിലെ പല പല സീനിയര്‍ 'ചേച്ചി'മാരോട് പ്രണയാഭ്യര്‍ത്ഥനകൾ നടത്തിയപ്പോള്‍ അവന്റെ ടൈപ്പ് എന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലായി.


ലഞ്ച് ടൈം.


കാന്റീനില്‍ ഇരുന്നു ഊണ് കഴിക്കുന്നതിനിടയില്‍ ആരും പരസ്പരം അന്ന് ഒന്നും സംസാരിച്ചില്ല.
സാധാരണ പലതരം ബ്രാന്‍ഡ്‌ മദ്യത്തിനെയും കഞ്ചാവിനെയും പെണ്‍പിള്ളേരെയും പറ്റി വാ തോരാതെ സംസാരിച്ചു ബോര്‍ അടിപ്പിച്ചു കൊണ്ടിരുന്ന വിജയന്‍ ഇന്ന് സൈലന്റ് ആയി ഇരുന്നു കഴിക്കുന്നത്‌ കണ്ട ജോനസിനു അത്ഭുതം ആയി. ഇനി ഇവന്‍ നന്നായോ?

തന്റെ പ്രണയം ഇവനെ അറിയിച്ചാലോ. തൊട്ടി ആണെങ്കിലും ആളൊരു പാവം ആണ്.

"വിജയാ.."
"ഉം "
"നമ്മുടെ ക്ലാസ്സില്‍ പുതുതായി വന്ന ആ കുട്ടി ഇല്ലേ.. കുമാരി? ".
"കുമാരിക്ക്? "..വിജയന്‍ പെട്ടന്ന് തീറ്റ നിര്‍ത്തി ജോനസിന്റെ മുഖത്ത് നോക്കി.
"അല്ലാ..കുമാരിക്ക് ഒന്നുമില്ല..എനിക്ക് അവളോട്‌ ഒരു ഇത്"
"ഏത്? "...വിജയന് ജോനസിനെ ഒന്ന് തല്ലണം എന്ന് തോന്നി. ഇവന് വേറെ ആരെയും നോക്കാന്‍ കിട്ടിയില്ല അല്ലെ.
"ഒരു ഇതില്ലേ...അത്".
"അതങ്ങ് പള്ളിയില്‍ പോയി പറഞ്ഞാ മതി. അങ്ങനെ നീ അവളെ നോക്കണ്ട. അതിനു ഇവിടെ ഞാന്‍ ഉണ്ട്...കേട്ടോടാ..."..വിജയന്‍റെ സ്വരം ഉയര്‍ന്നു.
"വിജയാ.....നീയും? "..
"അങ്ങനെ വിജയന്‍റെ ഗോള്‍ പോസ്റ്റില്‍ കയറി ആരും ഗോള്‍ അടിച്ചു പഠിക്കണ്ട."..വിജയന്‍ വികാരാധീനനായി.
വിജയനോട് എന്ത് പറയണം എന്ന് ജോനസിനു അറിയില്ലായിരുന്നു.

വിജയനും ജോനസും തമ്മിലുള്ള തര്‍ക്കം ശ്രദ്ധയില്‍ പെട്ട നാരായണനും തരുണും ഇടപെട്ടു. പ്രശ്നം ചോദിച്ചു മനസ്സിലാക്കിയ തരുണ്‍ അവസാനം ഒരു പരിഹാരവും കണ്ടുപിടിച്ചു.
"നിങ്ങള്‍ പരസ്പരം അടികൂടിയിട്ടു ഒരു കാര്യവുമില്ല. ഒരു കാര്യം ചെയ്യ്. അവള്‍ക്കു നിങ്ങളില്‍ ആരെയാണ് ഇഷ്ടപെടുന്നതെന്ന് നോക്കാം. മറ്റേ ആള്‍ ഒഴിഞ്ഞു പോയാല്‍ മതിയല്ലോ. "..കുറച്ചു നേരം ആലോചിച്ച ശേഷം തരുണ്‍ പറഞ്ഞു.
ഐഡിയ കൊള്ളാം എന്ന് ജോനസിനും വിജയനും തോന്നി.
"പക്ഷെ...നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും പാര വെയ്ക്കാന്‍ പാടില്ല." ജോനാസ് ഒരു ഉപാധി വെച്ചു. തേപ്പന്‍ ആയ വിജയന്‍ തന്നെ ഇതിനിടയില്‍ തേയ്ക്കും എന്ന് ജോനസിനു ഉറപ്പായിരുന്നു.
"അങ്ങനെ കണ്ടീഷന്‍ ഒന്നും വെയ്ക്കാന്‍ പറ്റത്തില്ല". വിജയന്‍ പറഞ്ഞു.
"അപ്പൊ ഏറ്റു. ജെന്റ്ല് മാന്‍സ് ഡീല്‍ " തരുണ്‍ പറഞ്ഞിട്ട് വിജയന്റെയും ജോനസിന്റെയും കൈകള്‍ ചേര്‍ത്ത് വെപ്പിച്ചു.
വിജയനും ജോനസും ഒരു ചിരി പാസ്‌ആക്കി കാണിച്ചു പരസ്പരം നോക്കി പല്ലിറുമ്മി.

ഈ ബഹളമൊന്നും ശ്രദ്ധിക്കാതെ കോളേജ് കാന്റീനില്‍ 12 രൂപയ്ക്ക് കിട്ടിയ വെജ്ബിരിയാണി തിന്നു തീര്‍ത്തു പാത്രം നക്കി വൃത്തിയാക്കുന്ന ഷണ്ണനെ നാരായണന്‍ പുച്ഛത്തോടെ നോക്കി. "ഇവനെയൊക്കെ...."

'ഇനി സമയം വൈകാന്‍ പാടില്ല.' തരുണ്‍ മനസ്സില്‍ പറഞ്ഞു. 'ഇല്ലെങ്കില്‍ ഈ അലവലാതികള്‍ എന്റെ പ്ലാന്‍ നശിപ്പിക്കും.'

ഈ സമയത്ത് കാന്റീനില്‍ കുറച്ചു സീനിയേഴ്സ് ചേര്‍ന്ന് ഉലകനെയും മോസ്കിയെയും റാഗ് ചെയ്യുവായിരുന്നു.
"മലയാളത്തില്‍ നിനക്കേറ്റവും ഇഷ്ടപെട്ട നടന്‍ ഏതാടാ? മോഹന്‍ലാലോ അതോ മമ്മൂട്ടിയോ?"..ചോദ്യം ഉലകന്റെ അടുത്തായിരുന്നു.
"രണ്ടുമല്ല...പ്രിത്വിരാജ്." ഉലകന്‍ പറഞ്ഞു.
കോളേജില്‍ വന്നപ്പോള്‍ ഉലകന്‍ ഒരു കറ തീര്‍ന്ന പ്രിത്വിരാജ് ഫാന്‍ ആയിരുന്നു. ഒടുവില്‍ താന്‍ ഈ കാര്യം പുറത്തു പറഞ്ഞാല്‍ മാനം പോകും എന്ന് മനസ്സിലാക്കിയ ഉലകന്‍ പ്ലേറ്റ് ഒന്ന് മാറ്റി പിടിച്ചു പിന്നീട് ഒരു ലാലേട്ടന്‍ ഫാന്‍ ആയി. അത് മാത്രമല്ല, താന്‍ ഒരു എക്സ് പ്രിത്വി ഫാന്‍ ആണെന്ന കാര്യം ആരും അറിയാതിരിക്കാന്‍ പിന്നീട് 'ഐ ഹേറ്റ് രായപ്പന്‍' കമ്മ്യൂണിറ്റി ഒക്കെ ഉണ്ടാക്കുകയും ഫേസ്ബുക്കില്‍ വരുന്ന ആന്റി പ്രിത്വി മെസ്സേജുകള്‍ ഒക്കെ സ്ഥിരമായി ലൈക്‌ ചെയ്യുകയും ചെയ്തു പോന്നു. കൂറ് മാറി ലാലേട്ടന്‍ ഫാന്‍ ആയതാണെങ്കിലും ഉലകന്‍ പിന്നീട് സ്ഥിരമായി എല്ലാ ലാലേട്ടന്‍ പടങ്ങളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ പോയി കണ്ടിരുന്നു.

പൂച്ചി അന്ന് വളരെ സന്തോഷത്തിലായിരുന്നു. സാധാരണ പൂച്ചി വീട്ടില്‍ നിന്ന് കൊണ്ട് വരുന്ന ലഞ്ച് ആയിരുന്നു കഴിച്ചിരുന്നത്. അന്ന് പൂച്ചി ഒരു സ്വപ്നലോകത്തിലായിരുന്നു. പാത്രത്തിലെ ചോറില്‍ അവന്‍ ത്രിഷ എന്ന് വിരല്‍ കൊണ്ട് ആഴത്തില്‍ എഴുതി. എന്നിട്ട് ആ വിടവില്‍ തോരന്‍ കുത്തി നിറച്ചു. കുറച്ചു നേരം പൂച്ചി അത് തന്നെ നോക്കിയിരുന്നു. അതില്‍ ത്രിഷയുടെ മുഖം തെളിഞ്ഞു വരുന്നതായി പൂച്ചിക്ക് തോന്നി.

നിഖില്‍ ഗണപതി സ്ഥിരം ഉള്ള റൈഡ് നടത്താന്‍ വരുന്നത് കണ്ടു പൂച്ചി പെട്ടന്ന് തന്നെ ത്രിഷയുടെ പേര് എഴുതിയ ചോറ് കൂട്ടി കുഴച്ചു.
"ഹും...കാന്റീനില്‍ പോയി അവിടെ ഉള്ള എല്ലാവരുടെയും പാത്രത്തില്‍ കൈ ഇട്ടു തിന്നിട്ടു വരുന്ന വരവാണ്. ക്ലാസ്സിലുള്ളവരുടെ പാത്രത്തില്‍ കൈ ഇടാന്‍...
ഇവന് ഇത്തിരി ആരോഗ്യം കൂടി പോയി. ഇല്ലായിരുന്നെങ്കില്‍..." പൂച്ചി മനസ്സില്‍ പറഞ്ഞു.

നിഖില്‍ പൂച്ചിയുടെ അടുത്ത് വന്നു പാത്രത്തില്‍ നോക്കി. തോരനും മീന്‍ പൊരിച്ചതും. നിഖില്‍ ആക്രാന്തത്തോടെ പൂച്ചിയെ നോക്കി.

ഒരു പുഴുത്ത പട്ടിക്കു ആഹാരം കൊടുക്കുന്ന അറപ്പോടെ പൂച്ചി തന്റെ പാത്രം നിഖിലിന്റെ നേര്‍ക്ക്‌ നിരക്കി വച്ചു..."എനിക്ക് വേണ്ട...നീയെടുത്തോ".

നിഖില്‍ സന്തോഷത്തോടെ പൂച്ചിയുടെ പാത്രം എടുത്തു ചോറ് കുഴച്ചു തീറ്റ തുടങ്ങി.

താന്‍ ത്രിഷയുടെ പേരെഴുതിയ ചോറ് നിഖില്‍ കഴിക്കുന്നത്‌ കണ്ടപ്പോള്‍ കുറച്ചു സങ്കടം തോന്നിയെങ്കിലും പൂച്ചി പെട്ടന്ന് തന്നെ ഒരു സ്വപ്നത്തില്‍ മുഴുകി.
സ്വപ്നത്തില്‍ രണ്ടാമത്തെ കുട്ടിയെ മാമോദീസ മുക്കുന്ന സീന്‍ വരെ ആയപ്പോള്‍ നിഖില്‍ പാത്രം തിരികെ വെച്ച ശബ്ദം കേട്ട് പൂച്ചി ആ സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നു.

നിഖില്‍ ഗണപതി. ആറടി രണ്ടിഞ്ചു പൊക്കം. രൂപം കൊണ്ട് മാടിനെ പോലെയും സ്വഭാവം കൊണ്ട് മാടപ്രാവിനെയും പോലെ ആയതിനാല്‍ അവന്‍ മാടന്‍ എന്ന പേരില്‍ അറിയപെട്ടു.
(മാടന്റെ അധികം കഥകള്‍ ഈ എപിസോടില്‍ പറയുന്നില്ല. മാടന്റെ ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ അറിയാന്‍ കാത്തിരുന്നു വായിക്കുക...പണിപ്പുരയിലുള്ള ബ്ലോക്ക്ബസ്‌റ്റര്‍ എപിസോട്:മാടന്‍കൊല്ലി).



തരുണ്‍ താന്‍ കണ്ടുപിടിച്ച ഇരയെ സമീപിച്ചു.

"യോഗേഷേ...അല്ല..ഞാന്‍ ആലോചിക്കുവായിരുന്നു..."
"ഉം..എന്ത്?"
"പുതുതായി വന്ന ഈ വിജയന് ആ കുമാരിയെ കാണുമ്പോള്‍ ഒരു ഇളക്കം."
"അതിനു നമ്മള്‍ക്കെന്താ....അവന്‍ ഇളകുകയോ ചാടുകയോ എന്ത് വേണമെങ്കിലും ചെയ്തോട്ടെ.."

യോഗെഷിനു ക്ലാസ്സിലുള്ള പെണ്‍പിള്ളേര്‍ സഹോദരിമാരെ പോലെ ആയിരുന്നു. പാലക്കാട്ടില്‍ നിന്ന് വന്ന യോഗേഷിന്റെ അടുത്ത് അഗ്രഹാരത്തില്‍ നിന്ന് ഇറങ്ങും മുന്‍പ് അച്ഛനും അമ്മയും പറഞ്ഞു വിട്ടതും അത് തന്നെ ആയിരുന്നു. "കൂടെ പഠിക്കുന്ന പെണ്‍പിള്ളേരെ നിന്റെ സഹോദരിമാരെ പോലെയേ കാണാവൂ. ..അല്ലാതെ വേറെ വല്ല ആഗ്രഹവും ഉണ്ടെങ്കില്‍ ഈ പടി ഇനി കടക്കണം എന്നില്ല."

"അതെല്ലടാ...അവന്‍ ആളു ഒരു പാവമല്ലേ..നമ്മള്‍ക്ക് അവനെ ഒന്ന് സഹായിച്ചാലോ".
"ഹും. ശെരിയാ..അവന്‍ ആള് ഒരു പാവമാ..ഒരു കാര്യം ചെയ്യ്. നമ്മള്‍ക്ക് അവനെ വിളിച്ചു സംസാരിക്കാം..നമ്മളെ കൊണ്ട് പറ്റുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കാം"
"ഹേയ്..അത് വേണ്ട....നമ്മള്‍ സഹായിക്കുന്നതായി തോന്നിയാല്‍ അവന്‍ നിന്ന് തരത്തില്ല...നമ്മള്‍ക്ക് അവന്‍ അറിയാതെ എന്തെങ്കിലും ഹെല്‍പ് ചെയ്തു കൊടുക്കാം"
"ഹും..അതും ശരിയാ...അവന്‍ വന്‍ അഭിമാനി ആണെന്നാ കേട്ടെ....ആരുടെ കൈയില്‍ നിന്നും ഒരു പെഗ് പോലും ഓസില്ലത്രേ...സ്വന്തം കാശിനു മാത്രമേ കുടിക്കുകയുള്ളന്നാ ഞാന്‍ കേട്ടത്!!"
"അതെ..നമ്മള്‍ അവന്‍ അറിയാതെ സഹായിച്ചിട്ടേ കാര്യമുള്ളൂ". തരുണ്‍ പറഞ്ഞു.
"ശരി...നീ പറ..നമ്മള്‍ക്ക് എങ്ങനെ അവനു ഇത് ഒന്ന് സെറ്റ് ചെയ്തു കൊടുക്കാം?" യോഗേഷ് ചോദിച്ചു.
"അതൊക്കെ എന്റെ മനസ്സിലുണ്ട്....ഞാന്‍ സമയം വരുമ്പോള്‍ പറയാം...നീ എന്റെ കൂടെ നിന്നാല്‍ മതി".
"ഞാന്‍ എന്തിനും ഉണ്ട്...നമ്മുടെ വിജയന് വേണ്ടി അല്ലേ". യോഗേഷ് പറഞ്ഞു.

തരുണ്‍ തിരിച്ചു നടന്നു. ഇവന്‍ ഒരു മണ്ടന്‍ തന്നെ...ഇത്രെ പെട്ടന്ന് വീഴും എന്ന് പ്രതീക്ഷിച്ചില്ല. ബാച്ചിലെഴ്സ് ആയ വിജയനെയും ജോനസിനെയും കൊണ്ട് തന്റെ കല്യാണത്തിന് സദ്യ വിളമ്പിക്കുന്ന സീന്‍ ഓര്‍ത്തു തരുണിനു ചിരി അടക്കാന്‍ ആയില്ല.

ആ വെള്ളിയാഴ്ച വര്‍ക്ക്‌ഷോപ്പ് ചെയ്യാനായി ക്ലാസ്സ്‌ മൊത്തം ഒരുങ്ങി.

തുടരും

കുമാരിയുടെ കണ്ണുകള്‍ ഉടക്കിയ സുമേഷിന്റെ ജീവിതം നായ നക്കുമോ??
ഒരേ ആളെ നോക്കിയ വിജയനും ജോനസും ഷണ്ണനും സുമേഷും പിനീട് പെണ്ണ് കേസില്‍ തല്ലിപിരിയുമോ??
പ്രണയ ചാണക്യനായ തരുണിന്റെ മനസ്സിലുള്ള കുടിലമായ തന്ത്രത്തില്‍ പാവം യോഗേഷ് ഇരയാകുമോ?
ഇതറിയാന്‍ കാത്തിരുന്നു വായിക്കുക.....


അടുത്ത എപിസോട്:

കാലാകാലങ്ങളോളം CET യിലെ ഒരു പണിയും ഇല്ലാത്തവര്‍ ഒരു ഫുള്ളിന്റെ പുറത്തു പാടിനടന്ന ഒരു വര്‍ക്ക്‌ഷോപ്പ് പ്രണയഗാഥ.
ഒരു പ്രേമം കേരള സര്‍ക്കാരിന്റെ അരകിലോ ഹാക്ക്സൊ ബ്ലേഡ് നഷ്ടപെടുത്തിയ ആരും കേള്‍ക്കാത്ത കഥ. (courtsey : വികിലീക്സ്)
ചാല മാര്‍ക്കറ്റില്‍ കയറിയിറങ്ങി അന്വേഷിച്ചിട്ടും കിട്ടാത്ത കാലിബര്‍(caliber ) കിട്ടുമോ എന്ന് അന്വേഷിച്ചു വര്‍ക്ക്‌ഷോപ്പില്‍ എത്തിയ പവിത്രന്‍ കണ്ട ഞെട്ടിക്കുന്ന കാഴ്ച..

പൈങ്കിളി വര്‍ക്ക്‌ഷോപ്

ജീവനില്‍ കൊതിയുള്ളത് കൊണ്ട് ഇടുന്ന ഡിസ്ക്ലൈമര്‍: കഥയിലെ കഥാപാത്രങ്ങള്‍ക്കോ സംഭവങ്ങൾക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ അല്ലെങ്കില്‍ ചത്തതിനൊക്കുമേ ജീവിച്ചിരിപ്പിലും എന്ന അവസ്ഥയില്‍ ഉള്ളവരുമായിട്ടോ യാതൊരു ബന്ധവും ഇല്ല. അഥവാ വല്ല ബന്ധവും തോന്നുവാണെങ്കില്‍ അത് വെറും യാദൃശ്ചിക൦ മാത്രം.



Sunday, 18 September 2011

പഞ്ചാരക്കാട്ടിന്‍ തണലത്ത് Episode 4 : ഹയര്‍ ഓപ്ഷന്‍ വന്നപ്പോള്‍ - ഭാഗം രണ്ട്

മൂന്നാം നിലയില്‍ നിന്ന് ചാടി ചാവാന്‍ തുനിഞ്ഞ അജീന്ദ്രനെ ഹരിശങ്കറും നിഖിലും ചേര്‍ന്ന് തട്ടിമാറ്റി. അജീന്ദ്രന്റെ മുഖം ആകെ വിയര്‍ത്തു കുളിച്ചിരുന്നു. അജീന്ദ്രന്റെ ഈ ഭാവമാറ്റം കണ്ടു ഹരി ഞെട്ടിവിറച്ചു. സ്വതവേ പരിക്കനായ ഇവനെ ഇത്രത്തോളം ആട്ടിയുലയ്ക്കാന്‍ പറ്റിയ ആരാണ് ഇപ്പോള്‍ എഴുന്നള്ളിയിരിക്കുന്നത്?? ഹരി ഹയര്‍ ഓപ്ഷൻ കിട്ടി വന്നവരെ ഒന്ന് സ്കാന്‍ ചെയ്തു. "ദൈവമേ...ഇത്..ഇത്..." ആ കൂട്ടത്തിലെ ഒരാളെ കണ്ടു ഹരിയുടെയും ഭാവം മാറി. അജീന്ദ്രനെ തട്ടിമാറ്റി ഹരി മൂന്നാം നിലയില്‍ നിന്ന് താഴേക്കു ചാടാന്‍ ഒരുങ്ങി. ഇതിനിടയില്‍ സമനില വീണ്ടെടുത്ത അജീന്ദ്രനും നിഖിലും ചേര്‍ന്ന് ഹരിയെ പിടിച്ചു മാറ്റി. കഥ അറിയാതെ ആട്ടം കണ്ട നിഖിലിന്റെ കണ്ട്രോള്‍ പൊയ്. അവന്‍ ഹരിയുടെ കുത്തിനു കയറി പിടിച്ചു ഹരിയെ നിലത്തു നിന്ന് ഒരടി ഉയര്‍ത്തി. എന്നിട്ട് നിഖില്‍ അലറി.
"പറയെടാ...മൈ***...നിങ്ങള്‍ക്കെ
ന്താ കുരു പൊട്ടിയോ? "
പേടിച്ചു വിറച്ച ഹരി നിഖിലിനെ നോക്കി പറഞ്ഞു ..'അവന്‍..അവന്‍..ഇവിടെ..'
'ആര്? തെളിച്ചു പറയെടാ നാറീ ...ഏതു നായിന്റെ മോനെ കണ്ടിട്ടാനെടാ നീ ഈ ഷോ ഒക്കെ കാണിക്കുന്നേ'...നിഖില്‍ ആക്രോശിച്ചു. അജീന്ദ്രന്‍ അത്ഭുതത്തോടെ നിഖിലിനെ നോക്കി. അപ്പൊ ഈ വേഷത്തില്‍ കാണുന്ന സ്റ്റാന്‍ഡേര്‍ഡ് ഒന്നും ഇവന് ഇല്ലല്ലേ...
"അവന്‍..ഷു...ഷു...ഷുക്കൂര്‍..." ഹരിയുടെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു.
നിഖില്‍ ഹരി കാണിച്ചു തന്ന ആ പയ്യനെ നോക്കി. കറുത്ത് മെലിഞ്ഞ ഒരു പെയ്കൊലം. ഇവനെ ഇവന്മാര്‍ പേടിക്കുന്നെതെന്തിനാ? ഇവനിട്ട്‌ ഒന്ന് ചാമ്പിയാലോ ? രേഷ്മിയുടെ മുന്നില്‍ ഒന്ന് ആളാകാം. ഇല്ലെങ്കില്‍ വേണ്ട. അവള്‍ക്കു ഇനി അടിയും ഇടിയും ഒന്നും ഇഷ്ടമല്ലെങ്കിലോ. നിഖില്‍ രേഷ്മിയെ നോക്കി. രേഷ്മി ഇതൊന്നും ശ്രദ്ധിക്കാതെ സിവില്‍ എന്ജിനീരിങ്ങിന്റെ നോട്ട്സ് മറിച്ചു നോക്കുവായിരുന്നു. 'അവളുടെ അമ്മേടെ ഒരു പഠിത്തം.ഇവളെന്താ കളക്ടര്‍ ആകാന്‍ പഠിക്കുവാണോ.' നിഖില്‍ മനസ്സില്‍ പറഞ്ഞു. നിഖിലിന്റെ ശ്രദ്ധ വീണ്ടും ഷുക്കൂരില്‍ പതിഞ്ഞു..ഹും ഇവനെ പിന്നെ കണ്ടോളാം. നിഖില്‍ മനസ്സില്‍ ഓര്‍ത്തു.

ക്ലാസ്സില്‍ വന്ന പുതിയ എല്ലാവരെയും സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ട് ആ തീക്ഷകണ്ണകളുടെ ഉടമ ഇരിപ്പുണ്ടായിരുന്നു - തരുണ്‍ ചന്ദ്രന്‍.
തരുണിനു ക്ലാസ്സിലെ പ്രണയകഥകളില്‍ താല്പര്യം ഉണ്ടാകാന്‍ ഒരു കാരണം ഉണ്ടായിരുന്നു. തരുണ്‍ കമ്മിററഡ് ആയിരുന്നു!!. ഒരു ലൈന്‍ അടിക്കുന്നതിന്റെ കഷ്ടപാട് തരുണിനു നല്ലവണ്ണം അറിയാമായിരുന്നു . താന്‍ ഒരു പാട് കഷ്ടപെട്ടിട്ടാണ് ഈ സ്റ്റേജില്‍ വന്നത്. പത്തു വര്‍ഷമായി ഒരുപാട് എഫോർട്ട് ഇടുന്നു. പണ്ട് LKG യില്‍ നാരങ്ങമിട്ടായി മേടിച്ചു കൊടുത്തു വളച്ചതാണ്. പിന്നീട് ഓരോരോ സ്റ്റേജില്‍ കിറ്റ്‌കാറ്റും അത് കഴിഞ്ഞു ഐസ്ക്രീമും പിന്നീട് വലുതായപ്പോള്‍ പറോട്ടയും ബീഫും ഒക്കെ ചിലവാക്കി താന്‍ മെയിന്റൈന്‍ ചെയ്യുന്ന റീലെന്‍ ആണ്. അതുകൊണ്ട് തന്നെ ക്ലാസ്സില്‍ ആരും തന്നെ ഇവിടത്തെ ഒരു പെങ്കൊച്ചിനെ ലൈന്‍ അടിച്ചു അങ്ങനെ ഈസി ആയി കമ്മിററഡ് അആകണ്ട. ഇവന്മാരുടെ ഒക്കെ വിചാരം എന്താ?...മിക്സഡ് ക്ലാസ്സില്‍ വന്നാല്‍ ഉടനെ അങ്ങ് മജ്നു ആകാമെന്നോ....തരുണ്‍ മനസ്സില്‍ രോഷം കൊണ്ടു. അടുത്ത നാല് വര്‍ഷം ഇവന്മാരില്‍ ഒറ്റയെണ്ണതിനെ കൊണ്ടു പോലും ലൈന്‍ അടിപ്പിക്കാന്‍ പാടില്ല....എല്ലായെണ്ണവും മൂഞ്ചി തിരിഞ്ഞു അവസാനം അറേഞ്ചിട് മാര്യേജ് തന്നെ ആകട്ടെ. തന്റെ കല്യാണത്തിന് ഇവന്മാര്‍ വന്നു അസൂയപെടണം. ഇവന്മാര്‍ ഇങ്ങനെ തന്നെ സിംഗിള്‍ ആയി ഇരിക്കാന്‍ ഞാന്‍ എന്നെക്കൊണ്ട് പറ്റുന്നതൊക്കെ ചെയ്യും...തരുണ്‍ മനസ്സില്‍ പ്രതിത്ജ്ഞ ചെയ്തു. ക്ലാസ്സില്‍ ഇതുവരെയുള്ള ആളുകളെ തരുണ്‍ ഇതിനകം റേറ്റ് ചെയ്തു കഴിഞ്ഞിരുന്നു. നാരായണനെ തരുണ്‍ എഴുതി തള്ളിയിരുന്നു. ഇവനെ ഒക്കെ ലൈന്‍ അടിക്കാന്‍ മാത്രം ആത്മാഭിമാനമില്ലാത്ത പെണ്‍പിള്ളേര്‍ കാണത്തില്ല. മോസ്കി,ഷണ്ണന്‍,യോഗേഷ്,സജിത്നാ ,അജീന്ദ്രന്‍,ഹരിശങ്കര്‍ തുടങ്ങിയവര്‍ അപകടനിലയില്‍ അല്ല. ആകകൂടെ പേടിക്കേണ്ടത് ആ പവിത്രനെ മാത്രം. പെണ്‍പിള്ളേരെ കാണുമ്പോള്‍ അവന്റെ ഒരു ആളാകല്‍. അവന്‍ ചിലപ്പോള്‍ എനിക്ക് പണിയുണ്ടാക്കും. തരുണ്‍ അപ്പുറത്തെ ബെഞ്ചില്‍ ഇരിക്കുന്ന പവിത്രനെ നോക്കി. അവന്‍ പെന്‍സില്‍ പോയെന്നും പറഞ്ഞു ബെഞ്ചിന്റെ അടിയില്‍ എന്തോ തിരയുന്നു. ഇവന്റെ പെന്‍സില്‍ ഒരു ദിവസം പത്തു പ്രാവശ്യം എങ്കിലും താഴെ വീഴുന്നുണ്ടല്ലോ..തരുണ്‍ ഓര്‍ത്തു". എന്നിട്ട് തരുണ്‍ താന്‍ എപ്പോഴും ഇരിക്കുന്നത് പോലെ ഒരു 5 ലിറ്റര്‍ എയര്‍ വലിച്ചു കയറ്റി മസില്‍ പിടിച്ചു ഇരുന്നു.

മേക്കനിക്കില്‍ നിന്ന് ഹയര്‍ ഓപ്ഷൻ കിട്ടി വന്ന ജോനസും വിജയനും ഒരുമിച്ചാണ് ക്ലാസ്സില്‍ കയറിയത്. വിജയന്‍ വന്ന പാടെ ബാക്ക്ബെഞ്ചില്‍ തന്നെ പോയി നിഖിലിന്റെയും സജിത്നാഥിന്റെയും കൂടെ ഇരിപ്പായി. ജോനാസ് ചുറ്റും നോക്കി. അതാ തന്റെ കൂടെ ലയോയില്‍ പഠിച്ച ഷണ്ണനും രാഹുലും. ജോനാസ് സന്തോഷത്തോടെ അവരുടെ അടുത്തേക്ക് ചെന്നു. അവര്‍ ഇരുന്ന ബെഞ്ചില്‍ ഒരാള്‍ക്ക്‌ കൂടി സ്ഥലം ഉണ്ടായിരുന്നെങ്കിലും രാഹുല്‍ പാവം ജോനസിനെ സുമേഷിന്റെയും സജിത്കുമാറിന്റെയും നടുക്ക് പിടിച്ചിരുത്തി. എന്നിട്ട് എന്റെ കൂടെ ഇരുന്നാല്‍ നിനക്ക് ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ പറ്റില്ലെന്നും ഇവരുടെ കൂടെയായാല്‍ നല്ലവണ്ണം പഠിച്ചു മാര്‍ക്ക്‌ മേടിക്കമെന്നും പറഞ്ഞു ജോനസിനെ വിശ്വസിപ്പിച്ചു. രാഹുലിന്റെ ചതി മനസ്സിലാക്കാന്‍ പാവം ജോനസിനു അല്‍പ സമയം അവിടെ ഇരിക്കേണ്ടി വന്നു. ഒടുവില്‍ വെറുത്തു ജോനാസ് പയ്യെ ബാക്ക് ബെഞ്ചില്‍ വിജയന്‍റെ ഒപ്പം കൂടി. പക്ഷെ എന്തിനാണ് രാഹുല്‍ തന്നെ അവിടെ നിന്നും മാറ്റിയത് എന്ന് എത്രെ ചിന്തിച്ചിട്ടും ജോനസിനു മനസ്സിലായില്ല. (അതിനു ജോനസിനു കുറച്ചു കൂടി കാത്തിരിക്കേണ്ടി വന്നു)


വിജയന്‍. വിജയന്‍ ഒരു സംഭവം തന്നെ ആയിരുന്നു. ഒരു കട്ടകൂതറ സംഭവം.കള്ളുകുടിയോ ചീട്ട്കളിയോ തുടങ്ങിയ ശീലമൊന്നുമില്ലാത്ത ഒരു പുണ്യാളന്‍.
വിജയന്‍ ഇതിനു മുന്‍പ് മെക്കാനിക്കല്‍ ഡിപാര്‍ട്ട്‌മെന്റില്‍ ആയിരുന്നു. ഹയര്‍ ഓപ്ഷൻ കിട്ടിയപ്പോള്‍ ജോനസിന്റെ കൂടെ Applied ഇലോട്ടു വന്നതാണ്. കാണാന്‍ ഒരു പ്രോസ്ടിട്ടൂറ്റിവ് ലുക്ക്‌(executive ലുക്ക്‌) ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് വിജയന് ഉടനെ തന്നെ ഒരു പേരും കിട്ടി- മെസ്സിലെ പണിക്കാരന്‍.
ഇത്രേം സല്‍സ്വഭാവം ഒക്കെ ഉണ്ടായിട്ടും വിജയന് ഒരു പ്രശ്നമുണ്ടായിരുന്നു - ആരെങ്കിലും അവനെ വെല്ലു വിളിച്ചാല്‍ പിന്നെ അത് ചെയ്തില്ലെങ്കില്‍ ആശാന് ഉറക്കം വരത്തില്ല ( ഈ സ്വഭാവം തന്നെ ആണ് അവന്റെ ജീവിതം നായ നക്കിച്ചത്!!).
ക്ലാസ്സില്‍ കയറിയ ഉടനെ വിജയന്‍ നേരെ പോയി സജിത്നാഥിന്റെ അടുത്ത് പോയി ഇരിപ്പുറപ്പിച്ചു. സജിത്നാഥ് അവനെ ഒന്ന് മൊത്തത്തില്‍ നോക്കി. "ഹും. ഓക്കേ. ക്ലാസ്സ്‌ ടോപ്പേര്‍ ആയ തന്റെ കൂടെ കൂട്ട്കൂടാന്‍ ഒന്നും ഇവന് യോഗ്യത ഇല്ല. എങ്കിലും പോട്ടെ. പാവം ഇരുന്നോട്ടെ." ഒരു മെട്രോപോളിറ്റന്‍ സിറ്റി ആയ കുണ്ടറ സിറ്റിയില്‍(കൊല്ലം,കേരള) പഠിച്ചു വളര്‍ന്ന സജിത്നാഥിനു തിരുവനന്തപുരത്തില്‍ പഠിച്ച വിജയനെ ഒക്കെ പുച്ഛ൦ ആയിരുന്നു. "കണ്‍ട്രി ഫെല്ലോവ്സ്..." സജിത്നാഥ് മനസ്സില്‍ പറഞ്ഞു. സജിത്നാഥ് ഒരു കട്ട കമല്‍ഹസ്സന്‍ ഫാന്‍ ആയിരുന്നു.(കമലും ഡയറക്ടറു൦ അല്ലാതെ ദശാവതാരം ഒന്നില്‍ കൂടുതല്‍ കണ്ട ആള്‍ സജിത്നാഥ് മാത്രം ആയിരുന്നു). അതുകൊണ്ട് തന്നെ സജിത്നാഥ് പിന്നീട് ഉലകനായകന്‍ എന്ന പേരില്‍ അറിയപെട്ടു. പിന്നീട് അത് ലോപിച്ച് ഉലകന്‍ aka ഉലക് എന്നൊക്കെ ആയി.
വിജനും ജോനസും തരുണും പവിത്രനും പൂച്ചിയും ഷണ്ണനും രാഹുലും പിന്നെ വേറെ കുറെ പത്തിരുപതു ആഭാസന്മാരും അങ്ങനെ ഇനി വരുന്ന ഹയര്‍ ഓപ്ഷൻ പെണ്‍പിള്ളേരെ കാത്തിരിപ്പായി.

ഉച്ചയ്ക്ക് ലഞ്ച് സമയം ആകാറായപ്പോള്‍ ഹയര്‍ ഓപ്ഷൻ കിട്ടിയ പെണ്‍പിള്ളേര്‍ എത്തി.

ക്ലാസ്സില്‍ പ്രണയമഴ തളിര്‍ത്തു പെയ്യുവായിരുന്നു.
ഷണ്ണന്‍ സ്വതെവെയുള്ള ഒരു ആക്രാന്തത്തോടെ വന്ന എല്ലാരേയും ഒന്ന് നോക്കി. പെട്ടന്ന് അവന്റെ കണ്ണുകള്‍ അവളില്‍ പതിഞ്ഞു. വെള്ളയില്‍ കറുത്ത പൂക്കള്‍ ഉള്ള ചുരിദാര്‍ ഇട്ട ഒരു പെണ്‍കുട്ടി. വന്നപാടെ അവള്‍ ക്ലാസ്സ്‌ മൊത്തം ഒന്ന് നോക്കുന്നു.എന്നിട്ട് എവിടെയോ രണ്ടു സെക്കന്റ്‌ തുറിച്ചു നോക്കി. എന്നിട്ട് ഫ്രന്റ്‌ ബെഞ്ചില്‍ തുളസിയുടെ അരികില്‍ പോയി അവള്‍ ഇരുന്നു. ഷണ്ണന്‍ ആകപാടെ കുളിര്‍ കോരി ഇരിക്കുവായിരുന്നു. ചുറ്റും ആരൊക്കെയോ വന്നു വയലിന്‍ വായിക്കുന്നത് പോലെ അവനു തോന്നി. ബാക്ക്ഗ്രൌണ്ടില്‍ അവനു ഏറ്റവും ഇഷ്ടപെട്ട 'പൈന്‍ ആപ്പിള്‍ പെണ്ണെ ചോക്ലേറ്റ് പീസേ' പാട്ട് മുഴങ്ങി. താനും ആ പെണ്‍കുട്ടിയും കൂടി നെയ്യാര്‍ ഡാമിന്റെ ബണ്ടിന്റെ ചുറ്റും ഓടി നടന്നു പാട്ട് പാടി പ്രേമിക്കുന്നതൊക്കെ ഷണ്ണന്‍ സ്വപ്നം കണ്ടു.

പൂച്ചിയുടെ കണ്ണ് പുതുതായി വന്ന മൂന്നു പെണ്‍പിള്ളേരില്‍ ഉടക്കി. അതില്‍ ഒരാള്‍ ക്രിസ്ത്യന്‍ ആണെന്ന് പൂച്ചിക്കു ഉറപ്പായിരുന്നു. കാരണം ഏകദേശം ഒരു ആയിരത്തി അഞ്ഞൂറ് രൂപയുടെ മെഴുകുതിരിയെങ്കിലും പൂച്ചി ഇതിനായി ജില്ലയിലെ വിവിധ പള്ളികളില്‍ നേര്‍ന്നിരുന്നു. പൂച്ചിയുടെ നേച്ച വെറുതെ ആയില്ല. മൂന്നു പേരില്‍ ഒരാള്‍ ഒരു ക്രിസ്ത്യന്‍ തന്നെ ആയിരുന്നു . തൃഷ ഉലഹന്നാന്‍ വര്‍ഗീസ്. പുള്ളിക്കാരത്തിയുടെ രൂപവും വസ്ത്രധാരണവും കണ്ടു ഇത് ആണാണോ അതോ പെണ്ണാണോ എന്ന് പൂച്ചിക്ക് ഒരു സംശയം ഉണ്ടായെങ്കിലും വേളാങ്കണ്ണി മാതാവ് തന്നെ കൈ വെടിയില്ല എന്ന് ഉറപ്പുണ്ടായിരുന്ന പൂച്ചി അത് പെണ്ണ് തന്നെ എന്ന് ഉറപ്പിച്ചു.
പൂച്ചി തൃഷയെ തന്നെ നോക്കി സ്വപ്നങ്ങളുടെ കോട്ട പണിതുയര്‍ത്തി. ഒരുമിച്ചു പള്ളിയില്‍ പോകുന്നതും കുറുബാന സ്വീകരിക്കുന്നതും പൂച്ചിയുടെ പകല്കിനാവുകളിലൂടെ കടന്നു പോയി. ഇനി വേറെ ഒരു നസ്രാണിയും ഇവളെ നോക്കാന്‍ പാടില്ല. അതിനു എന്ത് ചെയ്യാം. പൂച്ചി ആലോചിച്ചു . ക്ലാസ്സിലെ ബാക്കി നസ്രാണികളെ കൂലിക്ക് ആളെ വെച്ച് തല്ലിക്കുന്നത്‌ തൊട്ടു തൃഷയുടെ മുഖത്ത് ആസിഡ് ഒഴിച്ച് വിക്രിതമാക്കുന്നത് വരെയുള്ള ചിന്തകള്‍ പൂച്ചിയുടെ മനസ്സില്‍കൂടി കടന്നു പോയി. സ്വതവേ സാഡിസ്റ്റ് സിനിമകള്‍ മാത്രം കാണുന്ന പൂച്ചി അതെല്ലാം ആലോചിച്ചു മനസ്സില്‍ ചിരിച്ചു..ബുഹബുഹ ബുഹ ഹഹഹ ..
പൂച്ചിയുടെ മനസ്സില്‍ തന്റെ ഏറ്റവും ഫേവറൈററ് ആയ പാട്ടു സീന്‍ കടന്നു പോയി.

http://www.youtube.com/watch?v=BE8F9DKkm6g&NR=1

ഇതിനി ആരോടെങ്കിലും പറയണമല്ലോ...പൂച്ചിക്ക് അല്ലെങ്കിലും രഹസ്യം ഒന്നും മനസ്സില്‍ വെയ്ക്കാന്‍ കഴിവില്ല. "ആരോട് പറയും." പൂച്ചി ഇടത്തോട്ട് നോക്കി. അവിടെ നാരായണന്‍ തൃഷയെ നോക്കി വെള്ളമിറക്കി ഇരിക്കുന്നു. "ഇവനോട് പറഞ്ഞാലോ. ഇല്ലെങ്കില്‍ വേണ്ട. ബെസ്റ്റ് പാര്‍ട്ടി ആണ്. ഇവനോടൊക്കെ പറയുന്നതിനേക്കാള്‍ നല്ലത് ഒരു ക്ലാസ്സ്‌ ബ്ലോഗ്‌ ഉണ്ടാക്കി അതില്‍ ഇത് പോസ്റ്റ്‌ ചെയ്തിട്ട് അതിന്റെ ലിങ്ക് ക്ലാസ്സിലെ മെയില്‍ഗ്രൂപിലോട്ടു അയച്ചു കൊടുക്കുന്നതാ.. വൃത്തികെട്ട ശവം!!." പൂച്ചി മനസ്സില്‍ പറഞ്ഞു. പൂച്ചി തന്നെ തറച്ചു നോക്കുന്നത് കണ്ട നാരായണന്‍ പൂച്ചിയുടെ നേരെ തിരിഞ്ഞു. എന്ന്നിട്ടു ചോദിച്ചു "വല്ലോം പറഞ്ഞായിരുന്നോ? "..."ഹേയ..ഇല്ല" ..പൂച്ചി അവനെ നോക്കി വെറുതെ ഒന്ന് ചിരിച്ചു. തിരിച്ചു ചിരിച്ചെന്നു വരുത്തി നാരായണന്‍ തന്റെ ജോലിയില്‍ വ്യാപ്രിതനായി. പിന്നെ ആരോട് പറയും ? പൂച്ചി വലത്തോട്ട് നോക്കി. വലതുഭാഗത്ത്‌ തരുണ്‍ ചന്ദ്രന്‍ ഇരുന്നു എല്ലാവരെയും നിരീക്ഷിക്കുവാണ്. ങാ...ഇവനോട് പറയാം. ഇവനാകുമ്പോള്‍ ആരോടും പറയത്തില്ല. (പൂച്ചി ആകപാടെ ഈ കാര്യം തരുണിന്റെ അടുത്ത് മാത്രമേ അവതരിപ്പിച്ചിട്ടുള്ളൂ. പിനീട് അന്ന് വൈകിട്ട് പൂച്ചി കോളേജ് ബസ്‌ കയറും മുന്‍പ് ഈ കഥ ക്ലാസ്സില്‍ മാത്രമല്ല കോളേജ് മൊത്തം പാട്ടായി!!)

ആ സമയത്താണ് ഷണ്ണന്റെ മനസ്സിനെ ഉലച്ചു കൊണ്ട് വെള്ളച്ചുരിധരിട്ട ആ പെണ്‍കുട്ടി ക്ലാസ്സില്‍ കയറി വന്നത്. ഷണ്ണന്റെ മനസ്സ് കീഴടക്കിയതോടൊപ്പം അവള്‍ ജോനസിന്റെയും വിജയന്റെയും മനസ്സില്‍ കൂടി 11 KV യുടെ ലൈന്‍ വലിച്ചു.

ഇത്രേം നാള്‍ ബോയ്സ് സ്കൂളില്‍ പഠിച്ച ജോനസ് ആദ്യമായി ആയിരുന്നു മിക്സഡ്‌ ക്ലാസ്സില്‍ പഠിക്കുന്നെ. ഇത്രേം നാള്‍ ട്യുന് ക്ലാസ്സില്‍ ഒന്നും ജോനാസ് പെണ്‍പിള്ളേരുടെ മുഖത്ത് പോലും നോക്കിയിട്ടില്ലയിരുന്നു(വേറെ പലയിടത്തും ആയിരുന്നു നോട്ടം എന്നുള്ള സ്ഥിരം ഡയലോഗ് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല ). ആദ്യമായിട്ടായിരുന്നു ജോനസിനു ഒരു പെണ്‍കുട്ടിയെ കണ്ടു ഒരു ഇത് തോന്നുന്നേ.(ഒരു ഇതില്ലേ..ലത്). ജോനാസ് കൌതുകത്തോടെ അവന്റെ ആ വെള്ളച്ചുരിധാരിനെ നോക്കി ഇരുന്നു. ആ ചുരിധാരിലെ പൂക്കളുടെ കറുപ്പും അവളുടെ കണ്ണുകളുടെ കളറും ഒന്നാണെന്ന് അവനു തോന്നി. അവളെ നോക്കിയിരുന്നപ്പോള്‍ ഒരു ഇളംകാറ്റു അടിച്ചതായി ജോനസിനു തോന്നി. ആ ഇളംകാറ്റില്‍ ആ പെണ്‍കുട്ടിയുടെ മുടിയിഴകള്‍ അലസമായി പാറിനടന്നു.
എല്ലുംകൂടത്തിനു തൊലി വെച്ചത് പോലുള്ള ജോനസിനു താന്‍ ആ ഇളംകാറ്റത്ത്‌ പറന്നു പോകുന്നതായി തോന്നി. കാറ്റത്ത്‌ പറന്നു പോകാതിരിക്കാന്‍ ജോനാസ് ടസ്കിന്റെ സൈഡില്‍ പിടിച്ചിരുന്നു.

ആ വന്ന പെണ്‍കുട്ടി വന്നപാടെ എവിടെയോ 2 സെക്കന്റ്‌ തുറിച്ചു നോക്കി. എനിട്ട്‌ ഫ്രന്റ്‌ ബെഞ്ചില്‍ തുളസിയുടെ ഒപ്പം പോയി ഇരുന്നു.
ജോനസിന്റെ ചിന്തകളുടെ ബാക്ക്ഗ്രൗണ്ടില്‍ അവന്റെ ഫേവറൈററ് പാട്ടായ രാത്രി ശുഭരാത്രി ഓടി വന്നു.
http://www.youtube.com/watch?v=jvki2gYKjd8

വിജയന് ആ പെണ്‍കുട്ടിയില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിഞ്ഞില്ല. താന്‍ ഇത്രേം നാള്‍ സ്വപ്നത്തില്‍ കണ്ട പോലെ തന്നെ.
വിജയന് ചുറ്റും ലോകം ഒന്ന് മന്ദഗതിയില്‍ ആയതു പോലെ തോന്നി...വിജയന്‍ നിഖിലിനെ നോക്കി..നിഖില്‍ എങ്ങോട്ട് തുറിച്ചു നോക്കി ഇരിപ്പാണ്. ക്ലാസ്സില്‍ എല്ലാവരുടെയും നീക്കങ്ങള്‍ മന്ദിച്ചിട്ടുണ്ട്. ഇനി ഇതാണോ പ്രണയം. വിജയന് സംശയമായി.
അവളെ കണ്ട നിമിഷം തന്റെ ഹൃദയത്തിന്റെ സ്പന്ദനം ഒരു നിമിഷം നിന്നതായി വിജയന് തോന്നി. ഹൃദയം അവളുടെ പേര് മന്ത്രിക്കുനതായി അവനു തോന്നി. അവളുടെ പേരെന്താണാവോ? തനിക്കു ഒരു സ്തെതെസ്കോപ് ഉണ്ടായിരുന്നെങ്കില്‍ അത് ഹൃദയത്തില്‍ ചേര്‍ത്ത് വെച്ച് ഹൃദയം പറയുന്ന പേര് കേള്‍ക്കാമായിരുന്നു.
താന്‍ 18 വര്‍ഷം കാത്തിരുന്ന പെണ്‍കുട്ടി ആണോ ഇതു? ഇവളെ കണ്ടപ്പോള്‍ തനിക്കെന്താണ്‌ ഇങ്ങനെ ഒരു മാറ്റം? എന്താണ് സംഭവിക്കുന്നത്‌? "ഇനി ഇന്നലത്തെ കഞ്ചാവിന്റെ ഹാങ്ങ്‌ഓവര്‍ വല്ലതും ആണോ? ഛെ. അതൊന്നും ആയിരിക്കില്ല...ഞാന്‍ ആദ്യമായിട്ടൊന്നുമല്ലല്ലോ" ...
വിജയന് തന്റെ ബ്ക്ക്ഗ്രൂണ്ടില്‍ തന്റെ ഫേവറൈററ് പാട്ടായ സുട്ടും മിഴി സൂദരെ മുഴങ്ങി കേട്ടു(പിന്നീട് ഈ പാട്ട് തന്റെ വെള്ള ചുരിദാര്‍ പെണ്‍കുട്ടിയുടെയും ഫേവറൈററ് ആണെന്ന് അറിഞ്ഞപ്പോള്‍ വിജയന് സന്തോഷം കൊണ്ടു മരിച്ചാല്‍ മതിയെന്നായി. ഈ സമയത്ത് വിജയന്‍റെ തേപ്പു സഹിക്കാന്‍ വയ്യാതെ വേറെ പലരുടെയും ആഗ്രഹം അത് തന്നെ ആയിരുന്നു!! )

സുമെഷിന്റെയും ശ്രെദ്ധ ആകര്‍ഷിച്ചത് ആ വെള്ളചുരിദാര്‍ തന്നെ ആയിരുന്നു. "അച്ഛാ ഹേ". സുമേഷ് പറഞ്ഞത് അല്പം ഉറക്കെ ആയി പോയി. "എന്ത്...അച്ഛനോ? " അടുത്ത് ഇരുന്ന SK ചോദിച്ചു."നോ ..നതിംഗ്.."സുമേഷ് പറഞ്ഞു. SK നോട്സ് എഴുതുന്നത്‌ തുടര്‍ന്നു. "കോപ്പന്‍ തന്നെ..." സുമേഷ് SK യെ നോക്കി ചിന്തിച്ചു.
ഡല്‍ഹിയിലെ പൂജയെ പോലെ തന്നെ ഉണ്ട്. ഒരു കൈ നോക്കികളയാം.
ഇവള്‍ക്ക് ഹിന്ദി അറിയാമോ എന്തോ. ഇല്ലെങ്കില്‍ ഇനി ഇവള്‍ക്ക് വേണ്ടി മലയാളം പഠിക്കേണ്ടി വരുമല്ലോ..
ക്ലാസ്സില്‍ കേറി വന്ന ആ പെണ്‍കുട്ടി തന്നെ നോക്കുന്നതായി സുമേഷിനു തോന്നി. സുമേഷിനു സന്തോഷമായി. എന്നിട്ട് അവള്‍ ഫ്രന്റ്‌ ബെഞ്ചില്‍ തുളസിയുടെ അരികില്‍ പോയി ഇരുന്നു.
സുമേഷ് അപ്പോള്‍ ഒരു ഹിന്ദി പാട്ടിന്റെ ഈണത്തില്‍ ഒഴുകി നടക്കുകയായിരുന്നു ..."സൊ സാല്‍ പെഹലെ.." കുമാരി. അതായിരുന്നു ആ വെള്ളചുരിധാരിന്റെ പേര്.

ക്ലാസ്സിലുള്ളവരുടെ ഈ ഭാവവ്യത്യാസം നിരീക്ഷിച്ചുകൊണ്ടു തരുണ്‍ ചിന്താകുലനായി. "ഇവള്‍ എനിക്ക് പണി ഉണ്ടാക്കും. ഇനി ഈ വായിനോക്കികള്‍ക്ക് പാര വെയ്ക്കണമല്ലോ". തരുണ്‍ ചുറ്റും നോക്കി. ആരെ വെച്ച് ഇവന്മാരുടെ കൂതറപ്രേമം കൊളമാക്കാം?...ക്ലാസ്സിലെ സംഭവങ്ങള്‍ ഒന്നും ശ്രെദ്ധിക്കാതെ നോട്സ് എഴുതുന്ന ആ വെളുത്തുരുണ്ട പയ്യന്‍ തരുണിന്റെ ശ്രെദ്ധ ആകര്‍ഷിച്ചു...ഇവന്‍ തന്നെ ഇതിനു പറ്റിയ ആള്‍...

തുടരും
അടുത്ത എപിസോട്:

തരുണിന്റെ കൌടില്യതന്ത്രങ്ങള്‍ക്ക് ഇരയായ ആ നിഷ്കളങ്കനായ പയ്യന്‍ ആര്??

കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ജനിച്ചു പിന്നീട് തിരുവനന്തപുരം നഗരത്തില്‍ വന്നു അഞ്ചു ചെറുപ്പക്കാരുടെ ജീവിതം നശിപ്പിച്ച ഒരു നിഷ്കളങ്കയായ പെണ്‍കൊടിയുടെ കരളലിയിപ്പിക്കുന്ന കദനകഥ...CET യിലെ പഞ്ചാരകാട്ടിലെ മരത്തണലില്‍ ഇപ്പോഴും ഇളം കാറ്റില്‍ കേള്‍ക്കാവുന്ന ഒരു മലയാളം-ഹിന്ദി-തമിഴ്-ലാറ്റിന്‍ പ്രണയകാവ്യം... ആരും തിരിച്ചറിയാത്ത appliedile ക്രൂരനായ തരുണ്‍ എന്ന ആ വില്ലന്റെ ഇരയായ ഒരുപറ്റം ചെറുപ്പക്കാരുടെ കണ്ണീര്‍ വീണു നനഞ്ഞ ജീവിതസത്യം...

എപിസോട് 5 :കുമാരീസംഭവം അഥവാ കുമാരി ഒരു സംഭവം തന്നെ!!

കാത്തിരുന്നു വായിക്കുക..ഈ ബ്ലോഗില്‍.

Tuesday, 12 February 2008

FORSAKEN SOUL IV

Chapter 4


Confession


Hell! If I don’t do this now I may never do it…

So.. we stopped at the part where I got dumped by the girl I loved and I found some reasons where I silently justified ma failure.. aaah,whatever….

It was 14th Feb, 2007 the valentines day… Those were times when the robotics spirits were on a high,everyone were on their toes trying to make things happen.. trying to do something different…trying to be unique.. That day we chose ma house for doing our business.. Its funny how heaven scripts life.

I was wearing a red t-shirt an expression of my commitment towards ma love.Well, may be not love but a fantasy which I liked to call love. As we were heading for ma house there she comes wearing a red top. Hell, there ma wild fantasies took a devastating turn,

The devil inside me yelled,”Go get her boy, this is your chance, see she’s wearing the red colour, make her yours”. What shit, I couldn’t hear what ma other side had to say.. Heeding to yell I suggested to my friends,”walk along guys,I’ve got an appointment”

But one Mr.”A” decided to tag along for my adventure and I thought what harm could he possibly be and more over he can be a moral support in my endeavor.

The rest of the company walked along and decided to regroup in front of my house…

Here comes the story,

She was heading for a nearby shop to get some household thingy. She was not alone, a girl who looked like her friend was alongside her. This discouraged me a little, but I wouldn’t let that come in the way of ma “destiny”. I followed her to the shop accompanied by A.I couldn’t find enough courage to talk to her then and there…

As she left the shop we resumed our pursuit and as she was about reach her house I called out ,”XYZ,wait”

She turned around, her eyes filled with surprise.

It would be better if I do this in my mother tongue.

“Eh.. kurae nalayi parayanam ennu karutunnu”

“Enikku kuttiye ishtamanu, kuttikko???”

She was standing still, stunned as though hit by an 11 KV line. She looked confused and even more tensed.

Was that tear drops? I didn’t have time to look; I had set on a sprint, perhaps the sprint of ma life. Mr.A who had been standing there watching the drama unfold had least expected such a situation. Stuck in an unknown place, in front of a weeping lady, a victim of attempted act of bravery by his dear friend he stood there thunderstruck. But his survival instincts didn’t let him down, he went straight ahead and asked her,

”Eh… Pengale, Avan engotta poyennariyumo??”

Suddenly realizing how bad an idea it was, he too set off on a sprint following my lead. Some how he got to me scrambling out of the catch 22 situation just on time.

Phew! Me and A got back home and the news of my proposal spread out like a wild fire.

Huh! Sounds like a well-scripted movie, doesn’t it?? Love, action, drama..

Well, this is the version of the story known to all, but I must confess the real story is a little different.

It’s the same until the start of the pursuit, but from then own the script changes… It’s true we followed her but I never had the courage to talk to her let alone proposing my love. She actually walked along and got into her house. I and A thought why not tell you all a different story, just for the fun sake of it. But the plan got out of hand firstly because I didn’t feel like correcting you people, I relished the thought of being recognized as a brave guy. F**k!

The thought of making a fool out of everyone has been eating me for a while now. I thoroughly regret the shameless act of cowardice. I’m sorry you guys… I really am...

Well,after all, the title "SUPER KNAE" does suit me,sigh!

:((

I think this has gotta be the end of the series.. I had started the series because i had nothing better to write when i started blogging.... I've lost the creative vigor and the will to continue with the series, so i guess it would be better i stop what i started... hmmm... I hereby bid adieu to the forsaken soul..

Previous chapters

Monday, 4 February 2008

Confession 2 (Page 2)

Yesterday was the best day of my life. Ten years I'd been wandering aimlessly, without fame, shame or anything that would make me more than excited to say "Oh that". Suddenly I felt like I've a purpose to live the moment I saw her. She poured out her heart over the butterscotch milkshake we ordered. It was the warmth of her heart that melt the ice cubes. She began:

"I don't know where to begin. So much has happened after you left me"

Questions swarmed my mind. Why does she even remember me, let alone believe I've left her! But I let her continue.

"You remember the boyfriend I had when we left college? Both of us got placement in the same company and it was time to start a new life. We decided to get married right after college. It was after I got pregnant that our relationship took a turn for the worse. Fights became a common entity. Though we had fought before marriage, I'd never felt so disconnected to him. Something was missing in our relationship - my unwillingness to belong to him.

Right after my son was born, I got the divorce notice. I was fighting a losing battle from then on. I... I lost my.." her voice trailed off. Her tired eyes had lost the spark I saw fourteen years before. They were slowly filling with tears. The blue eyes looked like a deep ocean about to overflow.

I reached out my hand to hold hers. This was my first time I touched her. Her hands felt small in mine. In between silent sobs, she managed to say "I've a confession. I've always loved you."
I was completely shaken. "Why... why didn't you ever tell me?"
She turned her head aside and said "Why didn't you?"
I'd no answer.

She turned her head back towards me. This time I saw the spark had returned to her eyes. She told me how she'd liked me from the moment she saw me.. how she noticed me looking at her in the corridors.. how my presence had been the silent comfort during sad times and encouragement during the good ones. It was like traveling back in time. Living every moment again, moment's that we'd lost. I gathered some courage and invited her home. She agreed...

It's today. The bed seems to have been slept on by more than one. But no one's around. Funny I can't remember anything of what happened after she agreed to come to my home. Was it just a dream? Na. There she comes wearing my shirt. She says with a wicked smile "Oh you're back to blogging again?"

Thursday, 31 January 2008

Confession 2 (Page 1)

Disclaimer: The following is a work of fiction and any resemblance to characters and incidents in real life are purely coincidental.

When was the last time I saw her? Time flies by in life. But there are moments in life you never forget. They are so clear in your mind..as fresh a memory as it happened just moments ago. It was the batch farewell party and I couldn't take my eyes off her, I never could. It had been like that for 4 years.. the best of my life.

When was the first time I saw her?
"Hey you! come here" I turned my head around, being careful to keep looking down and not look in the eyes of my caller.
I slowly walked up to him.
"What's your name?", he asked.
"John"
"Don't you have a father?" he inquired with a mocking laugh
"John F Xavier" I replied.
"Describe her"
I turned to look at the person standing next to me. She was about my shoulder high. I started to open my mouth when she lifted up her face to look at me. The only thing I saw was the untold helplessness in her deep blue eyes. They were beautiful.

I walked to my class wishing her to be in it. She wasn't there. Destiny's playing dice with me as usual. I exhausted all the contacts I could gather in the college. By the end of first day, I found out which branch she was in and more importantly, her name. That evening, I went to the canteen with my friends. After the snack, we waited for our transportation in the bus bay. Then I saw her again. She was more beautiful than in the morning. I became a regular in the bus bay from then on.

It was just the beginning. I watched her for four years. Every time she walked through the corridor. The times when she laughed aloud or cried silently. Her first love - the hot senior. Their break-up. The guy who consoled her and became her second boyfriend. Her love for chocolates and ice-cream. The tragic death of her father. I knew everything about her but didn't know her. She never talked to me, ever.

Thinking back, she was pretty close to her boyfriend by the time we passed out of college. They must've got married. I never inquired about her to anyone afterwards. It was time to move on.

I've been on the same job for the past 10 years. Boring is the least you can say about it. It goes on and on until yesterday I got a postcard. "Meet me at 10, Desert Mist" Even after 10 years, I could instantly recognise the handwriting. I couldn't sleep the night and after 24 long hours now I am waiting for her. I'd always waited for her..

Here she comes. I can recognise her gait from a distance. She walks into the ice-cream parlour and finds me sitting beside the corner table. I can't take my eyes of her. The feeling's same as the first time I saw her. My heart warms as her beautiful lips part to utter the words-"Stop blogging, I've lots to talk."

Sunday, 22 July 2007

FORSAKEN SOUL III

Chapter 3

Destiny


(This is going to be the penultimate chapter of a rather unimpressive and boring saga of love of a mediocre person, in the process of rediscovering himself.....)


Hmmm......Oh!! Yeah those were the unforgettable moments in my life, when i never realized how insane and nerdy i was, but enjoyed my life to its full. So up to tenth class i was quite pleased with the way things were going. On the last day of our class i dropped her home for the last time and there went the opportune moment.I feel she loved me too, perhaps that's my own conscience telling me or rather consoling me; for such sensual and merry an angel, chattering away into some unknown realm of blissful forgetfulness, i can only dream of beholding as my other half.I never told her, "I love you...", because i thought she knew it well and she would be the first to ask me of it(how foolish and naive!!!!, I regret it even now.....).

The next two years, i reckon, were living hell for me. I didn't realize that then but when i look back down the memory lane i find myself in no man's land not knowing himself but pretending to be the one and only. I was a damn sicko!!. During the long vacation that followed the 10th board i cherished the sweetest memoirs she gave me (couldn't contact her 'cause i was stuck up in my native place).I was kinda making myself fall in love, forcibly thinking i was in love with her.(I still don't know if i really loved her or not but......damn i just can't get her outta my head, i feel like....like crying....sob sob... :(( )In those two months a lot changed.

I became very self conscious, as now i had a girl to impress. A big blunder i believe from my part, the biggest ever because i didn't know who i was and then becoming conscious of oneself can be disastrous.Also i din't know what love was at all, not that i know it now but certaily now i know what is not love .Her friends list grew and i felt out of place because there was a time when i was her only male acquaintance or may be one of the very few. I wanted her to be mine and mine alone. She was like a piece of my heart. And amidst all the overflow of emotions the last thing i wanted was to lose my friends. I didn't want to be close those who were close to her.

Yes..now i know what happened to me in those deciding couple of years and this has cost me a lot many friends and my dear soul. Mad in love and desperate in solitude, i punished myself for my lack of confidence and passionately wild possessiveness.No point in blaming someone for my loss or calling people anti-heroes.Only I'm to be blamed for what has happened to me, i just missed the broader perspective of life. I lost her and that's a sorry fact i may brood over perhaps to the end of my life.Had i been a little more confident and open-minded i could have been the proud owner of a lovely heart.But alas!! may be this is what we all call destiny fate etc etc.......I may still have a part to play in her life, you never know,my last ray of hope.

(i don't know if i really felt "love" for her or not, but still i find her lurking amongst the woods, beckoning me to join her to chop off the sorrows of life and be with her forever....)
i don't quite know, how to say, how i feel...'SNOW PATROL'
(to be continued.....)

This is the second chapter...

Friday, 15 June 2007

FORSAKEN SOUL II


Chapter 2

The best part...

Eros,son of Aphrodite had cast a spell on me,a weak one to begin with.

It was in those hasty and apprehensive years of 10th board that i saw her again.She was so cute and chubby and tiny.

I had totally forgotten about my experience thanks to the pressure from my parents to do well in 10th,they ain't cool like me.Tenth standard means study,study and more study, for my parents of course, and for the damn school as well.So like a ritual they would keep classes from the moment we finished our 9th final exams.

That afternoon,after the extra class,i was walking back home and look who's here,"Angel".

"Oh wow..excellent..",i thought.I set my grey matter conspiring how to enter her head and venture into her heart.It so happened that we were both heading home and we almost had the same route (her path + lil twists and turns =mine)*.The first day i would watch her go.But the arrows of Cupid were hurting bad and so i decided to comprehend the extra twists and turns.So the second day i followed her ,but i had no courage to talk to her,she was so beautiful and awesome.The third and fourth days went the same.On the fifth day i decided,"no more fooling around asshole..come on......",my alter ego was strong.That day after school i set forth in search of the elusive prize.But no...i couldn't do it,the fucking under-confident asshole i was all these years,discouraged me from the doing it.

This was the time to leave the past behind and that's what i did."No don't give up buddy,don't give up..she's your destiny...".In a life-threatening move at a crucial juncture,a turning point where we would have split,i found myself talking to her.Yeah....finally i made it.

"Hello,I'm Hari",i introduced myself in a very courteous manner.

She was my first love and i had never talked to a girl like i had to her.I had redeemed myself,from previous failed attempts to know her,and had gathered sufficient courage .My heart was pounding like a..eh..pounding heart and little droplets of sweat had appeared on the periphery of the area where moustache was supposed to grow.I also suspect a few drops to have covered a considerable altitude before reaching the ground from my forehead.

After a moment of silence she put her hand out and acknowledged herself ,"Hellooooo",with a probing eyes and precautionary glance she said,"I'm Prakriti"."Hey but do i know ya??",she added.

Now what, i had never thought of the response before.It had happened so very spontaneously and instinctively that i found myself scrambling for words.So i had to bring out the best mugger in me to stay on my errand.Such lovely voice and language command she had i was totally spell bound and immersed in the potion of love.Her attitude really left me wonder struck and love struck.

Cool..cool..yes she was really cool...

Me dropping her home became a regular affair and our relation grew stronger. Secrets don't stay long esp when the secret is a weak something like this one.Soon the whole school knew of our "friendship" and it was not too long when we would talk in the open.In the evening we would meet at the official hang-out of the school ,Nearazhy, and would leave together from there.

My friends circle grew ,especially the no. of girls .People would know a boy called Hari was a student in the school.And my name would be among the studs of the school.

I was a stud..yeah a stud..always surrounded by girls,always cheerful.

A good side to the friendship can't be without a bad one.Along with the gals came the anti-heroes and slowly my possessiveness started proving costly and i found people change like season.Sob sob ..this was the cheerful part of the story....

*Hari's equation for short-cut to a babe's heart(the length of twists and turns depends on the gravity..of love).

This is the third chapter.....

And this the first


Friday, 8 June 2007

FORSAKEN SOUL

Chapter 1

Love at first sight.....

"Yeah!! this is love..I'm in love for sure..",i felt like screaming to this world for eternity.Hmm..may be not eternity at least for a couple of minutes.

Me,Harikrishnan P.V. ,student of class 9B,Arya Central School.

I used to be a very shy and secluded and isolated kinda guy*.I used to confine myself to the four walls of the class room and never show up unless otherwise i had to pee or during the lunch break.I never felt a need to socialise or go to other classes because i had been studying in that institution for 8 years now and i knew almost everybody whether they knew me or not.(When i say everybody i mean the faculty and my batch mates not the juniors or the seniors). So one afternoon like any other noon at school i was a taking stroll,after a heavy lunch,in the park(not a park really but the ground filled with sand and such a stroll was strictly prohibited 'a damn jail...').Suddenly like a bolt of lightning a face went past me.I was good at ogling and had seen many a beautiful face,but this one was different.I felt like i could watch that face for eternity and still feel the same ole passion.(This time i really do mean eternity).

"Oh my god..",i adored her jaw-dropping beauty.And then came those starting lines.She was like an angel in school uniform(for the readers' kind info our school uniform was churidar and dupatta unlike most other schools in the city,so my fascination was pure and not prompted by my basic instincts).

Yeah..coming back to the angel part...Her eyes were sweet and was like that of a cute..eh..it was cute tats it..her lips also something like cute....and etc etc..The thing i liked the most about her was her smile,man...that killer smile.It was like it had the warmth enough to melt the ice-caps but still you would make you feel chilled from within.If i had known "I wanna go on with you.." by westlife i would have sung that all the time for her.She also had a birth mark in her..right or left arm..i don't exactly remember..

After reading this one might think i would be like love struck and be passionately hooked up with her.Yeah i was obsessed for sure but on the contrary i never thought about her(or see her) after that day(yeah.i was such a f**king jerk) not until next ear and i only knew she was a new comer.I was trying to hook up with the new kid on the block,at least for that moment of divinity i was truly in a virtual world,i was in "neverland". But I never knew this was going to be the beginning of just another heart breaking love story in god's manuscript that I would lament forever. Damn sadist he is,God.

*A little discretion i have taken to exaggerate my numb personality.

contd on : http://aeiohyou.blogspot.com/2007/06/forsaken-soul-ii.html