Monday 12 September 2011

പഞ്ചാരക്കാട്ടിന്‍ തണലത്ത് Episode 3 : ഹയര്‍ ഓപ്ഷന്‍ വന്നപ്പോള്‍ - ഭാഗം ഒന്ന്

ഫ്രന്റ്‌ ബെഞ്ചില്‍ ഇരുന്നു കൊണ്ട് തിരിഞ്ഞു നോക്കിയവര്‍ ആരൊക്കെ? അതിന്റെ ഉത്തരം കിട്ടണമെങ്കില്‍ നമ്മള്‍ ഒരുപാട് ദൂരം താണ്ടണം.. കാലത്തിലും ദൂരത്തിലും. നമ്മള്‍ പോകുന്നത് അങ്ങകലെ മണല്‍ ആരാണ്യങ്ങളുടെ നാട്ടിലേക്കാണ്...

വര്‍ഷങ്ങള്‍ക്കു മുന്‍പ്..
നല്ല ജോലി തേടി മലയാളികള്‍ സൌദിയിലും ദുബൈയിലും പോയിരുന്ന കാലം.. ആ കാലത്തെ മറ്റ് ചെറുപ്പക്കാരെ പോലെ കുടുമ്പം കര കേറ്റാനും സ്വന്തമായി ഒരുപാട് കായികള്‍ കിട്ടുന്ന ഒരു ജോലി നേടാനുമായി ഒരു ബ്രാഹ്മണ യുവാവും ആ നാട്ടിലെത്തി. ഒറ്റ നോട്ടത്തില്‍ സല്‍സ്വഭാവി സുമുഖന്‍. അവന്‍ അവിടെ ഒരു ഷെയ്ക്കിന് കീഴില്‍ ജോലി കിട്ടി. വൈകാതെ മിടുക്കനായ അവനെ കൂടാതെ വയ്യ എന്നാ അവസ്ഥയായി ഷെയ്ക്കിന്. എന്നാല്‍ അവന്റെ മിടുക്കില്‍ വീണത്‌ ഷെയ്ക്ക് മാത്രമായിരുന്നില്ല... ഷെയ്ക്കിന്റെ മൂത്ത മോള്‍ ലൈലയും അവനും തമ്മില്‍ വളര്‍ന്ന പ്രണയം തിര്‍ച്ചറിയാന്‍ ഷെയ്ക്ക് വൈകി. അറിഞ്ഞ ഉടനെ ജോലി തെറിച്ചു. ലൈലയുടെ നിക്കാഹു ഉറപ്പിച്ചു. തലേ ദിവസം മതില്‍ ചാടിയെതിയ കഥ നായകനൊപ്പം തിരിച്ചു മതില്‍ ചാടുമ്പോള്‍ ലൈലയും ഉണ്ടായിരുന്നു. അറിഞ്ഞ പാടെ ഷേയ്ക് തോക്കുമെടുത്ത് പുറകെ പാഞ്ഞു. ഷെയ്ക്കിന്റെ കൊട്ടാരത്തിന് മുന്നിലെ ഇടവഴിയിലെ വളവില്‍ വെച്ചവര്‍ പിടിക്കപെട്ടു... ഷെയ്ക്ക് തോക്ക് തോളിലെക്കുയര്‍ത്തി ഉന്നം പിടിച്ചു.. നിറയൊഴിച്ചു. പക്ഷെ വെടി കൊണ്ടത്‌ ബഹളം കേട്ട് ഓടി വന്ന ലൈലയുടെ സ്വന്തം പട്ടിക്കു. അവന്‍ സ്വന്തം ജീവന്‍ കൊടുത്തു അവരെ രക്ഷിക്കുകയായിരുന്നു. സ്വന്തം മോള് വേലി ചാടിയതരിഞ്ഞിട്ടും അനങ്ങാതെ ഷെയ്ക്ക് അവന്റെ മരണം താങ്ങാനാവാതെ ബോധം കേട്ട് വീണു. ആ തക്കം നോക്കി കമിതാക്കള്‍ സ്ഥലം കാലിയാക്കി. അവര്‍ നാട്ടിലെത്തി പേര് മാറി സ്വസ്ഥമായി ഒരു ജീവിതം ആരംഭിച്ചു. അവര്‍ക്ക് ജനിച്ച ആദ്യത്തെ മോന് ഷെയ്ക്കിന്റെ ഓര്‍മയ്ക്കായി ഷെയ്ക്കിന്റെ പേരും ഇതിനൊക്കെ കാരണമായ ആ പാവം നാല്‍ക്കാലി സുഹ്രത്തിന്റെ പേരും പിന്നെ കഥാനായകന്റെ പേരും ചേര്‍ത്ത് "ഷെയ്ക്ക് മുഹമ്മദ്‌ ജിമ്മി ഭക്തവത്സലന്‍" എന്ന നാമധേയവും നല്‍കി... പിന്നീട് സ്കൂളില്‍ വിട്ടു തുടങ്ങിയപ്പോള്‍ മനസ്സിലായി ഈ പേരും കൊണ്ട് നടന്നാല്‍ ഉണ്ടായേക്കാവുന്ന സാമൂഹിക പ്രശ്നങ്ങളെ പറ്റി. അങ്ങനെ പേര് മാറ്റി ഹരിശങ്കര്‍ B.V. എന്നാക്കി. B.V. for ഭക്തവത്സലന്‍ . ആ ഓമന പുത്രനാണ് നമ്മുടെ ഫ്രന്റ്‌ ബെഞ്ചില്‍ ഇരിക്കുന്ന ഒരാള്‍...

കൂടെ ഇരിക്കുന്നവന്‍ പേടിയോടെ ആണ് തിരിഞ്ഞു നോക്കിയിരുന്നത്. മുട്ട് കൂട്ടിയിടിക്കുന്നുണ്ട്. വിളറി വെളുത്ത് വിയര്തിരിക്കയാണ് ആശാന്‍. ഈശ്വരാ.. ഏഴു പെന്പില്ലെരുണ്ടല്ലോ ക്ലാസ്സില്‍. ദൈവമേ നീ എനിക്ക് അളവില്‍ കൂടുതല്‍ ബുദ്ധിയും ഗ്ലാമറും നല്‍കി എന്നെ ശപിച്ചു... ഇപ്പോള്‍ പെന്പില്ലേറെ പേടിച്ചു വഴിയെ നടക്കാന്‍ വയ്യ, വീടിലെ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പേടി, അവരുടെ മുഖത്ത് നോക്കാന്‍ തന്നെ പേടിയാണ്. ഇനി ഇവിടത്തെ സീനിയര്‍ ചേച്ചിമാരുടെ ശല്യം കൂടി ആകുമ്പോള്‍ പൂര്‍ത്തിയാകും... സ്വന്തം വിധിയെ പഴിച്ചു കൊണ്ട് ക്ലാസ്സിലെ സ്ത്രീജനങ്ങള്‍ക് മുഖം കൊടുക്കാതെ അജീന്ദ്രന്‍ ഒതുങ്ങിയിരുന്നു. ഈ പേടി കാരണമില്ലതെയല്ല. പക്ഷെ പുള്ളിക്കാരന്‍ വിചാരിച്ചിരുന്നതല്ല കാരണഗല്‍ എന്ന് മാത്രം. പണ്ട് ആര്യ സെന്‍ട്രല്‍ ജയിലില്‍ പഠിച്ചിരുന്ന കാലത്ത് ഏതോ കലവാസന്യില്ലാത്ത പെണ്ണ് എങ്ങനെയോ ഈ ബുദ്ധിജീവിയെ കണ്ടു പ്രണയ ലോലിതയായി. പിന്നെ ഡൌട്ട് ചോദിയ്ക്കാന്‍ എന്ന പേരിലും ഞായറാഴ്ചകളിലും മറ്റു അവധി ദിവസങ്ങളിലും സ്കൂള്‍ ഉണ്ടോ എന്ന് ചോദിക്കാനും മറ്റും സ്ഥിരമായി അവനെ വിളിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ ശല്യം സഹിക്കാനാവാതെ അവന്‍ അവളുടെ വീട്ടുകാരെ വിളിച്ചുപദേശിച്ചു... ഇങ്ങനെയാണോ മകളെ വളര്‍ത്തുന്നത്? ഒരു പയ്യന് കുറച്ചു ബുദ്ധിയും ഗ്ലാമറും ഉണ്ടെന്നു കരുതി ജീവിക്കാന്‍ വിടില്ല എന്ന് പറഞ്ഞാല്‍.. ഇതൊന്നുമറിയാതെ വിളിച്ച അവള്‍ക്കും കൊടുത്തു പത്തു തെറി... പ്രാണനാഥന്‍ ഉപേക്ഷിച്ചത് താങ്ങാനാവാതെ അവള്‍ ഇന്നും ഏതോ ഭ്രാന്താശുപത്രിയിലെ ഇരുളടഞ്ഞ മുറിയില്‍ അജീന്ദ്രനായി കാത്തു കിടക്കുന്നു... എന്ന് കരുതാന്‍ വയ്യ, വേറേതെങ്കിലും മണ്ടന്റെ പുറകെ പാഞ്ഞിട്ടുണ്ടാവും.

Attendance എടുക്കുന്ന സമയം ആയി. ഓരോരുത്തരായി ഹാജര്‍ ചൊല്ലി. റോള് നമ്പര്‍ 12.. എവിടെന്നോ ഒരു കാറ്റടിച്ച പോലെ ഒരു ശബ്ദം... റോള് നമ്പര്‍ 12... എവിടെന്നോ വീണ്ടും കാറ്റിന്റെ ശബ്ദം.. സ്ശ്ശ്ഷ് . എവിടെന്നോ ചിലങ്കയുടെയും ശബ്ദം അവിടെക്കൊഴുകിയെത്തി... നിശബ്ദത.. എല്ലാരുടെയും മനസ്സില്‍ ഒരേ ചോദ്യം " ദൈവമേ ഇവന്മാര്‍ റിസര്‍വേഷന്‍ കൊടുത്തു കൊടുത്തു യക്ഷികള്‍ക്കും റിസര്‍വേഷന്‍ കൊടുത്തു തുടങ്ങിയോ?". അളിയാ യക്ഷികള്‍ പൊതുവേ ഐറ്റം ആയിരിക്കും എന്ന് ഹരികൃഷ്ണന്‍ ബി ഡോട്ട് വി ഡോട്ട് അടുത്തിരുന്ന അജീന്ദ്രനോട് അടക്കം പറഞ്ഞു. അജീന്ദ്രന്‍ ആരോടെന്നില്ലാതെ പറഞ്ഞു " തൃപ്തിയായി..യക്ഷികളുടെ കുറവും കൂടെ ഉണ്ടായിരുന്നുള്ളു". പൂചി ആലോച്ചനയിലാഴ്ന്നു യക്ഷി ക്രിസ്ത്യന്‍ ആയിരുക്കുമോ? എങ്കില്‍ തന്നെ Catholic ആയിരിക്കുമോ അതോ ഇനി Protestant ആയിരിക്കുമോ?. പൊതുവേ ആഭരണങ്ങള്‍ അനിയാതതിനാല്‍ പെന്തക്കോസ്ത് ആവാനാണ് സാധ്യത എന്ന് അവന്‍ മനസ്സില്‍ കുറിച്ചിട്ടു.

"യക്ഷികല്‍ക്കെന്താ കൊമ്പുണ്ടോ? അവര്‍ക്കെന്താ മര്യാദ പാലിച്ചാല്‍? ആ ചിലങ്കയോക്കെ ഒന്നുരി വെച്ചിട്ട് ക്ലാസ്സ്ല്‍ വന്നുടെ? ബാക്കിയുള്ളവര്‍ ഇവിടെ പഠിക്കാന്‍ തന്നെയല്ലേ വരുന്നത്?", എന്നും മറ്റും സജിത്കുമാര്‍ പുലമ്പി. "Maybe their autonomy and affluence has allowed them to avail an acquiescence to accessorize in gay abandon." സുന്ദരനും വിട്ടു കൊടുത്തില്ല. "യക്ഷിയോം കോ ഹിന്ദി മാലൂം ഹായ് ക്യാ?", പല ഭാഷകളിലായുള്ള conversation തുടര്‍ന്ന് കൊണ്ട് സുമേഷ് ചോദിച്ചു. അന്നേ 'ലട്കി' പെണ്ണ് ആയിരിക്കണം, ഹിന്ദിയും കൂടി അറിയാമെങ്കില്‍ കൊള്ളാം എന്ന കണ്ടിഷന്‍
മാത്രമേ ഉണ്ടായിരുന്നുള്ളു, സ്വഭാവം ഒരു പ്രശ്നമായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

"പ്രേതങ്ങള്‍ തറയില്‍ തൊടാതെ ഒഴുകിയാണ് നടക്കാറു എന്ന് കേട്ടിട്ടുണ്ട്. അപ്പൊ കാലുണ്ടാവുമോ?" എന്നായിരുന്നു പവിത്രന്റെ സംശയം. സംശയം തീര്‍ക്കാനായി AS ഇനെ തിരഞ്ഞപ്പോള്‍ അതാ അവന്‍ കൈയ്യില്‍ ഒരു പ്ലാസ്റ്റിക്‌ കവറുമായി യക്ഷിയെ തപ്പുന്ന്.
" എന്തിനാ പ്ലാസ്റ്റിക്‌ കവര്‍?" പാവോ ആരാഞ്ഞു.
"അല്ല ഈ യക്ഷികള്‍ പൊതുവേ വന്നാണ്. മുഖം മാത്രമേ വിക്രുതമാവാന്‍ സാധ്യതയുള്ളൂ.. അങ്ങനാനെങ്കില്‍ ഒരു മുന്‍കരുതലായി ആണ് ഈ പ്ലാസ്റ്റിക്‌ കവര്‍.. ". പവോയുടെ മനസ്സില്‍ നാരായണനോടുള്ള ബഹുമാനം മൊട്ടിട്ടു.
" അല്ല പ്ലാസ്റ്റിക്‌ കവര്‍ എവിടെന്നോപ്പിച്ചു?"
" യക്ഷികളല്ലേ.. എപ്പോ എവിടെ എങ്ങനെ വരുമെന്നാര്‍ക്കാ അറിയുക.. അത് കൊണ്ട് ഞാന്‍ എപ്പോഴും ഒരു കവര്‍ കൂടെ കരുതാറുണ്ട്‌. " ബഹുമാനം വളരന്നു. പവോയുടെ മനസ്സില്‍ നാരായണന്‍ പ്രതിഷ്ടയായി.
എവിടെ എവിടെ അന്ന് ചോദിച്ചു കൊണ്ട് നിഖില്‍ ഗണപതി ക്ലാസിനു ചുറ്റും ഒരു ഭ്രാന്തനെ പോലെ ഓടി.. വളര്‍ന്നു കിടന്ന കേശഭാരം ആ കാഴ്ച പൂര്‍ത്തിയാക്കി.

രാഹുല്‍ ശിനോയുടെ ചിരി ക്ലാസ്സില്‍ മുഴങ്ങി.. ഷണ്ണന്‍ നാണത്തോടെ ചിലങ്കകള്‍ ഊരി മാറ്റി. ഡാന്‍സ് ക്ലാസ്സ്‌ കഴിഞ്ഞു ചിലങ്ക അഴിച്ചു മാറ്റാന്‍ ഷണ്ണന്‍ മറന്നിരുന്നു. കൂടെ കൂടെ ചമ്മിയ ഭാവത്തില്‍ " തൈര്... തൈര്..." എന്ന് പറയുന്നുണ്ടായിരുന്നു. ആഭാസവും തെറിയും എല്ലാം ഒരു പുത്തന്‍ അനുഭവമായിരുന്ന ഷണ്ണന്‍ കോളേജില്‍ നിന്നാദ്യമായി പഠിച്ച തെറിയായിരുന്നു "തൈര്". നിത്യോപയോഗ സാധനമായ തൈര് എങ്ങനെ ഒരു തെറിയായി മാറി എന്നൊന്നും ഷണ്ണന്‍ ആലോചിച്ചില്ല. താന്‍ പഠിച്ച വാക്കിലെ spelling mistake മനസ്സിലാക്കാന്‍ ഷണ്ണന്‍ പിന്നെയും അനേകം നാളുകള്‍ വേണ്ടി വന്നു.. ആദ്യ കാലങ്ങളില്‍ ഇങ്ങനെ എപ്പോഴും തന്റെ ഇഷ്ട ഭക്ഷണമായ "തൈര്, തൈര്" എന്ന് ഷണ്ണന്‍ പറഞ്ഞു കൊണ്ട് നടന്നതാണ് ജിമ്മിയും ശന്നനും തമ്മിലുള്ള സുഹുര്ത് ബന്ധത്തിന്റെ തുടക്കം എന്ന് വിശ്വസിച്ചു വരുന്നു. "ശ്ശ്ശ്ശ്...". ഇപ്പോഴും ശബ്ദം എവിടെ നിന്നാണ് വരുന്നതെന്ന് ആര്‍ക്കും പിടി കിട്ടിയിട്ടില്ല.. എല്ലാരുടെയും തിരച്ചില്‍ അവസാനിപിച്ചു കൊണ്ട് ഒരു നാലാം ക്ലാസ്സിലെ കുട്ടിയോളം പൊക്കമുള്ള ഒരുത്തന്‍ ബെഞ്ചിന്റെ മുകളില്‍ കേറി നിന്ന് അത്റെണ്ടാന്‍സ് കൊടുത്തു. പുള്ളിക്കാരന്റെ അത്റെണ്ടാന്‍സ് നേടാനുള്ള ശ്രമങ്ങളായിരുന്നു ആശരിരിയായ ആ ശബ്ദം. പൊക്കം കൂടിയ ബെന്ച്ചുകളെയും സഹപാടികളെയും പ്രാകി കൊണ്ട് മോഹ്സിന്‍ എസ പ്രഭു വീണ്ടും സ്ഥാനമുറപ്പിച്ചു.ആ എളിയ വ്യക്തിക്ക് പില്കാലങ്ങളില്‍ സ്വന്തം ശരീര ഖടനയോടും ആരോഗ്യസ്ഥിതിയോടും കൂടുതല്‍ ഉതകുന്ന മോസ്കി എന്നാ നാമധേയം അടിച്ചു കിട്ടി.

അങ്ങനെ ഇരിക്കവേ ഹയര്‍ ഓപ്ഷന്‍ കാലം അടുതെത്തി. ക്രിസ്ത്യാനി പെണ്പില്ലെരെ ക്ലാസ്സില്‍ കിട്ടുന്നതിനായി പൂച്ചി ദിവസവും മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു, മെഴുകുതിരികള്‍ നേര്‍ന്നു, alternate ദിവസങ്ങളില്‍ കുളിയും തുടങ്ങി. എന്തിനേറെ പറയുന്നു ഭങ്ങിക്കൂടുതല് ആയി അതിര്‍ വിട്ടു വളര്‍ന്നു നിന്നിരുന്ന മുന്പല്ലുകല്ക് വലിച്ചുകെട്ടി ഒരു വേലിയും സ്ഥാപിച്ചു. ഷണ്ണന്‍ ഡാന്‍സ് ക്ലാസ്സുകളില്‍ മുടങ്ങാതെ പോയി . എ എസ പ്ലാസ്റ്റിക്‌ കവ്റുകലുമായി കാത്തിരിപ്പ് തുടര്‍ന്ന്. അജീന്ദ്രന്റെ മുട്ടിടിപ്പ് കുറഞ്ഞു.പാവോ എല്ലാ പെന്പില്ലെരുടെയും ചെരുപ്പ് പരിശോദിച്ചു പോന്നു. നിഖില്‍ ഗണപതി പുതുതായി വരാന്‍ പോകുന്നവരെ കുറിച്ചൊന്നും ആലോചിച്ചില്ല. കണ്ടു വെച്ച പെണ്‍കൊടി ഈ ക്ലാസ്സില്‍ തന്നെ ഉണ്ട്.

അങ്ങനെ ഹയര്‍ ഓപ്ഷന്‍ ദിവസം എത്തി. എല്ലാരും ഉറ്റു നോക്കിയിരുന്ന ദിവസം. ഫസ്റ്റ് ഹൌര്‍ പകുതി കഴിഞ്ഞപ്പോള്‍ Class Advisor ഹയര്‍ ഓപ്ഷനകാറുമായി എത്തി.. അജീന്ദ്രന്‍ ഞെട്ടി.. ഈശ്വര.. ഇതല്ലേ.. മറക്കാന്‍ അവന്‍ ആഗ്രഹിച്ചിരുന്ന പലതും തലയിലൂടെ മിന്നല്‍ വേഗത്തില്‍ flashback അടിച്ചു.. ഇല്ല, എനിക്കിനി ജീവിക്കണ്ട എന്ന് പറഞ്ഞു കൊണ്ട് അവന്‍ ക്ലാസ്സിന്റെ സൈഡിലെ ജനാല ഉന്നം വെച്ച് നടന്നു.. എന്തോ അപാകത 'മണത' ഹരി കൂടെ പൊയ്. ഹരിയെ തടയാനായി നിഖിലും കൂടെകൂടി.

തുടരും

ഹയര്‍ ഓപ്ഷന്‍ കാരുടെ ഇടയില്‍ ഏതു മുഖമാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ അജീഷിനെ പ്രേരിപ്പിച്ചത്? അജീഷിനെ രക്ഷിക്കാന്‍ ഹരി എല്യാസ് ജിമ്മിക്കാവുമോ? ജിമ്മ്യെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നിഖില്‍ ഗാനപതിക്കാകുമോ? പൂച്ചിയുടെ സ്വപ്‌നങ്ങള്‍ പൂവണിയുമോ?
കാത്തിരിക്കുക.. ഇതേ ബ്ലോഗില്‍... എന്നെങ്കിലും ഒരു ദിവസം... ഏതെങ്കിലും ഒരു സമയം..

Disclaimer : All characters and events depicted in this story are fictitious. Any similarity to actual persons, living, dead or somewhere in between, is purely coincidental.

ബ്ലോഗ്‌ വായിക്കുന്ന യക്ഷികളുടെ പ്രത്യേക ശ്രദ്ധക്ക്: നിങ്ങള്‍ക്കായി നാരായണന്‍ ഇന്നും കാത്തിരിക്കുന്നു. ബന്ധപെടെണ്ട നമ്പര്‍: 9922552255.

No comments:

Post a Comment