Sunday 18 September 2011

പഞ്ചാരക്കാട്ടിന്‍ തണലത്ത് Episode 4 : ഹയര്‍ ഓപ്ഷന്‍ വന്നപ്പോള്‍ - ഭാഗം രണ്ട്

മൂന്നാം നിലയില്‍ നിന്ന് ചാടി ചാവാന്‍ തുനിഞ്ഞ അജീന്ദ്രനെ ഹരിശങ്കറും നിഖിലും ചേര്‍ന്ന് തട്ടിമാറ്റി. അജീന്ദ്രന്റെ മുഖം ആകെ വിയര്‍ത്തു കുളിച്ചിരുന്നു. അജീന്ദ്രന്റെ ഈ ഭാവമാറ്റം കണ്ടു ഹരി ഞെട്ടിവിറച്ചു. സ്വതവേ പരിക്കനായ ഇവനെ ഇത്രത്തോളം ആട്ടിയുലയ്ക്കാന്‍ പറ്റിയ ആരാണ് ഇപ്പോള്‍ എഴുന്നള്ളിയിരിക്കുന്നത്?? ഹരി ഹയര്‍ ഓപ്ഷൻ കിട്ടി വന്നവരെ ഒന്ന് സ്കാന്‍ ചെയ്തു. "ദൈവമേ...ഇത്..ഇത്..." ആ കൂട്ടത്തിലെ ഒരാളെ കണ്ടു ഹരിയുടെയും ഭാവം മാറി. അജീന്ദ്രനെ തട്ടിമാറ്റി ഹരി മൂന്നാം നിലയില്‍ നിന്ന് താഴേക്കു ചാടാന്‍ ഒരുങ്ങി. ഇതിനിടയില്‍ സമനില വീണ്ടെടുത്ത അജീന്ദ്രനും നിഖിലും ചേര്‍ന്ന് ഹരിയെ പിടിച്ചു മാറ്റി. കഥ അറിയാതെ ആട്ടം കണ്ട നിഖിലിന്റെ കണ്ട്രോള്‍ പൊയ്. അവന്‍ ഹരിയുടെ കുത്തിനു കയറി പിടിച്ചു ഹരിയെ നിലത്തു നിന്ന് ഒരടി ഉയര്‍ത്തി. എന്നിട്ട് നിഖില്‍ അലറി.
"പറയെടാ...മൈ***...നിങ്ങള്‍ക്കെ
ന്താ കുരു പൊട്ടിയോ? "
പേടിച്ചു വിറച്ച ഹരി നിഖിലിനെ നോക്കി പറഞ്ഞു ..'അവന്‍..അവന്‍..ഇവിടെ..'
'ആര്? തെളിച്ചു പറയെടാ നാറീ ...ഏതു നായിന്റെ മോനെ കണ്ടിട്ടാനെടാ നീ ഈ ഷോ ഒക്കെ കാണിക്കുന്നേ'...നിഖില്‍ ആക്രോശിച്ചു. അജീന്ദ്രന്‍ അത്ഭുതത്തോടെ നിഖിലിനെ നോക്കി. അപ്പൊ ഈ വേഷത്തില്‍ കാണുന്ന സ്റ്റാന്‍ഡേര്‍ഡ് ഒന്നും ഇവന് ഇല്ലല്ലേ...
"അവന്‍..ഷു...ഷു...ഷുക്കൂര്‍..." ഹരിയുടെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു.
നിഖില്‍ ഹരി കാണിച്ചു തന്ന ആ പയ്യനെ നോക്കി. കറുത്ത് മെലിഞ്ഞ ഒരു പെയ്കൊലം. ഇവനെ ഇവന്മാര്‍ പേടിക്കുന്നെതെന്തിനാ? ഇവനിട്ട്‌ ഒന്ന് ചാമ്പിയാലോ ? രേഷ്മിയുടെ മുന്നില്‍ ഒന്ന് ആളാകാം. ഇല്ലെങ്കില്‍ വേണ്ട. അവള്‍ക്കു ഇനി അടിയും ഇടിയും ഒന്നും ഇഷ്ടമല്ലെങ്കിലോ. നിഖില്‍ രേഷ്മിയെ നോക്കി. രേഷ്മി ഇതൊന്നും ശ്രദ്ധിക്കാതെ സിവില്‍ എന്ജിനീരിങ്ങിന്റെ നോട്ട്സ് മറിച്ചു നോക്കുവായിരുന്നു. 'അവളുടെ അമ്മേടെ ഒരു പഠിത്തം.ഇവളെന്താ കളക്ടര്‍ ആകാന്‍ പഠിക്കുവാണോ.' നിഖില്‍ മനസ്സില്‍ പറഞ്ഞു. നിഖിലിന്റെ ശ്രദ്ധ വീണ്ടും ഷുക്കൂരില്‍ പതിഞ്ഞു..ഹും ഇവനെ പിന്നെ കണ്ടോളാം. നിഖില്‍ മനസ്സില്‍ ഓര്‍ത്തു.

ക്ലാസ്സില്‍ വന്ന പുതിയ എല്ലാവരെയും സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ട് ആ തീക്ഷകണ്ണകളുടെ ഉടമ ഇരിപ്പുണ്ടായിരുന്നു - തരുണ്‍ ചന്ദ്രന്‍.
തരുണിനു ക്ലാസ്സിലെ പ്രണയകഥകളില്‍ താല്പര്യം ഉണ്ടാകാന്‍ ഒരു കാരണം ഉണ്ടായിരുന്നു. തരുണ്‍ കമ്മിററഡ് ആയിരുന്നു!!. ഒരു ലൈന്‍ അടിക്കുന്നതിന്റെ കഷ്ടപാട് തരുണിനു നല്ലവണ്ണം അറിയാമായിരുന്നു . താന്‍ ഒരു പാട് കഷ്ടപെട്ടിട്ടാണ് ഈ സ്റ്റേജില്‍ വന്നത്. പത്തു വര്‍ഷമായി ഒരുപാട് എഫോർട്ട് ഇടുന്നു. പണ്ട് LKG യില്‍ നാരങ്ങമിട്ടായി മേടിച്ചു കൊടുത്തു വളച്ചതാണ്. പിന്നീട് ഓരോരോ സ്റ്റേജില്‍ കിറ്റ്‌കാറ്റും അത് കഴിഞ്ഞു ഐസ്ക്രീമും പിന്നീട് വലുതായപ്പോള്‍ പറോട്ടയും ബീഫും ഒക്കെ ചിലവാക്കി താന്‍ മെയിന്റൈന്‍ ചെയ്യുന്ന റീലെന്‍ ആണ്. അതുകൊണ്ട് തന്നെ ക്ലാസ്സില്‍ ആരും തന്നെ ഇവിടത്തെ ഒരു പെങ്കൊച്ചിനെ ലൈന്‍ അടിച്ചു അങ്ങനെ ഈസി ആയി കമ്മിററഡ് അആകണ്ട. ഇവന്മാരുടെ ഒക്കെ വിചാരം എന്താ?...മിക്സഡ് ക്ലാസ്സില്‍ വന്നാല്‍ ഉടനെ അങ്ങ് മജ്നു ആകാമെന്നോ....തരുണ്‍ മനസ്സില്‍ രോഷം കൊണ്ടു. അടുത്ത നാല് വര്‍ഷം ഇവന്മാരില്‍ ഒറ്റയെണ്ണതിനെ കൊണ്ടു പോലും ലൈന്‍ അടിപ്പിക്കാന്‍ പാടില്ല....എല്ലായെണ്ണവും മൂഞ്ചി തിരിഞ്ഞു അവസാനം അറേഞ്ചിട് മാര്യേജ് തന്നെ ആകട്ടെ. തന്റെ കല്യാണത്തിന് ഇവന്മാര്‍ വന്നു അസൂയപെടണം. ഇവന്മാര്‍ ഇങ്ങനെ തന്നെ സിംഗിള്‍ ആയി ഇരിക്കാന്‍ ഞാന്‍ എന്നെക്കൊണ്ട് പറ്റുന്നതൊക്കെ ചെയ്യും...തരുണ്‍ മനസ്സില്‍ പ്രതിത്ജ്ഞ ചെയ്തു. ക്ലാസ്സില്‍ ഇതുവരെയുള്ള ആളുകളെ തരുണ്‍ ഇതിനകം റേറ്റ് ചെയ്തു കഴിഞ്ഞിരുന്നു. നാരായണനെ തരുണ്‍ എഴുതി തള്ളിയിരുന്നു. ഇവനെ ഒക്കെ ലൈന്‍ അടിക്കാന്‍ മാത്രം ആത്മാഭിമാനമില്ലാത്ത പെണ്‍പിള്ളേര്‍ കാണത്തില്ല. മോസ്കി,ഷണ്ണന്‍,യോഗേഷ്,സജിത്നാ ,അജീന്ദ്രന്‍,ഹരിശങ്കര്‍ തുടങ്ങിയവര്‍ അപകടനിലയില്‍ അല്ല. ആകകൂടെ പേടിക്കേണ്ടത് ആ പവിത്രനെ മാത്രം. പെണ്‍പിള്ളേരെ കാണുമ്പോള്‍ അവന്റെ ഒരു ആളാകല്‍. അവന്‍ ചിലപ്പോള്‍ എനിക്ക് പണിയുണ്ടാക്കും. തരുണ്‍ അപ്പുറത്തെ ബെഞ്ചില്‍ ഇരിക്കുന്ന പവിത്രനെ നോക്കി. അവന്‍ പെന്‍സില്‍ പോയെന്നും പറഞ്ഞു ബെഞ്ചിന്റെ അടിയില്‍ എന്തോ തിരയുന്നു. ഇവന്റെ പെന്‍സില്‍ ഒരു ദിവസം പത്തു പ്രാവശ്യം എങ്കിലും താഴെ വീഴുന്നുണ്ടല്ലോ..തരുണ്‍ ഓര്‍ത്തു". എന്നിട്ട് തരുണ്‍ താന്‍ എപ്പോഴും ഇരിക്കുന്നത് പോലെ ഒരു 5 ലിറ്റര്‍ എയര്‍ വലിച്ചു കയറ്റി മസില്‍ പിടിച്ചു ഇരുന്നു.

മേക്കനിക്കില്‍ നിന്ന് ഹയര്‍ ഓപ്ഷൻ കിട്ടി വന്ന ജോനസും വിജയനും ഒരുമിച്ചാണ് ക്ലാസ്സില്‍ കയറിയത്. വിജയന്‍ വന്ന പാടെ ബാക്ക്ബെഞ്ചില്‍ തന്നെ പോയി നിഖിലിന്റെയും സജിത്നാഥിന്റെയും കൂടെ ഇരിപ്പായി. ജോനാസ് ചുറ്റും നോക്കി. അതാ തന്റെ കൂടെ ലയോയില്‍ പഠിച്ച ഷണ്ണനും രാഹുലും. ജോനാസ് സന്തോഷത്തോടെ അവരുടെ അടുത്തേക്ക് ചെന്നു. അവര്‍ ഇരുന്ന ബെഞ്ചില്‍ ഒരാള്‍ക്ക്‌ കൂടി സ്ഥലം ഉണ്ടായിരുന്നെങ്കിലും രാഹുല്‍ പാവം ജോനസിനെ സുമേഷിന്റെയും സജിത്കുമാറിന്റെയും നടുക്ക് പിടിച്ചിരുത്തി. എന്നിട്ട് എന്റെ കൂടെ ഇരുന്നാല്‍ നിനക്ക് ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ പറ്റില്ലെന്നും ഇവരുടെ കൂടെയായാല്‍ നല്ലവണ്ണം പഠിച്ചു മാര്‍ക്ക്‌ മേടിക്കമെന്നും പറഞ്ഞു ജോനസിനെ വിശ്വസിപ്പിച്ചു. രാഹുലിന്റെ ചതി മനസ്സിലാക്കാന്‍ പാവം ജോനസിനു അല്‍പ സമയം അവിടെ ഇരിക്കേണ്ടി വന്നു. ഒടുവില്‍ വെറുത്തു ജോനാസ് പയ്യെ ബാക്ക് ബെഞ്ചില്‍ വിജയന്‍റെ ഒപ്പം കൂടി. പക്ഷെ എന്തിനാണ് രാഹുല്‍ തന്നെ അവിടെ നിന്നും മാറ്റിയത് എന്ന് എത്രെ ചിന്തിച്ചിട്ടും ജോനസിനു മനസ്സിലായില്ല. (അതിനു ജോനസിനു കുറച്ചു കൂടി കാത്തിരിക്കേണ്ടി വന്നു)


വിജയന്‍. വിജയന്‍ ഒരു സംഭവം തന്നെ ആയിരുന്നു. ഒരു കട്ടകൂതറ സംഭവം.കള്ളുകുടിയോ ചീട്ട്കളിയോ തുടങ്ങിയ ശീലമൊന്നുമില്ലാത്ത ഒരു പുണ്യാളന്‍.
വിജയന്‍ ഇതിനു മുന്‍പ് മെക്കാനിക്കല്‍ ഡിപാര്‍ട്ട്‌മെന്റില്‍ ആയിരുന്നു. ഹയര്‍ ഓപ്ഷൻ കിട്ടിയപ്പോള്‍ ജോനസിന്റെ കൂടെ Applied ഇലോട്ടു വന്നതാണ്. കാണാന്‍ ഒരു പ്രോസ്ടിട്ടൂറ്റിവ് ലുക്ക്‌(executive ലുക്ക്‌) ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് വിജയന് ഉടനെ തന്നെ ഒരു പേരും കിട്ടി- മെസ്സിലെ പണിക്കാരന്‍.
ഇത്രേം സല്‍സ്വഭാവം ഒക്കെ ഉണ്ടായിട്ടും വിജയന് ഒരു പ്രശ്നമുണ്ടായിരുന്നു - ആരെങ്കിലും അവനെ വെല്ലു വിളിച്ചാല്‍ പിന്നെ അത് ചെയ്തില്ലെങ്കില്‍ ആശാന് ഉറക്കം വരത്തില്ല ( ഈ സ്വഭാവം തന്നെ ആണ് അവന്റെ ജീവിതം നായ നക്കിച്ചത്!!).
ക്ലാസ്സില്‍ കയറിയ ഉടനെ വിജയന്‍ നേരെ പോയി സജിത്നാഥിന്റെ അടുത്ത് പോയി ഇരിപ്പുറപ്പിച്ചു. സജിത്നാഥ് അവനെ ഒന്ന് മൊത്തത്തില്‍ നോക്കി. "ഹും. ഓക്കേ. ക്ലാസ്സ്‌ ടോപ്പേര്‍ ആയ തന്റെ കൂടെ കൂട്ട്കൂടാന്‍ ഒന്നും ഇവന് യോഗ്യത ഇല്ല. എങ്കിലും പോട്ടെ. പാവം ഇരുന്നോട്ടെ." ഒരു മെട്രോപോളിറ്റന്‍ സിറ്റി ആയ കുണ്ടറ സിറ്റിയില്‍(കൊല്ലം,കേരള) പഠിച്ചു വളര്‍ന്ന സജിത്നാഥിനു തിരുവനന്തപുരത്തില്‍ പഠിച്ച വിജയനെ ഒക്കെ പുച്ഛ൦ ആയിരുന്നു. "കണ്‍ട്രി ഫെല്ലോവ്സ്..." സജിത്നാഥ് മനസ്സില്‍ പറഞ്ഞു. സജിത്നാഥ് ഒരു കട്ട കമല്‍ഹസ്സന്‍ ഫാന്‍ ആയിരുന്നു.(കമലും ഡയറക്ടറു൦ അല്ലാതെ ദശാവതാരം ഒന്നില്‍ കൂടുതല്‍ കണ്ട ആള്‍ സജിത്നാഥ് മാത്രം ആയിരുന്നു). അതുകൊണ്ട് തന്നെ സജിത്നാഥ് പിന്നീട് ഉലകനായകന്‍ എന്ന പേരില്‍ അറിയപെട്ടു. പിന്നീട് അത് ലോപിച്ച് ഉലകന്‍ aka ഉലക് എന്നൊക്കെ ആയി.
വിജനും ജോനസും തരുണും പവിത്രനും പൂച്ചിയും ഷണ്ണനും രാഹുലും പിന്നെ വേറെ കുറെ പത്തിരുപതു ആഭാസന്മാരും അങ്ങനെ ഇനി വരുന്ന ഹയര്‍ ഓപ്ഷൻ പെണ്‍പിള്ളേരെ കാത്തിരിപ്പായി.

ഉച്ചയ്ക്ക് ലഞ്ച് സമയം ആകാറായപ്പോള്‍ ഹയര്‍ ഓപ്ഷൻ കിട്ടിയ പെണ്‍പിള്ളേര്‍ എത്തി.

ക്ലാസ്സില്‍ പ്രണയമഴ തളിര്‍ത്തു പെയ്യുവായിരുന്നു.
ഷണ്ണന്‍ സ്വതെവെയുള്ള ഒരു ആക്രാന്തത്തോടെ വന്ന എല്ലാരേയും ഒന്ന് നോക്കി. പെട്ടന്ന് അവന്റെ കണ്ണുകള്‍ അവളില്‍ പതിഞ്ഞു. വെള്ളയില്‍ കറുത്ത പൂക്കള്‍ ഉള്ള ചുരിദാര്‍ ഇട്ട ഒരു പെണ്‍കുട്ടി. വന്നപാടെ അവള്‍ ക്ലാസ്സ്‌ മൊത്തം ഒന്ന് നോക്കുന്നു.എന്നിട്ട് എവിടെയോ രണ്ടു സെക്കന്റ്‌ തുറിച്ചു നോക്കി. എന്നിട്ട് ഫ്രന്റ്‌ ബെഞ്ചില്‍ തുളസിയുടെ അരികില്‍ പോയി അവള്‍ ഇരുന്നു. ഷണ്ണന്‍ ആകപാടെ കുളിര്‍ കോരി ഇരിക്കുവായിരുന്നു. ചുറ്റും ആരൊക്കെയോ വന്നു വയലിന്‍ വായിക്കുന്നത് പോലെ അവനു തോന്നി. ബാക്ക്ഗ്രൌണ്ടില്‍ അവനു ഏറ്റവും ഇഷ്ടപെട്ട 'പൈന്‍ ആപ്പിള്‍ പെണ്ണെ ചോക്ലേറ്റ് പീസേ' പാട്ട് മുഴങ്ങി. താനും ആ പെണ്‍കുട്ടിയും കൂടി നെയ്യാര്‍ ഡാമിന്റെ ബണ്ടിന്റെ ചുറ്റും ഓടി നടന്നു പാട്ട് പാടി പ്രേമിക്കുന്നതൊക്കെ ഷണ്ണന്‍ സ്വപ്നം കണ്ടു.

പൂച്ചിയുടെ കണ്ണ് പുതുതായി വന്ന മൂന്നു പെണ്‍പിള്ളേരില്‍ ഉടക്കി. അതില്‍ ഒരാള്‍ ക്രിസ്ത്യന്‍ ആണെന്ന് പൂച്ചിക്കു ഉറപ്പായിരുന്നു. കാരണം ഏകദേശം ഒരു ആയിരത്തി അഞ്ഞൂറ് രൂപയുടെ മെഴുകുതിരിയെങ്കിലും പൂച്ചി ഇതിനായി ജില്ലയിലെ വിവിധ പള്ളികളില്‍ നേര്‍ന്നിരുന്നു. പൂച്ചിയുടെ നേച്ച വെറുതെ ആയില്ല. മൂന്നു പേരില്‍ ഒരാള്‍ ഒരു ക്രിസ്ത്യന്‍ തന്നെ ആയിരുന്നു . തൃഷ ഉലഹന്നാന്‍ വര്‍ഗീസ്. പുള്ളിക്കാരത്തിയുടെ രൂപവും വസ്ത്രധാരണവും കണ്ടു ഇത് ആണാണോ അതോ പെണ്ണാണോ എന്ന് പൂച്ചിക്ക് ഒരു സംശയം ഉണ്ടായെങ്കിലും വേളാങ്കണ്ണി മാതാവ് തന്നെ കൈ വെടിയില്ല എന്ന് ഉറപ്പുണ്ടായിരുന്ന പൂച്ചി അത് പെണ്ണ് തന്നെ എന്ന് ഉറപ്പിച്ചു.
പൂച്ചി തൃഷയെ തന്നെ നോക്കി സ്വപ്നങ്ങളുടെ കോട്ട പണിതുയര്‍ത്തി. ഒരുമിച്ചു പള്ളിയില്‍ പോകുന്നതും കുറുബാന സ്വീകരിക്കുന്നതും പൂച്ചിയുടെ പകല്കിനാവുകളിലൂടെ കടന്നു പോയി. ഇനി വേറെ ഒരു നസ്രാണിയും ഇവളെ നോക്കാന്‍ പാടില്ല. അതിനു എന്ത് ചെയ്യാം. പൂച്ചി ആലോചിച്ചു . ക്ലാസ്സിലെ ബാക്കി നസ്രാണികളെ കൂലിക്ക് ആളെ വെച്ച് തല്ലിക്കുന്നത്‌ തൊട്ടു തൃഷയുടെ മുഖത്ത് ആസിഡ് ഒഴിച്ച് വിക്രിതമാക്കുന്നത് വരെയുള്ള ചിന്തകള്‍ പൂച്ചിയുടെ മനസ്സില്‍കൂടി കടന്നു പോയി. സ്വതവേ സാഡിസ്റ്റ് സിനിമകള്‍ മാത്രം കാണുന്ന പൂച്ചി അതെല്ലാം ആലോചിച്ചു മനസ്സില്‍ ചിരിച്ചു..ബുഹബുഹ ബുഹ ഹഹഹ ..
പൂച്ചിയുടെ മനസ്സില്‍ തന്റെ ഏറ്റവും ഫേവറൈററ് ആയ പാട്ടു സീന്‍ കടന്നു പോയി.

http://www.youtube.com/watch?v=BE8F9DKkm6g&NR=1

ഇതിനി ആരോടെങ്കിലും പറയണമല്ലോ...പൂച്ചിക്ക് അല്ലെങ്കിലും രഹസ്യം ഒന്നും മനസ്സില്‍ വെയ്ക്കാന്‍ കഴിവില്ല. "ആരോട് പറയും." പൂച്ചി ഇടത്തോട്ട് നോക്കി. അവിടെ നാരായണന്‍ തൃഷയെ നോക്കി വെള്ളമിറക്കി ഇരിക്കുന്നു. "ഇവനോട് പറഞ്ഞാലോ. ഇല്ലെങ്കില്‍ വേണ്ട. ബെസ്റ്റ് പാര്‍ട്ടി ആണ്. ഇവനോടൊക്കെ പറയുന്നതിനേക്കാള്‍ നല്ലത് ഒരു ക്ലാസ്സ്‌ ബ്ലോഗ്‌ ഉണ്ടാക്കി അതില്‍ ഇത് പോസ്റ്റ്‌ ചെയ്തിട്ട് അതിന്റെ ലിങ്ക് ക്ലാസ്സിലെ മെയില്‍ഗ്രൂപിലോട്ടു അയച്ചു കൊടുക്കുന്നതാ.. വൃത്തികെട്ട ശവം!!." പൂച്ചി മനസ്സില്‍ പറഞ്ഞു. പൂച്ചി തന്നെ തറച്ചു നോക്കുന്നത് കണ്ട നാരായണന്‍ പൂച്ചിയുടെ നേരെ തിരിഞ്ഞു. എന്ന്നിട്ടു ചോദിച്ചു "വല്ലോം പറഞ്ഞായിരുന്നോ? "..."ഹേയ..ഇല്ല" ..പൂച്ചി അവനെ നോക്കി വെറുതെ ഒന്ന് ചിരിച്ചു. തിരിച്ചു ചിരിച്ചെന്നു വരുത്തി നാരായണന്‍ തന്റെ ജോലിയില്‍ വ്യാപ്രിതനായി. പിന്നെ ആരോട് പറയും ? പൂച്ചി വലത്തോട്ട് നോക്കി. വലതുഭാഗത്ത്‌ തരുണ്‍ ചന്ദ്രന്‍ ഇരുന്നു എല്ലാവരെയും നിരീക്ഷിക്കുവാണ്. ങാ...ഇവനോട് പറയാം. ഇവനാകുമ്പോള്‍ ആരോടും പറയത്തില്ല. (പൂച്ചി ആകപാടെ ഈ കാര്യം തരുണിന്റെ അടുത്ത് മാത്രമേ അവതരിപ്പിച്ചിട്ടുള്ളൂ. പിനീട് അന്ന് വൈകിട്ട് പൂച്ചി കോളേജ് ബസ്‌ കയറും മുന്‍പ് ഈ കഥ ക്ലാസ്സില്‍ മാത്രമല്ല കോളേജ് മൊത്തം പാട്ടായി!!)

ആ സമയത്താണ് ഷണ്ണന്റെ മനസ്സിനെ ഉലച്ചു കൊണ്ട് വെള്ളച്ചുരിധരിട്ട ആ പെണ്‍കുട്ടി ക്ലാസ്സില്‍ കയറി വന്നത്. ഷണ്ണന്റെ മനസ്സ് കീഴടക്കിയതോടൊപ്പം അവള്‍ ജോനസിന്റെയും വിജയന്റെയും മനസ്സില്‍ കൂടി 11 KV യുടെ ലൈന്‍ വലിച്ചു.

ഇത്രേം നാള്‍ ബോയ്സ് സ്കൂളില്‍ പഠിച്ച ജോനസ് ആദ്യമായി ആയിരുന്നു മിക്സഡ്‌ ക്ലാസ്സില്‍ പഠിക്കുന്നെ. ഇത്രേം നാള്‍ ട്യുന് ക്ലാസ്സില്‍ ഒന്നും ജോനാസ് പെണ്‍പിള്ളേരുടെ മുഖത്ത് പോലും നോക്കിയിട്ടില്ലയിരുന്നു(വേറെ പലയിടത്തും ആയിരുന്നു നോട്ടം എന്നുള്ള സ്ഥിരം ഡയലോഗ് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല ). ആദ്യമായിട്ടായിരുന്നു ജോനസിനു ഒരു പെണ്‍കുട്ടിയെ കണ്ടു ഒരു ഇത് തോന്നുന്നേ.(ഒരു ഇതില്ലേ..ലത്). ജോനാസ് കൌതുകത്തോടെ അവന്റെ ആ വെള്ളച്ചുരിധാരിനെ നോക്കി ഇരുന്നു. ആ ചുരിധാരിലെ പൂക്കളുടെ കറുപ്പും അവളുടെ കണ്ണുകളുടെ കളറും ഒന്നാണെന്ന് അവനു തോന്നി. അവളെ നോക്കിയിരുന്നപ്പോള്‍ ഒരു ഇളംകാറ്റു അടിച്ചതായി ജോനസിനു തോന്നി. ആ ഇളംകാറ്റില്‍ ആ പെണ്‍കുട്ടിയുടെ മുടിയിഴകള്‍ അലസമായി പാറിനടന്നു.
എല്ലുംകൂടത്തിനു തൊലി വെച്ചത് പോലുള്ള ജോനസിനു താന്‍ ആ ഇളംകാറ്റത്ത്‌ പറന്നു പോകുന്നതായി തോന്നി. കാറ്റത്ത്‌ പറന്നു പോകാതിരിക്കാന്‍ ജോനാസ് ടസ്കിന്റെ സൈഡില്‍ പിടിച്ചിരുന്നു.

ആ വന്ന പെണ്‍കുട്ടി വന്നപാടെ എവിടെയോ 2 സെക്കന്റ്‌ തുറിച്ചു നോക്കി. എനിട്ട്‌ ഫ്രന്റ്‌ ബെഞ്ചില്‍ തുളസിയുടെ ഒപ്പം പോയി ഇരുന്നു.
ജോനസിന്റെ ചിന്തകളുടെ ബാക്ക്ഗ്രൗണ്ടില്‍ അവന്റെ ഫേവറൈററ് പാട്ടായ രാത്രി ശുഭരാത്രി ഓടി വന്നു.
http://www.youtube.com/watch?v=jvki2gYKjd8

വിജയന് ആ പെണ്‍കുട്ടിയില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിഞ്ഞില്ല. താന്‍ ഇത്രേം നാള്‍ സ്വപ്നത്തില്‍ കണ്ട പോലെ തന്നെ.
വിജയന് ചുറ്റും ലോകം ഒന്ന് മന്ദഗതിയില്‍ ആയതു പോലെ തോന്നി...വിജയന്‍ നിഖിലിനെ നോക്കി..നിഖില്‍ എങ്ങോട്ട് തുറിച്ചു നോക്കി ഇരിപ്പാണ്. ക്ലാസ്സില്‍ എല്ലാവരുടെയും നീക്കങ്ങള്‍ മന്ദിച്ചിട്ടുണ്ട്. ഇനി ഇതാണോ പ്രണയം. വിജയന് സംശയമായി.
അവളെ കണ്ട നിമിഷം തന്റെ ഹൃദയത്തിന്റെ സ്പന്ദനം ഒരു നിമിഷം നിന്നതായി വിജയന് തോന്നി. ഹൃദയം അവളുടെ പേര് മന്ത്രിക്കുനതായി അവനു തോന്നി. അവളുടെ പേരെന്താണാവോ? തനിക്കു ഒരു സ്തെതെസ്കോപ് ഉണ്ടായിരുന്നെങ്കില്‍ അത് ഹൃദയത്തില്‍ ചേര്‍ത്ത് വെച്ച് ഹൃദയം പറയുന്ന പേര് കേള്‍ക്കാമായിരുന്നു.
താന്‍ 18 വര്‍ഷം കാത്തിരുന്ന പെണ്‍കുട്ടി ആണോ ഇതു? ഇവളെ കണ്ടപ്പോള്‍ തനിക്കെന്താണ്‌ ഇങ്ങനെ ഒരു മാറ്റം? എന്താണ് സംഭവിക്കുന്നത്‌? "ഇനി ഇന്നലത്തെ കഞ്ചാവിന്റെ ഹാങ്ങ്‌ഓവര്‍ വല്ലതും ആണോ? ഛെ. അതൊന്നും ആയിരിക്കില്ല...ഞാന്‍ ആദ്യമായിട്ടൊന്നുമല്ലല്ലോ" ...
വിജയന് തന്റെ ബ്ക്ക്ഗ്രൂണ്ടില്‍ തന്റെ ഫേവറൈററ് പാട്ടായ സുട്ടും മിഴി സൂദരെ മുഴങ്ങി കേട്ടു(പിന്നീട് ഈ പാട്ട് തന്റെ വെള്ള ചുരിദാര്‍ പെണ്‍കുട്ടിയുടെയും ഫേവറൈററ് ആണെന്ന് അറിഞ്ഞപ്പോള്‍ വിജയന് സന്തോഷം കൊണ്ടു മരിച്ചാല്‍ മതിയെന്നായി. ഈ സമയത്ത് വിജയന്‍റെ തേപ്പു സഹിക്കാന്‍ വയ്യാതെ വേറെ പലരുടെയും ആഗ്രഹം അത് തന്നെ ആയിരുന്നു!! )

സുമെഷിന്റെയും ശ്രെദ്ധ ആകര്‍ഷിച്ചത് ആ വെള്ളചുരിദാര്‍ തന്നെ ആയിരുന്നു. "അച്ഛാ ഹേ". സുമേഷ് പറഞ്ഞത് അല്പം ഉറക്കെ ആയി പോയി. "എന്ത്...അച്ഛനോ? " അടുത്ത് ഇരുന്ന SK ചോദിച്ചു."നോ ..നതിംഗ്.."സുമേഷ് പറഞ്ഞു. SK നോട്സ് എഴുതുന്നത്‌ തുടര്‍ന്നു. "കോപ്പന്‍ തന്നെ..." സുമേഷ് SK യെ നോക്കി ചിന്തിച്ചു.
ഡല്‍ഹിയിലെ പൂജയെ പോലെ തന്നെ ഉണ്ട്. ഒരു കൈ നോക്കികളയാം.
ഇവള്‍ക്ക് ഹിന്ദി അറിയാമോ എന്തോ. ഇല്ലെങ്കില്‍ ഇനി ഇവള്‍ക്ക് വേണ്ടി മലയാളം പഠിക്കേണ്ടി വരുമല്ലോ..
ക്ലാസ്സില്‍ കേറി വന്ന ആ പെണ്‍കുട്ടി തന്നെ നോക്കുന്നതായി സുമേഷിനു തോന്നി. സുമേഷിനു സന്തോഷമായി. എന്നിട്ട് അവള്‍ ഫ്രന്റ്‌ ബെഞ്ചില്‍ തുളസിയുടെ അരികില്‍ പോയി ഇരുന്നു.
സുമേഷ് അപ്പോള്‍ ഒരു ഹിന്ദി പാട്ടിന്റെ ഈണത്തില്‍ ഒഴുകി നടക്കുകയായിരുന്നു ..."സൊ സാല്‍ പെഹലെ.." കുമാരി. അതായിരുന്നു ആ വെള്ളചുരിധാരിന്റെ പേര്.

ക്ലാസ്സിലുള്ളവരുടെ ഈ ഭാവവ്യത്യാസം നിരീക്ഷിച്ചുകൊണ്ടു തരുണ്‍ ചിന്താകുലനായി. "ഇവള്‍ എനിക്ക് പണി ഉണ്ടാക്കും. ഇനി ഈ വായിനോക്കികള്‍ക്ക് പാര വെയ്ക്കണമല്ലോ". തരുണ്‍ ചുറ്റും നോക്കി. ആരെ വെച്ച് ഇവന്മാരുടെ കൂതറപ്രേമം കൊളമാക്കാം?...ക്ലാസ്സിലെ സംഭവങ്ങള്‍ ഒന്നും ശ്രെദ്ധിക്കാതെ നോട്സ് എഴുതുന്ന ആ വെളുത്തുരുണ്ട പയ്യന്‍ തരുണിന്റെ ശ്രെദ്ധ ആകര്‍ഷിച്ചു...ഇവന്‍ തന്നെ ഇതിനു പറ്റിയ ആള്‍...

തുടരും
അടുത്ത എപിസോട്:

തരുണിന്റെ കൌടില്യതന്ത്രങ്ങള്‍ക്ക് ഇരയായ ആ നിഷ്കളങ്കനായ പയ്യന്‍ ആര്??

കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ജനിച്ചു പിന്നീട് തിരുവനന്തപുരം നഗരത്തില്‍ വന്നു അഞ്ചു ചെറുപ്പക്കാരുടെ ജീവിതം നശിപ്പിച്ച ഒരു നിഷ്കളങ്കയായ പെണ്‍കൊടിയുടെ കരളലിയിപ്പിക്കുന്ന കദനകഥ...CET യിലെ പഞ്ചാരകാട്ടിലെ മരത്തണലില്‍ ഇപ്പോഴും ഇളം കാറ്റില്‍ കേള്‍ക്കാവുന്ന ഒരു മലയാളം-ഹിന്ദി-തമിഴ്-ലാറ്റിന്‍ പ്രണയകാവ്യം... ആരും തിരിച്ചറിയാത്ത appliedile ക്രൂരനായ തരുണ്‍ എന്ന ആ വില്ലന്റെ ഇരയായ ഒരുപറ്റം ചെറുപ്പക്കാരുടെ കണ്ണീര്‍ വീണു നനഞ്ഞ ജീവിതസത്യം...

എപിസോട് 5 :കുമാരീസംഭവം അഥവാ കുമാരി ഒരു സംഭവം തന്നെ!!

കാത്തിരുന്നു വായിക്കുക..ഈ ബ്ലോഗില്‍.

6 comments:

  1. ഈ കഥയിലെ കഥാപാത്രങ്ങള്‍ക്കോ സംഭവങ്ങൾക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ അല്ലെങ്കില്‍ ചത്തതിനൊക്കുമേ ജീവിച്ചിരിപ്പിലും എന്ന അവസ്ഥയില്‍ ഉള്ളവരുമായിട്ടോ യാതൊരു ബന്ധവും ഇല്ല. അഥവാ വല്ല ബന്ധവും തോന്നുവാണെങ്കില്‍ അത് വെറും യാദൃശ്ചിക൦ മാത്രം.

    ReplyDelete
  2. disclaimer idaan marannu poyi alle?? :)
    jeevan marana prashnamaanu...

    ReplyDelete
  3. ithu verum fiction aanennu ellarkkum ariyavunna kaaryam alle...;)

    ReplyDelete
  4. nee kore perude kudumbom kalakkum..
    lol :D

    ReplyDelete
  5. angane chummaa kalangunna kudumbam aanenkil angu kalangattenne...:D

    ReplyDelete
  6. nannayi kalakki oru glass koodi edukkatte :D

    ReplyDelete