Monday, 10 October 2011

പഞ്ചാരക്കാട്ടിന്‍ തണലത്ത് Episode 5 : കുമാരീസംഭവം അഥവാ കുമാരി ഒരു സംഭവം തന്നെ!!

കുമാരി[1988 - ]. എറണാകുളം ജില്ലയിലെ നെല്ലിയാംതോട് എന്ന ഗ്രാമത്തില്‍ ജനനം. ഗവണ്മെന്റ് ഉദ്യോഗസ്ഥനായ അച്ഛന്റെയും വീട്ടമ്മയായ അമ്മയുടെയും ഏകപുത്രി.
നെല്ലിയാംതോടിന്റെ അഭിമാനഭാജകം. ചൈനീസ് ആയോധനകലയായ കരാട്ടയില്‍ ബ്ലാക്ക്‌ബെല്‍റ്റ്‌. ഭരതനാട്യത്തില്‍ അഗ്രഗ്രണ്യ. ആരും കണ്ടാല്‍ ഒന്ന് കൂടി നോക്കിപോകുന്ന സൗന്ദര്യം.......ഇങ്ങനെ ഒക്കെ ആയിരുന്നു കുമാരി തന്നെക്കുറിച്ച് ധരിച്ചു വെച്ചിരുന്നത്.

കുട്ടിക്കാലം മുതല്‍ക്കു തന്നെ കുമാരിക്ക് ഹിന്ദി സിനിമയോട് വന്‍ താല്പര്യം ആയിരുന്നു. ഹിന്ദി ഭാഷയോടും. അമീര്‍ ഖാന്‍ ആയിരുന്നു ഇഷ്ട നടന്‍. രണ്ടു വയസ്സുള്ള കുമാരി ഊണ് കഴിക്കുന്നതും പാല് കുടിക്കുന്നതും ടിവിയില്‍ അമീര്‍ഖാന്റെ പടം കണ്ടു കൊണ്ടായിരുന്നു.

അമീര്‍ഖാനെ കാണണം അമീര്‍ഖാനെ കാണണം എന്ന് പറഞ്ഞു കുമാരി എന്നും വീട്ടില്‍ ബഹളം വെയ്ക്കുമായിരുന്നു. 'പട്ടിക്കാട്ടില്‍ അമീര്‍ഖാനെ എവിടെ നിന്നും കാണിക്കും' എന്ന് ആലോചിച്ചു കുഴഞ്ഞ കുമാരിയുടെ അമ്മ അവസാനം അമീര്‍ഖാന്‍ എന്നും പറഞ്ഞു ബീഹാറില്‍ നിന്ന് വന്ന കൂലിപണിക്കാരെ കാണിച്ചു 'ദാ മോളെ അമീര്‍ഖാന്‍' എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു സമാധാനിപ്പിച്ചു പോന്നിരുന്നു!!

കുമാരിയുടെ കൂടെ കുമാരിയുടെ ഹിന്ദി വീക്നെസ്സും വളര്‍ന്നു വന്നു. വളര്‍ന്നപ്പോള്‍ കുമാരിയുടെ കൂട്ട് ഡല്‍ഹിയില്‍ നിന്ന് വന്ന അപ്പുറത്തെ വീട്ടിലെ മാലതി ചേച്ചി ആയി. കാരണം ചേച്ചി എപ്പോഴും ഡല്‍ഹി വിശേഷങ്ങള്‍ കുമാരിയെ പറഞ്ഞു കേള്‍പ്പിക്കുമായിരുന്നു. ഡല്‍ഹിയില്‍ പിച്ചക്കാര്‍ പോലും ഹിന്ദി ആണ് സംസാരിക്കുന്നതെന്ന വാര്‍ത്ത കേട്ട് കുമാരി കോരിതരിച്ചിരുന്നു പോയി !!

അങ്ങനെ നെല്ലിയാംതോടിന്റെ പോന്നോമനപുത്രിയായി കുമാരി വളര്‍ന്നു വന്നു. എട്ടാം ക്ലാസ്സില്‍ വെച്ചു കുമാരിക്ക് കരാട്ടെ പഠിച്ചാല്‍ കൊള്ളാം എന്നൊരു ആഗ്രഹം ഉദിച്ചു. മോളുടെ ഇതൊരു ആഗ്രഹവും സാധിച്ചു കൊടുത്തിരുന്ന അച്ഛന്‍ കുമാരിയെ നെല്ലിയാംതോടിന്റെ ജാക്കിചാന്‍ ആയ മുരുക്കിനാട് ഷാജിയുടെ കരാട്ടെ ക്ലാസ്സില്‍ കൊണ്ട് ചെന്നാക്കി. പുള്ളി പണ്ടത്തെ ഒരു ചിലറ ഗുണ്ട ഒക്കെ ആയിരുന്നു. പിന്നീട് നാട്ടില്‍ ഗുണ്ടാ നിയമം വന്നപ്പോള്‍ പിടിച്ചു നില്ല്ക്കാനാവാതെ ഗിയര്‍ ഒന്ന് മാറ്റി പിടിച്ചു ഇപ്പോള്‍ ഒരു കരാട്ടെ സ്കൂള്‍ ഒക്കെ നടത്തി പിള്ളേരെ പഠിപ്പിച്ചു ജീവിക്കുന്നു.
"കരാട്ടെ നന്നായി പഠിച്ചാല്‍ ബ്ലാക്ക്ബെല്‍റ്റ്‌ കിട്ടും, പിന്നെ ഒരുത്തനെയും പേടിക്കണ്ട" എന്ന് മാലതിചേച്ചി പറഞ്ഞത് ഓര്‍ത്തു കരാട്ടെ ക്ലാസില്‍ എല്ലായിടത്തും ബ്ലാക്ക്ബെല്‍റ്റ്‌ തിരഞ്ഞ കുമാരിയുടെ കണ്ണില്‍ ഗുരുവായ ഷാജിയുടെ അരയില്‍ കെട്ടിയിരുന്ന ബ്ലാക്ക്ബെല്‍റ്റ്‌ പതിഞ്ഞു .
"ഇനി മോള്‍ എന്നെ ഒന്ന് അറ്റാക്ക്‌ ചെയ്തെ.. എങ്ങനെ ആണ് ഡിഫെന്റ്റ് ചെയ്യേണ്ടതെന്ന് ഞാന്‍ കാണിച്ചു തരാം" എന്ന ഷാജിയുടെ വാക്ക് കേട്ട പാതി കേള്‍ക്കാത്ത പാതി കുമാരി കാലു പൊക്കി ഷാജിയുടെ ബെല്‍റ്റ്‌ ലക്ഷ്യം ആക്കി ഒരു ചവിട്ടു ചവിട്ടി.
പത്തു മിനിറ്റ് കഴിഞ്ഞു കുമാരി കരാട്ടെ സ്കൂളിന്റെ പടി ഇറങ്ങുമ്പോള്‍ കൂടെ ആ ബ്ലാക്ക്‌ബെല്‍ട്ടും ഉണ്ടായിരുന്നു. കരാട്ടെയുടെ പരമോന്നത പീഠം കിട്ടി എന്ന് വിചാരിച്ച കുമാരി പിന്നീട് എല്ലാരോടും ഞാന്‍ കരാട്ടെ ബ്ലാക്ക്ബെല്‍റ്റ്‌ ആണ് എന്ന് പറഞ്ഞു പരത്തി. വെറും ഒരു ദിവസം കൊണ്ട് ബ്ലാക്ക് ബെല്‍റ്റ്‌ കിട്ടിയ കുമാരിയുടെ വീരസാഹസിക കഥ കേട്ട നെല്ലിയാംതോടിലെ പൂവാലന്മാര്‍ ചുമ്മാ എന്തിനു തടി മിനകെടുത്തനം എന്ന് കരുതി കുമാരിയെ ഒഴിവാക്കി ബാക്കിയുള്ള പെണ്‍കിടാങ്ങളില്‍ concentrate ചെയ്തു പോന്നു.

അന്ന് കുമാരിയുടെ ചവിട്ടു അസ്ഥാനത്ത് മേടിച്ച മുരുക്കിനാട് ഷാജിയുടെ വംശപരമ്പര പിന്നീടു ദത്ത്പുത്രനായ സ്പാനര്‍ ഷിബു വഴിയാണ് നില നിന്നത്!!

രണ്ടു വര്‍ഷം കഴിഞ്ഞു പത്താം ക്ലാസ്സ്‌ പാസ്‌ ആയപ്പോള്‍ കുമാരി ടൌണില്‍ ഉള്ള സ്കൂളില്‍ പോയി ചേര്‍ന്നു. ചേര്‍ന്നു അഞ്ചാം ദിവസം സ്കൂളിലെ ഇടനാഴിയിലൂടെ നടന്ന കുമാരി കുറച്ചു സീനീയേയ്യ്സ്സിനെ പാസ്‌ ചെയ്തു പോകുകയുണ്ടായി. "ഇവള്‍ക്ക് ശോഭനയുടെ അതെ ഫേസ്കട്ട്‌ ആണ്ണല്ലോ" എന്ന ഒരുത്തന്റെ അടക്കിപിടിച്ചുള്ള കമന്റ്‌ കുമാരി കേട്ടു. "ശരിയാണല്ലോ". വേറൊരുത്തന്‍ അത് ശരി വെച്ചു.

കുമാരിയുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു കമന്റ്‌ ആയിരുന്നു അത്. താന്‍ നടി ശോഭനയുടെ കൂട്ടിരിക്കുന്നെന്നോ??...കുമാരിക്ക് സന്തോഷം സഹിക്കാന്‍ പറ്റിയില്ല.

ആ കമെന്റ് സത്യം ആണെന്ന് വിചാരിച്ച കുമാരി പിന്നീട് ശോഭനയുടെ കടുത്ത ആരാധക ആയി മാറി. അന്ന് വൈകിട്ട് വീട്ടില്‍ പോയ പോക്കില്‍ കുമാരി ജൻഗ്ഷനിലെ പൈലിയുടെ കടയില്‍ നിന്ന് മണിച്ചിത്രത്താഴിന്റെ കാസറ്റ് എടുത്തു വീട്ടില്‍ വന്നു ഒറ്റ ഇരുപ്പിന് മൂന്ന് പ്രാവശ്യം കണ്ടു കളഞ്ഞു.
അതും പോരാഞ്ഞിട്ട് ഫാന്‍സി ഡ്രെസിന് മേടിച്ച ഭരതനാട്യം ഡ്രെസ്സും ഇട്ടോണ്ട് ശോഭനയെ പോലെ തുളളാനും തുടങ്ങി.

വൈകിട്ട് ജോലി കഴിഞ്ഞു വീട്ടില്‍ വന്ന അച്ഛന്‍ കുമാരിയുടെ അവസ്ഥ കണ്ടു ഞെട്ടി പോയി.
നൃൂറോസിസില്‍ തുടങ്ങി സൈക്കോസിസിന്റെ, ചിത്തഭ്രമത്തിന്റെ, സങ്കീര്‍ണമായ മേഖലകളിലൂടെ സഞ്ചരിച്ചു വല്ലാത്ത ഒരു കൂതറ അലവലാതി സ്വഭാവവുമായി നില്‍ക്കുകയായിരുന്നു കുമാരി അന്നവിടെ.

'ഒരു മുറൈ വന്ത് പാര്‍ത്തായ' കണ്ടു കണ്ടു കുമാരിയുടെ മനസ്സില്‍ അടുത്ത ആഗ്രഹവും മുളച്ചു. 'ഭരതനാട്യം പഠിക്കണം'..ആഗ്രഹം കേട്ട കുമാരിയുടെ അച്ഛന്റെ ഉള്ളൊന്നു കാളി. ഷാജിക്ക് ചവിട്ടു കിട്ടിയതിന്റെ നഷ്ടപരിഹാരമായി കൊടുത്ത പൈസ ഉണ്ടെങ്കില്‍ മോളുടെ രണ്ടു വര്‍ഷത്തെ സ്കൂള്‍ ഫീസ്‌ അടയ്കാമായിരുന്നു . ഇനി ഇപ്പൊ ഭരതനാട്യത്തില്‍ ബ്ലാക്ക്‌ബെല്‍റ്റ്‌ ഉണ്ടെന്നു കേട്ട് ടീച്ചറിന്റെ ബെല്‍റ്റ്‌ നോക്കിയെങ്ങാനും ഇവള്‍ തൊഴിച്ചാല്‍...

എന്തായാലും ഒറ്റ മോളുടെ ആഗ്രഹത്തിന് ആ അച്ഛന്‍ എതിര്‍ നിന്നില്ല. അങ്ങനെ കുമാരിയുടെ ശോഭന ആകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. രണ്ടു വര്‍ഷത്തെ ഡാന്‍സ് പഠിത്തം കൊണ്ട് കുമാരി ഏകദേശം നന്നായി ഡാന്‍സ് പഠിച്ചു.

പിന്നീട് വളര്‍ന്നപ്പോള്‍ ഓര്‍ക്കുട്ട്, ഫേസ്ബുക്ക്‌ തുടങ്ങിയവയില്‍ അക്കൗണ്ട്‌ തുടങ്ങിയ കുമാരി ശോഭനയുടെ വിവിധ പോസില്‍ ഉള്ള ഫോട്ടോസ് മാത്രം ഡിസ്പ്ലേ പിക് ആക്കി ബാക്കിയുള്ളവരെ കുറേകാലം വെറുപ്പിച്ചു പോന്നു. ഒടുവില്‍ ശോഭന ഫീല്‍ഡില്‍ നിന്ന് ഔട്ട്‌ ആയപ്പോള്‍ ഏറ്റവും കൂടുതല്‍ സങ്കടപെട്ട വ്യക്തിയും കുമാരി ആയിരുന്നു. അത് ശോഭനയോടുള്ള സ്നേഹം കൊണ്ട് മാത്രമായിരുന്നില്ല. ഇനി shobhana actress എന്ന് ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്‌താല്‍ ശോഭനയുടെ പുതിയ പിക്സ് ഫേസ്ബുക്കില്‍ ഇടാന്‍ കിട്ടില്ലല്ലോ എന്ന് ഓര്‍ത്തിട്ടായിരുന്നു. അവസാനം ഗതി കേട്ട് കുമാരി ബാക്കി നടിമാരുടെ പടം കൊണ്ട് അഡ്ജസ്റ്റ് ചെയ്തു തുടങ്ങി.

അന്ന് ആ സ്കൂളിലെ സീനിയര്‍ ഉദ്ദേശിച്ചത് സിനിമ നടി ശോഭനയെ അല്ല. മറിച്ചു മട്ടാഞ്ചേരിയിലെ യുവാക്കളുടെ രോമാഞ്ചമായ 'പച്ചക്കിളി ശോഭന'യെയായിരുന്നു എന്ന സത്യം പാവം കുമാരി ഒരിക്കലും അറിഞ്ഞില്ല!!!


പന്ത്രണ്ടാം ക്ലാസ്സ്‌ കഴിഞ്ഞു എന്ട്രന്സിനു നല്ല റാങ്ക് മേടിച്ച കുമാരിക്ക് അവസാനം CETyil അഡ്മിഷന്‍ കിട്ടി. CET യില്‍ കയറി ഒരു മാസം കഴിഞ്ഞപ്പോള്‍ കുമാരിക്ക് Applied Electronics and Instrumentation ഇലോട്ടു ഹയര്‍ ഓപ്ഷൻ കിട്ടി.


ഹയര്‍ ഓപ്ഷൻ കിട്ടുന്നതിനു മുന്‍പുള്ള ഞായറാഴ്ച .


ജോനാസ് രാവിലെ 6 മണിക്ക് തന്നെ പള്ളിയില്‍ എത്തി. സാധാരണ മണ്ണന്തലയില്‍ നിന്നുള്ള ജൂലി വരുന്ന എട്ടു മണിക്കുള്ള കുറുബാനയ്ക്ക് മാത്രം കണ്ടിരുന്ന ജോനസിനെ ആദ്യമായി ആറു മണിക്ക് പള്ളിയില്‍ കണ്ടു ഞെട്ടിയ അച്ചനും കപ്യാരും പരസ്പരം നോക്കി. ഇനി ജൂലി ആറ് മണിക്ക് വന്നു തുടങ്ങിയോ??

കുറുബാന ഒക്കെ കഴിഞ്ഞ ശേഷം ജോനാസ് തനിക്കു കുമ്പസരിക്കണം എന്ന് പറഞ്ഞു അച്ഛനെ കൂട്ടിലോട്ടു വിളിച്ചു. നാളെ മെക്കില്‍ നിന്ന് അപ്ളൈടിലോട്ട് ഹയര്‍ ഓപ്ഷനു മുന്‍പ് താന്‍ മനസ്സില്‍ ആലോചിച്ചു കൂട്ടിയ പാപങ്ങള്‍ ഒക്കെ കുമ്പസരിച്ചു കളയാം എന്ന് വിചാരിച്ചായിരുന്നു ജോനാസ് രാവിലെ തന്നെ പള്ളിയില്‍ എത്തിയത്. കൂടെ കോറല്‍ പാടാന്‍ വരുന്ന സൂസിയെ ഒന്ന് നല്ലവണ്ണം കാണുകയും ചെയ്യാം. ഒരു വെടിക്ക് രണ്ടു പക്ഷി!!

ജോനസിന്റെ കുമ്പസാരം അര മണിക്കൂര്‍ നീണ്ടു നിന്നു. ജോനസിന്റെ മനസ്സിലെ ആ ആഴ്ചത്തെ പാപങ്ങള്‍ കേട്ട് കഴിഞ്ഞ ഫാദര്‍ ഏലിയാസ് പുല്ലംകോടിനെ അവസാനം കുമ്പസാരം കഴിഞ്ഞു നാട്ടുകാര്‍ താങ്ങി എടുത്തു കൊണ്ട് പോകുവായിരുന്നു!
പാപങ്ങള്‍ ഏറ്റു പറഞ്ഞ ശേഷം ജോനാസ് ഈ ആഴ്ചയിലെ പാപങ്ങ ചെയ്യാനായി തയ്യാറായി ഇരുന്നു..അടുത്ത ദിവസത്തെ ഹയര്‍ ഓപ്ഷൻ കാത്ത്.



അങ്ങനെ പലരുടെയും ജീവിതം കുട്ടിച്ചോറാക്കിയ ഹയര്‍ ഓപ്ഷൻ ദിവസം വന്നെത്തി.


കുമാരി തനിക്കു പിറന്നാള്‍ സമ്മാനം ആയികിട്ടിയ വെള്ളയില്‍ കറുത്ത പൂക്കളുള്ള ചുരിദാര്‍ അണിഞ്ഞുകൊണ്ട് applied ക്ലാസ്സില്‍ കയറി.
കയറിയപാടെ കുമാരി ക്ലാസ്സ്‌ മൊത്തം ഒന്ന് കണ്ണോടിച്ചു.
ലാസ്റ്റ് ബഞ്ചിലെ ഒരുത്തന്‍ തന്നെയും നോക്കി കണ്ണുതുറിച്ചു ഇരിക്കുന്നു. അവന്റെ ഒരു ഫ്രഞ്ച് ബിയെര്‍ട്‌ .കണ്ടാല്‍ ഒരു മുട്ടനാടിന്റെ കൂട്ടുണ്ട്. അവന്റെ അടുത്തിരിക്കുന്ന പയ്യനെ കാണാന്‍ ഒരു സ്റ്റൈല്‍ ഒക്കെ ഉണ്ടല്ലോ...
തേര്‍ഡ് ബെഞ്ചിലെ ആ നീര്‍ക്കോലി എന്തിനാ കാറ്റത്ത്‌ പറന്നു പോകാന്‍ പോകുന്നത് പോലെ ഡസ്കില്‍ പിടിച്ചു ഇരിക്കുന്നെ?

കുമാരിയുടെ കണ്ണ് ക്ലാസ്സിലെ സെക്കന്റ്‌ ബെഞ്ചില്‍ ഇരുന്ന ആ പയ്യന്റെ കണ്ണുകളില്‍ ഉടക്കി. "കൊള്ളാല്ലോ..കണ്ടാല്‍ അമീര്‍ ഖാന്റെ കൂട്ടുണ്ട്"..രണ്ടു സെക്കന്റ്‌ അവന്റെ മുഖത്ത് നോക്കിയ ശേഷം കുമാരി ഫ്രന്റ്‌ ബെഞ്ചില്‍ തുളസിയുടെ ഒപ്പം പോയി ഇരുന്നു. തുളസിയെ പരിചയപെട്ടതിനു ശേഷം കുമാരി അപ്പുറത്തിരുന്ന ശ്രീക്കുട്ടിയോടു ചോദിച്ചു .
"ആ സെക്കന്റ്‌ ബെഞ്ചില്‍ ഇരിക്കുന്ന ആ വെളുത്ത ചെറുക്കന്റെ പേരെന്താ? അവനെ എവിടെയോ കണ്ട പോലെ".
"സുമേഷ്...സുമേഷ് ചിറയ്ക്കല്‍". ശ്രീക്കുട്ടി മറുപടി പറഞ്ഞു.

തന്റെ അമീര്‍ ഖാന്‍ തന്നെ തന്നെ നോക്കി ഇരിക്കുന്നു എന്ന് മനസ്സിലാക്കിയ കുമാരിയുടെ ദേഹം കുളിര് കോരി. കുറച്ചു മുന്‍പ്പ് ഇളംകാറ്റില്‍ അലസമായി പാറിനടന്ന തന്റെ മുടി ഒന്നുകൂടി ഒതുക്കി വെച്ച് നല്ല കുട്ടിയെ പോലെ കുമാരി ക്ലാസ്സില്‍ ഇരുന്നു. "സുമേഷ് ചിറയ്ക്കല്‍ ". ആ പേര് കുമാരിയുടെ കാതില്‍ മുഴങ്ങി കേള്‍ക്കുകയായിരുന്നു.

പവിത്രന്‍ ഈ സമയം ബെഞ്ചിന്റെ അടിയില്‍ നിന്ന് എണീറ്റു. താന്‍ ഇടയ്ക്കിടയ്ക്ക് പെന്‍സില്‍ താഴെ വീഴുന്നെന്നും പറഞ്ഞു ബെഞ്ചിന്റെ അടിയില്‍ പോകുന്നത് ആരും ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു പവിത്രന്റെ ധാരണ.
കോഴിക്കോട് പഠിച്ചു വളര്‍ന്ന പവിത്രന്‍, തുളസിയെ ഒന്ന് ട്രൈ ചെയ്യാന്‍ വേണ്ടി ആകകൂടെ ഒന്ന് യോയോ(yoyo ) ആകാന്‍ തീരുമാനിച്ചിരുന്നു. ടിഷര്‍ട്ട്‌ ഒന്നും ഉപയോഗിച്ച് ശീലമില്ലാത്ത പവിത്രന്‍ ഇതിനകം തന്നെ താന്‍ ഉപയോഗിച്ചിരുന്ന ഷര്‍ട്ടുകള്‍ ഒക്കെ കളഞ്ഞു കുറെ ടിഷര്‍ട്ടുകള്‍ ഒക്കെ മേടിച്ചിരുന്നു. അത് മാത്രമല്ല പവിതന്‍ എന്ന പേര് പഴഞ്ചന്‍ ആയി എന്ന് മനസ്സിലാക്കി പവോ എന്ന പേര് സ്വീകരിക്കുകയും താന്‍ മോഡേണ്‍ ആണ് എന്ന് കാണിക്കാന്‍ തുളസി കേള്‍ക്കെ ഇടയ്ക്കിടയ്ക്ക് കാണാതെ പഠിച്ച കുറെ കട്ടി ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തു പോന്നിരുന്നു.


ഷുക്കൂരിനെ കണ്ട ഹാങ്ങ്‌ഓവറില്‍ നിന്ന് മാറിയ ഹരിശങ്കര്‍ എല്ലാവരെയും വാച്ച് ചെയ്യുവായിരുന്നു. "ഛെ..എന്റെ ടൈപ്പ് ആരുമില്ലല്ലോ". ഹരിശങ്കര്‍ അടുത്തിരുന്ന അജീന്ദ്രന്റെ അടുത്ത് പറഞ്ഞു.
"നിന്റെ ടൈപ്പോ? അതെന്തു ടൈപ്പ്?" അജീന്ദ്രന്‍ ചോദിച്ചു.
"അതൊക്കെ ഉണ്ട്" അത് തുറന്നു പറയാന്‍ ഹരിഷങ്കറിനു മടിയുണ്ടായിരുന്നു.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഹരിശങ്കര്‍ വെട്ടുകിളിയെ പോലെ ഓടി നടന്നു കോളേജിലെ പല പല സീനിയര്‍ 'ചേച്ചി'മാരോട് പ്രണയാഭ്യര്‍ത്ഥനകൾ നടത്തിയപ്പോള്‍ അവന്റെ ടൈപ്പ് എന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലായി.


ലഞ്ച് ടൈം.


കാന്റീനില്‍ ഇരുന്നു ഊണ് കഴിക്കുന്നതിനിടയില്‍ ആരും പരസ്പരം അന്ന് ഒന്നും സംസാരിച്ചില്ല.
സാധാരണ പലതരം ബ്രാന്‍ഡ്‌ മദ്യത്തിനെയും കഞ്ചാവിനെയും പെണ്‍പിള്ളേരെയും പറ്റി വാ തോരാതെ സംസാരിച്ചു ബോര്‍ അടിപ്പിച്ചു കൊണ്ടിരുന്ന വിജയന്‍ ഇന്ന് സൈലന്റ് ആയി ഇരുന്നു കഴിക്കുന്നത്‌ കണ്ട ജോനസിനു അത്ഭുതം ആയി. ഇനി ഇവന്‍ നന്നായോ?

തന്റെ പ്രണയം ഇവനെ അറിയിച്ചാലോ. തൊട്ടി ആണെങ്കിലും ആളൊരു പാവം ആണ്.

"വിജയാ.."
"ഉം "
"നമ്മുടെ ക്ലാസ്സില്‍ പുതുതായി വന്ന ആ കുട്ടി ഇല്ലേ.. കുമാരി? ".
"കുമാരിക്ക്? "..വിജയന്‍ പെട്ടന്ന് തീറ്റ നിര്‍ത്തി ജോനസിന്റെ മുഖത്ത് നോക്കി.
"അല്ലാ..കുമാരിക്ക് ഒന്നുമില്ല..എനിക്ക് അവളോട്‌ ഒരു ഇത്"
"ഏത്? "...വിജയന് ജോനസിനെ ഒന്ന് തല്ലണം എന്ന് തോന്നി. ഇവന് വേറെ ആരെയും നോക്കാന്‍ കിട്ടിയില്ല അല്ലെ.
"ഒരു ഇതില്ലേ...അത്".
"അതങ്ങ് പള്ളിയില്‍ പോയി പറഞ്ഞാ മതി. അങ്ങനെ നീ അവളെ നോക്കണ്ട. അതിനു ഇവിടെ ഞാന്‍ ഉണ്ട്...കേട്ടോടാ..."..വിജയന്‍റെ സ്വരം ഉയര്‍ന്നു.
"വിജയാ.....നീയും? "..
"അങ്ങനെ വിജയന്‍റെ ഗോള്‍ പോസ്റ്റില്‍ കയറി ആരും ഗോള്‍ അടിച്ചു പഠിക്കണ്ട."..വിജയന്‍ വികാരാധീനനായി.
വിജയനോട് എന്ത് പറയണം എന്ന് ജോനസിനു അറിയില്ലായിരുന്നു.

വിജയനും ജോനസും തമ്മിലുള്ള തര്‍ക്കം ശ്രദ്ധയില്‍ പെട്ട നാരായണനും തരുണും ഇടപെട്ടു. പ്രശ്നം ചോദിച്ചു മനസ്സിലാക്കിയ തരുണ്‍ അവസാനം ഒരു പരിഹാരവും കണ്ടുപിടിച്ചു.
"നിങ്ങള്‍ പരസ്പരം അടികൂടിയിട്ടു ഒരു കാര്യവുമില്ല. ഒരു കാര്യം ചെയ്യ്. അവള്‍ക്കു നിങ്ങളില്‍ ആരെയാണ് ഇഷ്ടപെടുന്നതെന്ന് നോക്കാം. മറ്റേ ആള്‍ ഒഴിഞ്ഞു പോയാല്‍ മതിയല്ലോ. "..കുറച്ചു നേരം ആലോചിച്ച ശേഷം തരുണ്‍ പറഞ്ഞു.
ഐഡിയ കൊള്ളാം എന്ന് ജോനസിനും വിജയനും തോന്നി.
"പക്ഷെ...നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും പാര വെയ്ക്കാന്‍ പാടില്ല." ജോനാസ് ഒരു ഉപാധി വെച്ചു. തേപ്പന്‍ ആയ വിജയന്‍ തന്നെ ഇതിനിടയില്‍ തേയ്ക്കും എന്ന് ജോനസിനു ഉറപ്പായിരുന്നു.
"അങ്ങനെ കണ്ടീഷന്‍ ഒന്നും വെയ്ക്കാന്‍ പറ്റത്തില്ല". വിജയന്‍ പറഞ്ഞു.
"അപ്പൊ ഏറ്റു. ജെന്റ്ല് മാന്‍സ് ഡീല്‍ " തരുണ്‍ പറഞ്ഞിട്ട് വിജയന്റെയും ജോനസിന്റെയും കൈകള്‍ ചേര്‍ത്ത് വെപ്പിച്ചു.
വിജയനും ജോനസും ഒരു ചിരി പാസ്‌ആക്കി കാണിച്ചു പരസ്പരം നോക്കി പല്ലിറുമ്മി.

ഈ ബഹളമൊന്നും ശ്രദ്ധിക്കാതെ കോളേജ് കാന്റീനില്‍ 12 രൂപയ്ക്ക് കിട്ടിയ വെജ്ബിരിയാണി തിന്നു തീര്‍ത്തു പാത്രം നക്കി വൃത്തിയാക്കുന്ന ഷണ്ണനെ നാരായണന്‍ പുച്ഛത്തോടെ നോക്കി. "ഇവനെയൊക്കെ...."

'ഇനി സമയം വൈകാന്‍ പാടില്ല.' തരുണ്‍ മനസ്സില്‍ പറഞ്ഞു. 'ഇല്ലെങ്കില്‍ ഈ അലവലാതികള്‍ എന്റെ പ്ലാന്‍ നശിപ്പിക്കും.'

ഈ സമയത്ത് കാന്റീനില്‍ കുറച്ചു സീനിയേഴ്സ് ചേര്‍ന്ന് ഉലകനെയും മോസ്കിയെയും റാഗ് ചെയ്യുവായിരുന്നു.
"മലയാളത്തില്‍ നിനക്കേറ്റവും ഇഷ്ടപെട്ട നടന്‍ ഏതാടാ? മോഹന്‍ലാലോ അതോ മമ്മൂട്ടിയോ?"..ചോദ്യം ഉലകന്റെ അടുത്തായിരുന്നു.
"രണ്ടുമല്ല...പ്രിത്വിരാജ്." ഉലകന്‍ പറഞ്ഞു.
കോളേജില്‍ വന്നപ്പോള്‍ ഉലകന്‍ ഒരു കറ തീര്‍ന്ന പ്രിത്വിരാജ് ഫാന്‍ ആയിരുന്നു. ഒടുവില്‍ താന്‍ ഈ കാര്യം പുറത്തു പറഞ്ഞാല്‍ മാനം പോകും എന്ന് മനസ്സിലാക്കിയ ഉലകന്‍ പ്ലേറ്റ് ഒന്ന് മാറ്റി പിടിച്ചു പിന്നീട് ഒരു ലാലേട്ടന്‍ ഫാന്‍ ആയി. അത് മാത്രമല്ല, താന്‍ ഒരു എക്സ് പ്രിത്വി ഫാന്‍ ആണെന്ന കാര്യം ആരും അറിയാതിരിക്കാന്‍ പിന്നീട് 'ഐ ഹേറ്റ് രായപ്പന്‍' കമ്മ്യൂണിറ്റി ഒക്കെ ഉണ്ടാക്കുകയും ഫേസ്ബുക്കില്‍ വരുന്ന ആന്റി പ്രിത്വി മെസ്സേജുകള്‍ ഒക്കെ സ്ഥിരമായി ലൈക്‌ ചെയ്യുകയും ചെയ്തു പോന്നു. കൂറ് മാറി ലാലേട്ടന്‍ ഫാന്‍ ആയതാണെങ്കിലും ഉലകന്‍ പിന്നീട് സ്ഥിരമായി എല്ലാ ലാലേട്ടന്‍ പടങ്ങളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ പോയി കണ്ടിരുന്നു.

പൂച്ചി അന്ന് വളരെ സന്തോഷത്തിലായിരുന്നു. സാധാരണ പൂച്ചി വീട്ടില്‍ നിന്ന് കൊണ്ട് വരുന്ന ലഞ്ച് ആയിരുന്നു കഴിച്ചിരുന്നത്. അന്ന് പൂച്ചി ഒരു സ്വപ്നലോകത്തിലായിരുന്നു. പാത്രത്തിലെ ചോറില്‍ അവന്‍ ത്രിഷ എന്ന് വിരല്‍ കൊണ്ട് ആഴത്തില്‍ എഴുതി. എന്നിട്ട് ആ വിടവില്‍ തോരന്‍ കുത്തി നിറച്ചു. കുറച്ചു നേരം പൂച്ചി അത് തന്നെ നോക്കിയിരുന്നു. അതില്‍ ത്രിഷയുടെ മുഖം തെളിഞ്ഞു വരുന്നതായി പൂച്ചിക്ക് തോന്നി.

നിഖില്‍ ഗണപതി സ്ഥിരം ഉള്ള റൈഡ് നടത്താന്‍ വരുന്നത് കണ്ടു പൂച്ചി പെട്ടന്ന് തന്നെ ത്രിഷയുടെ പേര് എഴുതിയ ചോറ് കൂട്ടി കുഴച്ചു.
"ഹും...കാന്റീനില്‍ പോയി അവിടെ ഉള്ള എല്ലാവരുടെയും പാത്രത്തില്‍ കൈ ഇട്ടു തിന്നിട്ടു വരുന്ന വരവാണ്. ക്ലാസ്സിലുള്ളവരുടെ പാത്രത്തില്‍ കൈ ഇടാന്‍...
ഇവന് ഇത്തിരി ആരോഗ്യം കൂടി പോയി. ഇല്ലായിരുന്നെങ്കില്‍..." പൂച്ചി മനസ്സില്‍ പറഞ്ഞു.

നിഖില്‍ പൂച്ചിയുടെ അടുത്ത് വന്നു പാത്രത്തില്‍ നോക്കി. തോരനും മീന്‍ പൊരിച്ചതും. നിഖില്‍ ആക്രാന്തത്തോടെ പൂച്ചിയെ നോക്കി.

ഒരു പുഴുത്ത പട്ടിക്കു ആഹാരം കൊടുക്കുന്ന അറപ്പോടെ പൂച്ചി തന്റെ പാത്രം നിഖിലിന്റെ നേര്‍ക്ക്‌ നിരക്കി വച്ചു..."എനിക്ക് വേണ്ട...നീയെടുത്തോ".

നിഖില്‍ സന്തോഷത്തോടെ പൂച്ചിയുടെ പാത്രം എടുത്തു ചോറ് കുഴച്ചു തീറ്റ തുടങ്ങി.

താന്‍ ത്രിഷയുടെ പേരെഴുതിയ ചോറ് നിഖില്‍ കഴിക്കുന്നത്‌ കണ്ടപ്പോള്‍ കുറച്ചു സങ്കടം തോന്നിയെങ്കിലും പൂച്ചി പെട്ടന്ന് തന്നെ ഒരു സ്വപ്നത്തില്‍ മുഴുകി.
സ്വപ്നത്തില്‍ രണ്ടാമത്തെ കുട്ടിയെ മാമോദീസ മുക്കുന്ന സീന്‍ വരെ ആയപ്പോള്‍ നിഖില്‍ പാത്രം തിരികെ വെച്ച ശബ്ദം കേട്ട് പൂച്ചി ആ സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നു.

നിഖില്‍ ഗണപതി. ആറടി രണ്ടിഞ്ചു പൊക്കം. രൂപം കൊണ്ട് മാടിനെ പോലെയും സ്വഭാവം കൊണ്ട് മാടപ്രാവിനെയും പോലെ ആയതിനാല്‍ അവന്‍ മാടന്‍ എന്ന പേരില്‍ അറിയപെട്ടു.
(മാടന്റെ അധികം കഥകള്‍ ഈ എപിസോടില്‍ പറയുന്നില്ല. മാടന്റെ ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവ അറിയാന്‍ കാത്തിരുന്നു വായിക്കുക...പണിപ്പുരയിലുള്ള ബ്ലോക്ക്ബസ്‌റ്റര്‍ എപിസോട്:മാടന്‍കൊല്ലി).



തരുണ്‍ താന്‍ കണ്ടുപിടിച്ച ഇരയെ സമീപിച്ചു.

"യോഗേഷേ...അല്ല..ഞാന്‍ ആലോചിക്കുവായിരുന്നു..."
"ഉം..എന്ത്?"
"പുതുതായി വന്ന ഈ വിജയന് ആ കുമാരിയെ കാണുമ്പോള്‍ ഒരു ഇളക്കം."
"അതിനു നമ്മള്‍ക്കെന്താ....അവന്‍ ഇളകുകയോ ചാടുകയോ എന്ത് വേണമെങ്കിലും ചെയ്തോട്ടെ.."

യോഗെഷിനു ക്ലാസ്സിലുള്ള പെണ്‍പിള്ളേര്‍ സഹോദരിമാരെ പോലെ ആയിരുന്നു. പാലക്കാട്ടില്‍ നിന്ന് വന്ന യോഗേഷിന്റെ അടുത്ത് അഗ്രഹാരത്തില്‍ നിന്ന് ഇറങ്ങും മുന്‍പ് അച്ഛനും അമ്മയും പറഞ്ഞു വിട്ടതും അത് തന്നെ ആയിരുന്നു. "കൂടെ പഠിക്കുന്ന പെണ്‍പിള്ളേരെ നിന്റെ സഹോദരിമാരെ പോലെയേ കാണാവൂ. ..അല്ലാതെ വേറെ വല്ല ആഗ്രഹവും ഉണ്ടെങ്കില്‍ ഈ പടി ഇനി കടക്കണം എന്നില്ല."

"അതെല്ലടാ...അവന്‍ ആളു ഒരു പാവമല്ലേ..നമ്മള്‍ക്ക് അവനെ ഒന്ന് സഹായിച്ചാലോ".
"ഹും. ശെരിയാ..അവന്‍ ആള് ഒരു പാവമാ..ഒരു കാര്യം ചെയ്യ്. നമ്മള്‍ക്ക് അവനെ വിളിച്ചു സംസാരിക്കാം..നമ്മളെ കൊണ്ട് പറ്റുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കാം"
"ഹേയ്..അത് വേണ്ട....നമ്മള്‍ സഹായിക്കുന്നതായി തോന്നിയാല്‍ അവന്‍ നിന്ന് തരത്തില്ല...നമ്മള്‍ക്ക് അവന്‍ അറിയാതെ എന്തെങ്കിലും ഹെല്‍പ് ചെയ്തു കൊടുക്കാം"
"ഹും..അതും ശരിയാ...അവന്‍ വന്‍ അഭിമാനി ആണെന്നാ കേട്ടെ....ആരുടെ കൈയില്‍ നിന്നും ഒരു പെഗ് പോലും ഓസില്ലത്രേ...സ്വന്തം കാശിനു മാത്രമേ കുടിക്കുകയുള്ളന്നാ ഞാന്‍ കേട്ടത്!!"
"അതെ..നമ്മള്‍ അവന്‍ അറിയാതെ സഹായിച്ചിട്ടേ കാര്യമുള്ളൂ". തരുണ്‍ പറഞ്ഞു.
"ശരി...നീ പറ..നമ്മള്‍ക്ക് എങ്ങനെ അവനു ഇത് ഒന്ന് സെറ്റ് ചെയ്തു കൊടുക്കാം?" യോഗേഷ് ചോദിച്ചു.
"അതൊക്കെ എന്റെ മനസ്സിലുണ്ട്....ഞാന്‍ സമയം വരുമ്പോള്‍ പറയാം...നീ എന്റെ കൂടെ നിന്നാല്‍ മതി".
"ഞാന്‍ എന്തിനും ഉണ്ട്...നമ്മുടെ വിജയന് വേണ്ടി അല്ലേ". യോഗേഷ് പറഞ്ഞു.

തരുണ്‍ തിരിച്ചു നടന്നു. ഇവന്‍ ഒരു മണ്ടന്‍ തന്നെ...ഇത്രെ പെട്ടന്ന് വീഴും എന്ന് പ്രതീക്ഷിച്ചില്ല. ബാച്ചിലെഴ്സ് ആയ വിജയനെയും ജോനസിനെയും കൊണ്ട് തന്റെ കല്യാണത്തിന് സദ്യ വിളമ്പിക്കുന്ന സീന്‍ ഓര്‍ത്തു തരുണിനു ചിരി അടക്കാന്‍ ആയില്ല.

ആ വെള്ളിയാഴ്ച വര്‍ക്ക്‌ഷോപ്പ് ചെയ്യാനായി ക്ലാസ്സ്‌ മൊത്തം ഒരുങ്ങി.

തുടരും

കുമാരിയുടെ കണ്ണുകള്‍ ഉടക്കിയ സുമേഷിന്റെ ജീവിതം നായ നക്കുമോ??
ഒരേ ആളെ നോക്കിയ വിജയനും ജോനസും ഷണ്ണനും സുമേഷും പിനീട് പെണ്ണ് കേസില്‍ തല്ലിപിരിയുമോ??
പ്രണയ ചാണക്യനായ തരുണിന്റെ മനസ്സിലുള്ള കുടിലമായ തന്ത്രത്തില്‍ പാവം യോഗേഷ് ഇരയാകുമോ?
ഇതറിയാന്‍ കാത്തിരുന്നു വായിക്കുക.....


അടുത്ത എപിസോട്:

കാലാകാലങ്ങളോളം CET യിലെ ഒരു പണിയും ഇല്ലാത്തവര്‍ ഒരു ഫുള്ളിന്റെ പുറത്തു പാടിനടന്ന ഒരു വര്‍ക്ക്‌ഷോപ്പ് പ്രണയഗാഥ.
ഒരു പ്രേമം കേരള സര്‍ക്കാരിന്റെ അരകിലോ ഹാക്ക്സൊ ബ്ലേഡ് നഷ്ടപെടുത്തിയ ആരും കേള്‍ക്കാത്ത കഥ. (courtsey : വികിലീക്സ്)
ചാല മാര്‍ക്കറ്റില്‍ കയറിയിറങ്ങി അന്വേഷിച്ചിട്ടും കിട്ടാത്ത കാലിബര്‍(caliber ) കിട്ടുമോ എന്ന് അന്വേഷിച്ചു വര്‍ക്ക്‌ഷോപ്പില്‍ എത്തിയ പവിത്രന്‍ കണ്ട ഞെട്ടിക്കുന്ന കാഴ്ച..

പൈങ്കിളി വര്‍ക്ക്‌ഷോപ്

ജീവനില്‍ കൊതിയുള്ളത് കൊണ്ട് ഇടുന്ന ഡിസ്ക്ലൈമര്‍: കഥയിലെ കഥാപാത്രങ്ങള്‍ക്കോ സംഭവങ്ങൾക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ അല്ലെങ്കില്‍ ചത്തതിനൊക്കുമേ ജീവിച്ചിരിപ്പിലും എന്ന അവസ്ഥയില്‍ ഉള്ളവരുമായിട്ടോ യാതൊരു ബന്ധവും ഇല്ല. അഥവാ വല്ല ബന്ധവും തോന്നുവാണെങ്കില്‍ അത് വെറും യാദൃശ്ചിക൦ മാത്രം.



Sunday, 18 September 2011

പഞ്ചാരക്കാട്ടിന്‍ തണലത്ത് Episode 4 : ഹയര്‍ ഓപ്ഷന്‍ വന്നപ്പോള്‍ - ഭാഗം രണ്ട്

മൂന്നാം നിലയില്‍ നിന്ന് ചാടി ചാവാന്‍ തുനിഞ്ഞ അജീന്ദ്രനെ ഹരിശങ്കറും നിഖിലും ചേര്‍ന്ന് തട്ടിമാറ്റി. അജീന്ദ്രന്റെ മുഖം ആകെ വിയര്‍ത്തു കുളിച്ചിരുന്നു. അജീന്ദ്രന്റെ ഈ ഭാവമാറ്റം കണ്ടു ഹരി ഞെട്ടിവിറച്ചു. സ്വതവേ പരിക്കനായ ഇവനെ ഇത്രത്തോളം ആട്ടിയുലയ്ക്കാന്‍ പറ്റിയ ആരാണ് ഇപ്പോള്‍ എഴുന്നള്ളിയിരിക്കുന്നത്?? ഹരി ഹയര്‍ ഓപ്ഷൻ കിട്ടി വന്നവരെ ഒന്ന് സ്കാന്‍ ചെയ്തു. "ദൈവമേ...ഇത്..ഇത്..." ആ കൂട്ടത്തിലെ ഒരാളെ കണ്ടു ഹരിയുടെയും ഭാവം മാറി. അജീന്ദ്രനെ തട്ടിമാറ്റി ഹരി മൂന്നാം നിലയില്‍ നിന്ന് താഴേക്കു ചാടാന്‍ ഒരുങ്ങി. ഇതിനിടയില്‍ സമനില വീണ്ടെടുത്ത അജീന്ദ്രനും നിഖിലും ചേര്‍ന്ന് ഹരിയെ പിടിച്ചു മാറ്റി. കഥ അറിയാതെ ആട്ടം കണ്ട നിഖിലിന്റെ കണ്ട്രോള്‍ പൊയ്. അവന്‍ ഹരിയുടെ കുത്തിനു കയറി പിടിച്ചു ഹരിയെ നിലത്തു നിന്ന് ഒരടി ഉയര്‍ത്തി. എന്നിട്ട് നിഖില്‍ അലറി.
"പറയെടാ...മൈ***...നിങ്ങള്‍ക്കെ
ന്താ കുരു പൊട്ടിയോ? "
പേടിച്ചു വിറച്ച ഹരി നിഖിലിനെ നോക്കി പറഞ്ഞു ..'അവന്‍..അവന്‍..ഇവിടെ..'
'ആര്? തെളിച്ചു പറയെടാ നാറീ ...ഏതു നായിന്റെ മോനെ കണ്ടിട്ടാനെടാ നീ ഈ ഷോ ഒക്കെ കാണിക്കുന്നേ'...നിഖില്‍ ആക്രോശിച്ചു. അജീന്ദ്രന്‍ അത്ഭുതത്തോടെ നിഖിലിനെ നോക്കി. അപ്പൊ ഈ വേഷത്തില്‍ കാണുന്ന സ്റ്റാന്‍ഡേര്‍ഡ് ഒന്നും ഇവന് ഇല്ലല്ലേ...
"അവന്‍..ഷു...ഷു...ഷുക്കൂര്‍..." ഹരിയുടെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു.
നിഖില്‍ ഹരി കാണിച്ചു തന്ന ആ പയ്യനെ നോക്കി. കറുത്ത് മെലിഞ്ഞ ഒരു പെയ്കൊലം. ഇവനെ ഇവന്മാര്‍ പേടിക്കുന്നെതെന്തിനാ? ഇവനിട്ട്‌ ഒന്ന് ചാമ്പിയാലോ ? രേഷ്മിയുടെ മുന്നില്‍ ഒന്ന് ആളാകാം. ഇല്ലെങ്കില്‍ വേണ്ട. അവള്‍ക്കു ഇനി അടിയും ഇടിയും ഒന്നും ഇഷ്ടമല്ലെങ്കിലോ. നിഖില്‍ രേഷ്മിയെ നോക്കി. രേഷ്മി ഇതൊന്നും ശ്രദ്ധിക്കാതെ സിവില്‍ എന്ജിനീരിങ്ങിന്റെ നോട്ട്സ് മറിച്ചു നോക്കുവായിരുന്നു. 'അവളുടെ അമ്മേടെ ഒരു പഠിത്തം.ഇവളെന്താ കളക്ടര്‍ ആകാന്‍ പഠിക്കുവാണോ.' നിഖില്‍ മനസ്സില്‍ പറഞ്ഞു. നിഖിലിന്റെ ശ്രദ്ധ വീണ്ടും ഷുക്കൂരില്‍ പതിഞ്ഞു..ഹും ഇവനെ പിന്നെ കണ്ടോളാം. നിഖില്‍ മനസ്സില്‍ ഓര്‍ത്തു.

ക്ലാസ്സില്‍ വന്ന പുതിയ എല്ലാവരെയും സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ട് ആ തീക്ഷകണ്ണകളുടെ ഉടമ ഇരിപ്പുണ്ടായിരുന്നു - തരുണ്‍ ചന്ദ്രന്‍.
തരുണിനു ക്ലാസ്സിലെ പ്രണയകഥകളില്‍ താല്പര്യം ഉണ്ടാകാന്‍ ഒരു കാരണം ഉണ്ടായിരുന്നു. തരുണ്‍ കമ്മിററഡ് ആയിരുന്നു!!. ഒരു ലൈന്‍ അടിക്കുന്നതിന്റെ കഷ്ടപാട് തരുണിനു നല്ലവണ്ണം അറിയാമായിരുന്നു . താന്‍ ഒരു പാട് കഷ്ടപെട്ടിട്ടാണ് ഈ സ്റ്റേജില്‍ വന്നത്. പത്തു വര്‍ഷമായി ഒരുപാട് എഫോർട്ട് ഇടുന്നു. പണ്ട് LKG യില്‍ നാരങ്ങമിട്ടായി മേടിച്ചു കൊടുത്തു വളച്ചതാണ്. പിന്നീട് ഓരോരോ സ്റ്റേജില്‍ കിറ്റ്‌കാറ്റും അത് കഴിഞ്ഞു ഐസ്ക്രീമും പിന്നീട് വലുതായപ്പോള്‍ പറോട്ടയും ബീഫും ഒക്കെ ചിലവാക്കി താന്‍ മെയിന്റൈന്‍ ചെയ്യുന്ന റീലെന്‍ ആണ്. അതുകൊണ്ട് തന്നെ ക്ലാസ്സില്‍ ആരും തന്നെ ഇവിടത്തെ ഒരു പെങ്കൊച്ചിനെ ലൈന്‍ അടിച്ചു അങ്ങനെ ഈസി ആയി കമ്മിററഡ് അആകണ്ട. ഇവന്മാരുടെ ഒക്കെ വിചാരം എന്താ?...മിക്സഡ് ക്ലാസ്സില്‍ വന്നാല്‍ ഉടനെ അങ്ങ് മജ്നു ആകാമെന്നോ....തരുണ്‍ മനസ്സില്‍ രോഷം കൊണ്ടു. അടുത്ത നാല് വര്‍ഷം ഇവന്മാരില്‍ ഒറ്റയെണ്ണതിനെ കൊണ്ടു പോലും ലൈന്‍ അടിപ്പിക്കാന്‍ പാടില്ല....എല്ലായെണ്ണവും മൂഞ്ചി തിരിഞ്ഞു അവസാനം അറേഞ്ചിട് മാര്യേജ് തന്നെ ആകട്ടെ. തന്റെ കല്യാണത്തിന് ഇവന്മാര്‍ വന്നു അസൂയപെടണം. ഇവന്മാര്‍ ഇങ്ങനെ തന്നെ സിംഗിള്‍ ആയി ഇരിക്കാന്‍ ഞാന്‍ എന്നെക്കൊണ്ട് പറ്റുന്നതൊക്കെ ചെയ്യും...തരുണ്‍ മനസ്സില്‍ പ്രതിത്ജ്ഞ ചെയ്തു. ക്ലാസ്സില്‍ ഇതുവരെയുള്ള ആളുകളെ തരുണ്‍ ഇതിനകം റേറ്റ് ചെയ്തു കഴിഞ്ഞിരുന്നു. നാരായണനെ തരുണ്‍ എഴുതി തള്ളിയിരുന്നു. ഇവനെ ഒക്കെ ലൈന്‍ അടിക്കാന്‍ മാത്രം ആത്മാഭിമാനമില്ലാത്ത പെണ്‍പിള്ളേര്‍ കാണത്തില്ല. മോസ്കി,ഷണ്ണന്‍,യോഗേഷ്,സജിത്നാ ,അജീന്ദ്രന്‍,ഹരിശങ്കര്‍ തുടങ്ങിയവര്‍ അപകടനിലയില്‍ അല്ല. ആകകൂടെ പേടിക്കേണ്ടത് ആ പവിത്രനെ മാത്രം. പെണ്‍പിള്ളേരെ കാണുമ്പോള്‍ അവന്റെ ഒരു ആളാകല്‍. അവന്‍ ചിലപ്പോള്‍ എനിക്ക് പണിയുണ്ടാക്കും. തരുണ്‍ അപ്പുറത്തെ ബെഞ്ചില്‍ ഇരിക്കുന്ന പവിത്രനെ നോക്കി. അവന്‍ പെന്‍സില്‍ പോയെന്നും പറഞ്ഞു ബെഞ്ചിന്റെ അടിയില്‍ എന്തോ തിരയുന്നു. ഇവന്റെ പെന്‍സില്‍ ഒരു ദിവസം പത്തു പ്രാവശ്യം എങ്കിലും താഴെ വീഴുന്നുണ്ടല്ലോ..തരുണ്‍ ഓര്‍ത്തു". എന്നിട്ട് തരുണ്‍ താന്‍ എപ്പോഴും ഇരിക്കുന്നത് പോലെ ഒരു 5 ലിറ്റര്‍ എയര്‍ വലിച്ചു കയറ്റി മസില്‍ പിടിച്ചു ഇരുന്നു.

മേക്കനിക്കില്‍ നിന്ന് ഹയര്‍ ഓപ്ഷൻ കിട്ടി വന്ന ജോനസും വിജയനും ഒരുമിച്ചാണ് ക്ലാസ്സില്‍ കയറിയത്. വിജയന്‍ വന്ന പാടെ ബാക്ക്ബെഞ്ചില്‍ തന്നെ പോയി നിഖിലിന്റെയും സജിത്നാഥിന്റെയും കൂടെ ഇരിപ്പായി. ജോനാസ് ചുറ്റും നോക്കി. അതാ തന്റെ കൂടെ ലയോയില്‍ പഠിച്ച ഷണ്ണനും രാഹുലും. ജോനാസ് സന്തോഷത്തോടെ അവരുടെ അടുത്തേക്ക് ചെന്നു. അവര്‍ ഇരുന്ന ബെഞ്ചില്‍ ഒരാള്‍ക്ക്‌ കൂടി സ്ഥലം ഉണ്ടായിരുന്നെങ്കിലും രാഹുല്‍ പാവം ജോനസിനെ സുമേഷിന്റെയും സജിത്കുമാറിന്റെയും നടുക്ക് പിടിച്ചിരുത്തി. എന്നിട്ട് എന്റെ കൂടെ ഇരുന്നാല്‍ നിനക്ക് ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ പറ്റില്ലെന്നും ഇവരുടെ കൂടെയായാല്‍ നല്ലവണ്ണം പഠിച്ചു മാര്‍ക്ക്‌ മേടിക്കമെന്നും പറഞ്ഞു ജോനസിനെ വിശ്വസിപ്പിച്ചു. രാഹുലിന്റെ ചതി മനസ്സിലാക്കാന്‍ പാവം ജോനസിനു അല്‍പ സമയം അവിടെ ഇരിക്കേണ്ടി വന്നു. ഒടുവില്‍ വെറുത്തു ജോനാസ് പയ്യെ ബാക്ക് ബെഞ്ചില്‍ വിജയന്‍റെ ഒപ്പം കൂടി. പക്ഷെ എന്തിനാണ് രാഹുല്‍ തന്നെ അവിടെ നിന്നും മാറ്റിയത് എന്ന് എത്രെ ചിന്തിച്ചിട്ടും ജോനസിനു മനസ്സിലായില്ല. (അതിനു ജോനസിനു കുറച്ചു കൂടി കാത്തിരിക്കേണ്ടി വന്നു)


വിജയന്‍. വിജയന്‍ ഒരു സംഭവം തന്നെ ആയിരുന്നു. ഒരു കട്ടകൂതറ സംഭവം.കള്ളുകുടിയോ ചീട്ട്കളിയോ തുടങ്ങിയ ശീലമൊന്നുമില്ലാത്ത ഒരു പുണ്യാളന്‍.
വിജയന്‍ ഇതിനു മുന്‍പ് മെക്കാനിക്കല്‍ ഡിപാര്‍ട്ട്‌മെന്റില്‍ ആയിരുന്നു. ഹയര്‍ ഓപ്ഷൻ കിട്ടിയപ്പോള്‍ ജോനസിന്റെ കൂടെ Applied ഇലോട്ടു വന്നതാണ്. കാണാന്‍ ഒരു പ്രോസ്ടിട്ടൂറ്റിവ് ലുക്ക്‌(executive ലുക്ക്‌) ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് വിജയന് ഉടനെ തന്നെ ഒരു പേരും കിട്ടി- മെസ്സിലെ പണിക്കാരന്‍.
ഇത്രേം സല്‍സ്വഭാവം ഒക്കെ ഉണ്ടായിട്ടും വിജയന് ഒരു പ്രശ്നമുണ്ടായിരുന്നു - ആരെങ്കിലും അവനെ വെല്ലു വിളിച്ചാല്‍ പിന്നെ അത് ചെയ്തില്ലെങ്കില്‍ ആശാന് ഉറക്കം വരത്തില്ല ( ഈ സ്വഭാവം തന്നെ ആണ് അവന്റെ ജീവിതം നായ നക്കിച്ചത്!!).
ക്ലാസ്സില്‍ കയറിയ ഉടനെ വിജയന്‍ നേരെ പോയി സജിത്നാഥിന്റെ അടുത്ത് പോയി ഇരിപ്പുറപ്പിച്ചു. സജിത്നാഥ് അവനെ ഒന്ന് മൊത്തത്തില്‍ നോക്കി. "ഹും. ഓക്കേ. ക്ലാസ്സ്‌ ടോപ്പേര്‍ ആയ തന്റെ കൂടെ കൂട്ട്കൂടാന്‍ ഒന്നും ഇവന് യോഗ്യത ഇല്ല. എങ്കിലും പോട്ടെ. പാവം ഇരുന്നോട്ടെ." ഒരു മെട്രോപോളിറ്റന്‍ സിറ്റി ആയ കുണ്ടറ സിറ്റിയില്‍(കൊല്ലം,കേരള) പഠിച്ചു വളര്‍ന്ന സജിത്നാഥിനു തിരുവനന്തപുരത്തില്‍ പഠിച്ച വിജയനെ ഒക്കെ പുച്ഛ൦ ആയിരുന്നു. "കണ്‍ട്രി ഫെല്ലോവ്സ്..." സജിത്നാഥ് മനസ്സില്‍ പറഞ്ഞു. സജിത്നാഥ് ഒരു കട്ട കമല്‍ഹസ്സന്‍ ഫാന്‍ ആയിരുന്നു.(കമലും ഡയറക്ടറു൦ അല്ലാതെ ദശാവതാരം ഒന്നില്‍ കൂടുതല്‍ കണ്ട ആള്‍ സജിത്നാഥ് മാത്രം ആയിരുന്നു). അതുകൊണ്ട് തന്നെ സജിത്നാഥ് പിന്നീട് ഉലകനായകന്‍ എന്ന പേരില്‍ അറിയപെട്ടു. പിന്നീട് അത് ലോപിച്ച് ഉലകന്‍ aka ഉലക് എന്നൊക്കെ ആയി.
വിജനും ജോനസും തരുണും പവിത്രനും പൂച്ചിയും ഷണ്ണനും രാഹുലും പിന്നെ വേറെ കുറെ പത്തിരുപതു ആഭാസന്മാരും അങ്ങനെ ഇനി വരുന്ന ഹയര്‍ ഓപ്ഷൻ പെണ്‍പിള്ളേരെ കാത്തിരിപ്പായി.

ഉച്ചയ്ക്ക് ലഞ്ച് സമയം ആകാറായപ്പോള്‍ ഹയര്‍ ഓപ്ഷൻ കിട്ടിയ പെണ്‍പിള്ളേര്‍ എത്തി.

ക്ലാസ്സില്‍ പ്രണയമഴ തളിര്‍ത്തു പെയ്യുവായിരുന്നു.
ഷണ്ണന്‍ സ്വതെവെയുള്ള ഒരു ആക്രാന്തത്തോടെ വന്ന എല്ലാരേയും ഒന്ന് നോക്കി. പെട്ടന്ന് അവന്റെ കണ്ണുകള്‍ അവളില്‍ പതിഞ്ഞു. വെള്ളയില്‍ കറുത്ത പൂക്കള്‍ ഉള്ള ചുരിദാര്‍ ഇട്ട ഒരു പെണ്‍കുട്ടി. വന്നപാടെ അവള്‍ ക്ലാസ്സ്‌ മൊത്തം ഒന്ന് നോക്കുന്നു.എന്നിട്ട് എവിടെയോ രണ്ടു സെക്കന്റ്‌ തുറിച്ചു നോക്കി. എന്നിട്ട് ഫ്രന്റ്‌ ബെഞ്ചില്‍ തുളസിയുടെ അരികില്‍ പോയി അവള്‍ ഇരുന്നു. ഷണ്ണന്‍ ആകപാടെ കുളിര്‍ കോരി ഇരിക്കുവായിരുന്നു. ചുറ്റും ആരൊക്കെയോ വന്നു വയലിന്‍ വായിക്കുന്നത് പോലെ അവനു തോന്നി. ബാക്ക്ഗ്രൌണ്ടില്‍ അവനു ഏറ്റവും ഇഷ്ടപെട്ട 'പൈന്‍ ആപ്പിള്‍ പെണ്ണെ ചോക്ലേറ്റ് പീസേ' പാട്ട് മുഴങ്ങി. താനും ആ പെണ്‍കുട്ടിയും കൂടി നെയ്യാര്‍ ഡാമിന്റെ ബണ്ടിന്റെ ചുറ്റും ഓടി നടന്നു പാട്ട് പാടി പ്രേമിക്കുന്നതൊക്കെ ഷണ്ണന്‍ സ്വപ്നം കണ്ടു.

പൂച്ചിയുടെ കണ്ണ് പുതുതായി വന്ന മൂന്നു പെണ്‍പിള്ളേരില്‍ ഉടക്കി. അതില്‍ ഒരാള്‍ ക്രിസ്ത്യന്‍ ആണെന്ന് പൂച്ചിക്കു ഉറപ്പായിരുന്നു. കാരണം ഏകദേശം ഒരു ആയിരത്തി അഞ്ഞൂറ് രൂപയുടെ മെഴുകുതിരിയെങ്കിലും പൂച്ചി ഇതിനായി ജില്ലയിലെ വിവിധ പള്ളികളില്‍ നേര്‍ന്നിരുന്നു. പൂച്ചിയുടെ നേച്ച വെറുതെ ആയില്ല. മൂന്നു പേരില്‍ ഒരാള്‍ ഒരു ക്രിസ്ത്യന്‍ തന്നെ ആയിരുന്നു . തൃഷ ഉലഹന്നാന്‍ വര്‍ഗീസ്. പുള്ളിക്കാരത്തിയുടെ രൂപവും വസ്ത്രധാരണവും കണ്ടു ഇത് ആണാണോ അതോ പെണ്ണാണോ എന്ന് പൂച്ചിക്ക് ഒരു സംശയം ഉണ്ടായെങ്കിലും വേളാങ്കണ്ണി മാതാവ് തന്നെ കൈ വെടിയില്ല എന്ന് ഉറപ്പുണ്ടായിരുന്ന പൂച്ചി അത് പെണ്ണ് തന്നെ എന്ന് ഉറപ്പിച്ചു.
പൂച്ചി തൃഷയെ തന്നെ നോക്കി സ്വപ്നങ്ങളുടെ കോട്ട പണിതുയര്‍ത്തി. ഒരുമിച്ചു പള്ളിയില്‍ പോകുന്നതും കുറുബാന സ്വീകരിക്കുന്നതും പൂച്ചിയുടെ പകല്കിനാവുകളിലൂടെ കടന്നു പോയി. ഇനി വേറെ ഒരു നസ്രാണിയും ഇവളെ നോക്കാന്‍ പാടില്ല. അതിനു എന്ത് ചെയ്യാം. പൂച്ചി ആലോചിച്ചു . ക്ലാസ്സിലെ ബാക്കി നസ്രാണികളെ കൂലിക്ക് ആളെ വെച്ച് തല്ലിക്കുന്നത്‌ തൊട്ടു തൃഷയുടെ മുഖത്ത് ആസിഡ് ഒഴിച്ച് വിക്രിതമാക്കുന്നത് വരെയുള്ള ചിന്തകള്‍ പൂച്ചിയുടെ മനസ്സില്‍കൂടി കടന്നു പോയി. സ്വതവേ സാഡിസ്റ്റ് സിനിമകള്‍ മാത്രം കാണുന്ന പൂച്ചി അതെല്ലാം ആലോചിച്ചു മനസ്സില്‍ ചിരിച്ചു..ബുഹബുഹ ബുഹ ഹഹഹ ..
പൂച്ചിയുടെ മനസ്സില്‍ തന്റെ ഏറ്റവും ഫേവറൈററ് ആയ പാട്ടു സീന്‍ കടന്നു പോയി.

http://www.youtube.com/watch?v=BE8F9DKkm6g&NR=1

ഇതിനി ആരോടെങ്കിലും പറയണമല്ലോ...പൂച്ചിക്ക് അല്ലെങ്കിലും രഹസ്യം ഒന്നും മനസ്സില്‍ വെയ്ക്കാന്‍ കഴിവില്ല. "ആരോട് പറയും." പൂച്ചി ഇടത്തോട്ട് നോക്കി. അവിടെ നാരായണന്‍ തൃഷയെ നോക്കി വെള്ളമിറക്കി ഇരിക്കുന്നു. "ഇവനോട് പറഞ്ഞാലോ. ഇല്ലെങ്കില്‍ വേണ്ട. ബെസ്റ്റ് പാര്‍ട്ടി ആണ്. ഇവനോടൊക്കെ പറയുന്നതിനേക്കാള്‍ നല്ലത് ഒരു ക്ലാസ്സ്‌ ബ്ലോഗ്‌ ഉണ്ടാക്കി അതില്‍ ഇത് പോസ്റ്റ്‌ ചെയ്തിട്ട് അതിന്റെ ലിങ്ക് ക്ലാസ്സിലെ മെയില്‍ഗ്രൂപിലോട്ടു അയച്ചു കൊടുക്കുന്നതാ.. വൃത്തികെട്ട ശവം!!." പൂച്ചി മനസ്സില്‍ പറഞ്ഞു. പൂച്ചി തന്നെ തറച്ചു നോക്കുന്നത് കണ്ട നാരായണന്‍ പൂച്ചിയുടെ നേരെ തിരിഞ്ഞു. എന്ന്നിട്ടു ചോദിച്ചു "വല്ലോം പറഞ്ഞായിരുന്നോ? "..."ഹേയ..ഇല്ല" ..പൂച്ചി അവനെ നോക്കി വെറുതെ ഒന്ന് ചിരിച്ചു. തിരിച്ചു ചിരിച്ചെന്നു വരുത്തി നാരായണന്‍ തന്റെ ജോലിയില്‍ വ്യാപ്രിതനായി. പിന്നെ ആരോട് പറയും ? പൂച്ചി വലത്തോട്ട് നോക്കി. വലതുഭാഗത്ത്‌ തരുണ്‍ ചന്ദ്രന്‍ ഇരുന്നു എല്ലാവരെയും നിരീക്ഷിക്കുവാണ്. ങാ...ഇവനോട് പറയാം. ഇവനാകുമ്പോള്‍ ആരോടും പറയത്തില്ല. (പൂച്ചി ആകപാടെ ഈ കാര്യം തരുണിന്റെ അടുത്ത് മാത്രമേ അവതരിപ്പിച്ചിട്ടുള്ളൂ. പിനീട് അന്ന് വൈകിട്ട് പൂച്ചി കോളേജ് ബസ്‌ കയറും മുന്‍പ് ഈ കഥ ക്ലാസ്സില്‍ മാത്രമല്ല കോളേജ് മൊത്തം പാട്ടായി!!)

ആ സമയത്താണ് ഷണ്ണന്റെ മനസ്സിനെ ഉലച്ചു കൊണ്ട് വെള്ളച്ചുരിധരിട്ട ആ പെണ്‍കുട്ടി ക്ലാസ്സില്‍ കയറി വന്നത്. ഷണ്ണന്റെ മനസ്സ് കീഴടക്കിയതോടൊപ്പം അവള്‍ ജോനസിന്റെയും വിജയന്റെയും മനസ്സില്‍ കൂടി 11 KV യുടെ ലൈന്‍ വലിച്ചു.

ഇത്രേം നാള്‍ ബോയ്സ് സ്കൂളില്‍ പഠിച്ച ജോനസ് ആദ്യമായി ആയിരുന്നു മിക്സഡ്‌ ക്ലാസ്സില്‍ പഠിക്കുന്നെ. ഇത്രേം നാള്‍ ട്യുന് ക്ലാസ്സില്‍ ഒന്നും ജോനാസ് പെണ്‍പിള്ളേരുടെ മുഖത്ത് പോലും നോക്കിയിട്ടില്ലയിരുന്നു(വേറെ പലയിടത്തും ആയിരുന്നു നോട്ടം എന്നുള്ള സ്ഥിരം ഡയലോഗ് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല ). ആദ്യമായിട്ടായിരുന്നു ജോനസിനു ഒരു പെണ്‍കുട്ടിയെ കണ്ടു ഒരു ഇത് തോന്നുന്നേ.(ഒരു ഇതില്ലേ..ലത്). ജോനാസ് കൌതുകത്തോടെ അവന്റെ ആ വെള്ളച്ചുരിധാരിനെ നോക്കി ഇരുന്നു. ആ ചുരിധാരിലെ പൂക്കളുടെ കറുപ്പും അവളുടെ കണ്ണുകളുടെ കളറും ഒന്നാണെന്ന് അവനു തോന്നി. അവളെ നോക്കിയിരുന്നപ്പോള്‍ ഒരു ഇളംകാറ്റു അടിച്ചതായി ജോനസിനു തോന്നി. ആ ഇളംകാറ്റില്‍ ആ പെണ്‍കുട്ടിയുടെ മുടിയിഴകള്‍ അലസമായി പാറിനടന്നു.
എല്ലുംകൂടത്തിനു തൊലി വെച്ചത് പോലുള്ള ജോനസിനു താന്‍ ആ ഇളംകാറ്റത്ത്‌ പറന്നു പോകുന്നതായി തോന്നി. കാറ്റത്ത്‌ പറന്നു പോകാതിരിക്കാന്‍ ജോനാസ് ടസ്കിന്റെ സൈഡില്‍ പിടിച്ചിരുന്നു.

ആ വന്ന പെണ്‍കുട്ടി വന്നപാടെ എവിടെയോ 2 സെക്കന്റ്‌ തുറിച്ചു നോക്കി. എനിട്ട്‌ ഫ്രന്റ്‌ ബെഞ്ചില്‍ തുളസിയുടെ ഒപ്പം പോയി ഇരുന്നു.
ജോനസിന്റെ ചിന്തകളുടെ ബാക്ക്ഗ്രൗണ്ടില്‍ അവന്റെ ഫേവറൈററ് പാട്ടായ രാത്രി ശുഭരാത്രി ഓടി വന്നു.
http://www.youtube.com/watch?v=jvki2gYKjd8

വിജയന് ആ പെണ്‍കുട്ടിയില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിഞ്ഞില്ല. താന്‍ ഇത്രേം നാള്‍ സ്വപ്നത്തില്‍ കണ്ട പോലെ തന്നെ.
വിജയന് ചുറ്റും ലോകം ഒന്ന് മന്ദഗതിയില്‍ ആയതു പോലെ തോന്നി...വിജയന്‍ നിഖിലിനെ നോക്കി..നിഖില്‍ എങ്ങോട്ട് തുറിച്ചു നോക്കി ഇരിപ്പാണ്. ക്ലാസ്സില്‍ എല്ലാവരുടെയും നീക്കങ്ങള്‍ മന്ദിച്ചിട്ടുണ്ട്. ഇനി ഇതാണോ പ്രണയം. വിജയന് സംശയമായി.
അവളെ കണ്ട നിമിഷം തന്റെ ഹൃദയത്തിന്റെ സ്പന്ദനം ഒരു നിമിഷം നിന്നതായി വിജയന് തോന്നി. ഹൃദയം അവളുടെ പേര് മന്ത്രിക്കുനതായി അവനു തോന്നി. അവളുടെ പേരെന്താണാവോ? തനിക്കു ഒരു സ്തെതെസ്കോപ് ഉണ്ടായിരുന്നെങ്കില്‍ അത് ഹൃദയത്തില്‍ ചേര്‍ത്ത് വെച്ച് ഹൃദയം പറയുന്ന പേര് കേള്‍ക്കാമായിരുന്നു.
താന്‍ 18 വര്‍ഷം കാത്തിരുന്ന പെണ്‍കുട്ടി ആണോ ഇതു? ഇവളെ കണ്ടപ്പോള്‍ തനിക്കെന്താണ്‌ ഇങ്ങനെ ഒരു മാറ്റം? എന്താണ് സംഭവിക്കുന്നത്‌? "ഇനി ഇന്നലത്തെ കഞ്ചാവിന്റെ ഹാങ്ങ്‌ഓവര്‍ വല്ലതും ആണോ? ഛെ. അതൊന്നും ആയിരിക്കില്ല...ഞാന്‍ ആദ്യമായിട്ടൊന്നുമല്ലല്ലോ" ...
വിജയന് തന്റെ ബ്ക്ക്ഗ്രൂണ്ടില്‍ തന്റെ ഫേവറൈററ് പാട്ടായ സുട്ടും മിഴി സൂദരെ മുഴങ്ങി കേട്ടു(പിന്നീട് ഈ പാട്ട് തന്റെ വെള്ള ചുരിദാര്‍ പെണ്‍കുട്ടിയുടെയും ഫേവറൈററ് ആണെന്ന് അറിഞ്ഞപ്പോള്‍ വിജയന് സന്തോഷം കൊണ്ടു മരിച്ചാല്‍ മതിയെന്നായി. ഈ സമയത്ത് വിജയന്‍റെ തേപ്പു സഹിക്കാന്‍ വയ്യാതെ വേറെ പലരുടെയും ആഗ്രഹം അത് തന്നെ ആയിരുന്നു!! )

സുമെഷിന്റെയും ശ്രെദ്ധ ആകര്‍ഷിച്ചത് ആ വെള്ളചുരിദാര്‍ തന്നെ ആയിരുന്നു. "അച്ഛാ ഹേ". സുമേഷ് പറഞ്ഞത് അല്പം ഉറക്കെ ആയി പോയി. "എന്ത്...അച്ഛനോ? " അടുത്ത് ഇരുന്ന SK ചോദിച്ചു."നോ ..നതിംഗ്.."സുമേഷ് പറഞ്ഞു. SK നോട്സ് എഴുതുന്നത്‌ തുടര്‍ന്നു. "കോപ്പന്‍ തന്നെ..." സുമേഷ് SK യെ നോക്കി ചിന്തിച്ചു.
ഡല്‍ഹിയിലെ പൂജയെ പോലെ തന്നെ ഉണ്ട്. ഒരു കൈ നോക്കികളയാം.
ഇവള്‍ക്ക് ഹിന്ദി അറിയാമോ എന്തോ. ഇല്ലെങ്കില്‍ ഇനി ഇവള്‍ക്ക് വേണ്ടി മലയാളം പഠിക്കേണ്ടി വരുമല്ലോ..
ക്ലാസ്സില്‍ കേറി വന്ന ആ പെണ്‍കുട്ടി തന്നെ നോക്കുന്നതായി സുമേഷിനു തോന്നി. സുമേഷിനു സന്തോഷമായി. എന്നിട്ട് അവള്‍ ഫ്രന്റ്‌ ബെഞ്ചില്‍ തുളസിയുടെ അരികില്‍ പോയി ഇരുന്നു.
സുമേഷ് അപ്പോള്‍ ഒരു ഹിന്ദി പാട്ടിന്റെ ഈണത്തില്‍ ഒഴുകി നടക്കുകയായിരുന്നു ..."സൊ സാല്‍ പെഹലെ.." കുമാരി. അതായിരുന്നു ആ വെള്ളചുരിധാരിന്റെ പേര്.

ക്ലാസ്സിലുള്ളവരുടെ ഈ ഭാവവ്യത്യാസം നിരീക്ഷിച്ചുകൊണ്ടു തരുണ്‍ ചിന്താകുലനായി. "ഇവള്‍ എനിക്ക് പണി ഉണ്ടാക്കും. ഇനി ഈ വായിനോക്കികള്‍ക്ക് പാര വെയ്ക്കണമല്ലോ". തരുണ്‍ ചുറ്റും നോക്കി. ആരെ വെച്ച് ഇവന്മാരുടെ കൂതറപ്രേമം കൊളമാക്കാം?...ക്ലാസ്സിലെ സംഭവങ്ങള്‍ ഒന്നും ശ്രെദ്ധിക്കാതെ നോട്സ് എഴുതുന്ന ആ വെളുത്തുരുണ്ട പയ്യന്‍ തരുണിന്റെ ശ്രെദ്ധ ആകര്‍ഷിച്ചു...ഇവന്‍ തന്നെ ഇതിനു പറ്റിയ ആള്‍...

തുടരും
അടുത്ത എപിസോട്:

തരുണിന്റെ കൌടില്യതന്ത്രങ്ങള്‍ക്ക് ഇരയായ ആ നിഷ്കളങ്കനായ പയ്യന്‍ ആര്??

കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ജനിച്ചു പിന്നീട് തിരുവനന്തപുരം നഗരത്തില്‍ വന്നു അഞ്ചു ചെറുപ്പക്കാരുടെ ജീവിതം നശിപ്പിച്ച ഒരു നിഷ്കളങ്കയായ പെണ്‍കൊടിയുടെ കരളലിയിപ്പിക്കുന്ന കദനകഥ...CET യിലെ പഞ്ചാരകാട്ടിലെ മരത്തണലില്‍ ഇപ്പോഴും ഇളം കാറ്റില്‍ കേള്‍ക്കാവുന്ന ഒരു മലയാളം-ഹിന്ദി-തമിഴ്-ലാറ്റിന്‍ പ്രണയകാവ്യം... ആരും തിരിച്ചറിയാത്ത appliedile ക്രൂരനായ തരുണ്‍ എന്ന ആ വില്ലന്റെ ഇരയായ ഒരുപറ്റം ചെറുപ്പക്കാരുടെ കണ്ണീര്‍ വീണു നനഞ്ഞ ജീവിതസത്യം...

എപിസോട് 5 :കുമാരീസംഭവം അഥവാ കുമാരി ഒരു സംഭവം തന്നെ!!

കാത്തിരുന്നു വായിക്കുക..ഈ ബ്ലോഗില്‍.

Monday, 12 September 2011

പഞ്ചാരക്കാട്ടിന്‍ തണലത്ത് Episode 3 : ഹയര്‍ ഓപ്ഷന്‍ വന്നപ്പോള്‍ - ഭാഗം ഒന്ന്

ഫ്രന്റ്‌ ബെഞ്ചില്‍ ഇരുന്നു കൊണ്ട് തിരിഞ്ഞു നോക്കിയവര്‍ ആരൊക്കെ? അതിന്റെ ഉത്തരം കിട്ടണമെങ്കില്‍ നമ്മള്‍ ഒരുപാട് ദൂരം താണ്ടണം.. കാലത്തിലും ദൂരത്തിലും. നമ്മള്‍ പോകുന്നത് അങ്ങകലെ മണല്‍ ആരാണ്യങ്ങളുടെ നാട്ടിലേക്കാണ്...

വര്‍ഷങ്ങള്‍ക്കു മുന്‍പ്..
നല്ല ജോലി തേടി മലയാളികള്‍ സൌദിയിലും ദുബൈയിലും പോയിരുന്ന കാലം.. ആ കാലത്തെ മറ്റ് ചെറുപ്പക്കാരെ പോലെ കുടുമ്പം കര കേറ്റാനും സ്വന്തമായി ഒരുപാട് കായികള്‍ കിട്ടുന്ന ഒരു ജോലി നേടാനുമായി ഒരു ബ്രാഹ്മണ യുവാവും ആ നാട്ടിലെത്തി. ഒറ്റ നോട്ടത്തില്‍ സല്‍സ്വഭാവി സുമുഖന്‍. അവന്‍ അവിടെ ഒരു ഷെയ്ക്കിന് കീഴില്‍ ജോലി കിട്ടി. വൈകാതെ മിടുക്കനായ അവനെ കൂടാതെ വയ്യ എന്നാ അവസ്ഥയായി ഷെയ്ക്കിന്. എന്നാല്‍ അവന്റെ മിടുക്കില്‍ വീണത്‌ ഷെയ്ക്ക് മാത്രമായിരുന്നില്ല... ഷെയ്ക്കിന്റെ മൂത്ത മോള്‍ ലൈലയും അവനും തമ്മില്‍ വളര്‍ന്ന പ്രണയം തിര്‍ച്ചറിയാന്‍ ഷെയ്ക്ക് വൈകി. അറിഞ്ഞ ഉടനെ ജോലി തെറിച്ചു. ലൈലയുടെ നിക്കാഹു ഉറപ്പിച്ചു. തലേ ദിവസം മതില്‍ ചാടിയെതിയ കഥ നായകനൊപ്പം തിരിച്ചു മതില്‍ ചാടുമ്പോള്‍ ലൈലയും ഉണ്ടായിരുന്നു. അറിഞ്ഞ പാടെ ഷേയ്ക് തോക്കുമെടുത്ത് പുറകെ പാഞ്ഞു. ഷെയ്ക്കിന്റെ കൊട്ടാരത്തിന് മുന്നിലെ ഇടവഴിയിലെ വളവില്‍ വെച്ചവര്‍ പിടിക്കപെട്ടു... ഷെയ്ക്ക് തോക്ക് തോളിലെക്കുയര്‍ത്തി ഉന്നം പിടിച്ചു.. നിറയൊഴിച്ചു. പക്ഷെ വെടി കൊണ്ടത്‌ ബഹളം കേട്ട് ഓടി വന്ന ലൈലയുടെ സ്വന്തം പട്ടിക്കു. അവന്‍ സ്വന്തം ജീവന്‍ കൊടുത്തു അവരെ രക്ഷിക്കുകയായിരുന്നു. സ്വന്തം മോള് വേലി ചാടിയതരിഞ്ഞിട്ടും അനങ്ങാതെ ഷെയ്ക്ക് അവന്റെ മരണം താങ്ങാനാവാതെ ബോധം കേട്ട് വീണു. ആ തക്കം നോക്കി കമിതാക്കള്‍ സ്ഥലം കാലിയാക്കി. അവര്‍ നാട്ടിലെത്തി പേര് മാറി സ്വസ്ഥമായി ഒരു ജീവിതം ആരംഭിച്ചു. അവര്‍ക്ക് ജനിച്ച ആദ്യത്തെ മോന് ഷെയ്ക്കിന്റെ ഓര്‍മയ്ക്കായി ഷെയ്ക്കിന്റെ പേരും ഇതിനൊക്കെ കാരണമായ ആ പാവം നാല്‍ക്കാലി സുഹ്രത്തിന്റെ പേരും പിന്നെ കഥാനായകന്റെ പേരും ചേര്‍ത്ത് "ഷെയ്ക്ക് മുഹമ്മദ്‌ ജിമ്മി ഭക്തവത്സലന്‍" എന്ന നാമധേയവും നല്‍കി... പിന്നീട് സ്കൂളില്‍ വിട്ടു തുടങ്ങിയപ്പോള്‍ മനസ്സിലായി ഈ പേരും കൊണ്ട് നടന്നാല്‍ ഉണ്ടായേക്കാവുന്ന സാമൂഹിക പ്രശ്നങ്ങളെ പറ്റി. അങ്ങനെ പേര് മാറ്റി ഹരിശങ്കര്‍ B.V. എന്നാക്കി. B.V. for ഭക്തവത്സലന്‍ . ആ ഓമന പുത്രനാണ് നമ്മുടെ ഫ്രന്റ്‌ ബെഞ്ചില്‍ ഇരിക്കുന്ന ഒരാള്‍...

കൂടെ ഇരിക്കുന്നവന്‍ പേടിയോടെ ആണ് തിരിഞ്ഞു നോക്കിയിരുന്നത്. മുട്ട് കൂട്ടിയിടിക്കുന്നുണ്ട്. വിളറി വെളുത്ത് വിയര്തിരിക്കയാണ് ആശാന്‍. ഈശ്വരാ.. ഏഴു പെന്പില്ലെരുണ്ടല്ലോ ക്ലാസ്സില്‍. ദൈവമേ നീ എനിക്ക് അളവില്‍ കൂടുതല്‍ ബുദ്ധിയും ഗ്ലാമറും നല്‍കി എന്നെ ശപിച്ചു... ഇപ്പോള്‍ പെന്പില്ലേറെ പേടിച്ചു വഴിയെ നടക്കാന്‍ വയ്യ, വീടിലെ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പേടി, അവരുടെ മുഖത്ത് നോക്കാന്‍ തന്നെ പേടിയാണ്. ഇനി ഇവിടത്തെ സീനിയര്‍ ചേച്ചിമാരുടെ ശല്യം കൂടി ആകുമ്പോള്‍ പൂര്‍ത്തിയാകും... സ്വന്തം വിധിയെ പഴിച്ചു കൊണ്ട് ക്ലാസ്സിലെ സ്ത്രീജനങ്ങള്‍ക് മുഖം കൊടുക്കാതെ അജീന്ദ്രന്‍ ഒതുങ്ങിയിരുന്നു. ഈ പേടി കാരണമില്ലതെയല്ല. പക്ഷെ പുള്ളിക്കാരന്‍ വിചാരിച്ചിരുന്നതല്ല കാരണഗല്‍ എന്ന് മാത്രം. പണ്ട് ആര്യ സെന്‍ട്രല്‍ ജയിലില്‍ പഠിച്ചിരുന്ന കാലത്ത് ഏതോ കലവാസന്യില്ലാത്ത പെണ്ണ് എങ്ങനെയോ ഈ ബുദ്ധിജീവിയെ കണ്ടു പ്രണയ ലോലിതയായി. പിന്നെ ഡൌട്ട് ചോദിയ്ക്കാന്‍ എന്ന പേരിലും ഞായറാഴ്ചകളിലും മറ്റു അവധി ദിവസങ്ങളിലും സ്കൂള്‍ ഉണ്ടോ എന്ന് ചോദിക്കാനും മറ്റും സ്ഥിരമായി അവനെ വിളിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ ശല്യം സഹിക്കാനാവാതെ അവന്‍ അവളുടെ വീട്ടുകാരെ വിളിച്ചുപദേശിച്ചു... ഇങ്ങനെയാണോ മകളെ വളര്‍ത്തുന്നത്? ഒരു പയ്യന് കുറച്ചു ബുദ്ധിയും ഗ്ലാമറും ഉണ്ടെന്നു കരുതി ജീവിക്കാന്‍ വിടില്ല എന്ന് പറഞ്ഞാല്‍.. ഇതൊന്നുമറിയാതെ വിളിച്ച അവള്‍ക്കും കൊടുത്തു പത്തു തെറി... പ്രാണനാഥന്‍ ഉപേക്ഷിച്ചത് താങ്ങാനാവാതെ അവള്‍ ഇന്നും ഏതോ ഭ്രാന്താശുപത്രിയിലെ ഇരുളടഞ്ഞ മുറിയില്‍ അജീന്ദ്രനായി കാത്തു കിടക്കുന്നു... എന്ന് കരുതാന്‍ വയ്യ, വേറേതെങ്കിലും മണ്ടന്റെ പുറകെ പാഞ്ഞിട്ടുണ്ടാവും.

Attendance എടുക്കുന്ന സമയം ആയി. ഓരോരുത്തരായി ഹാജര്‍ ചൊല്ലി. റോള് നമ്പര്‍ 12.. എവിടെന്നോ ഒരു കാറ്റടിച്ച പോലെ ഒരു ശബ്ദം... റോള് നമ്പര്‍ 12... എവിടെന്നോ വീണ്ടും കാറ്റിന്റെ ശബ്ദം.. സ്ശ്ശ്ഷ് . എവിടെന്നോ ചിലങ്കയുടെയും ശബ്ദം അവിടെക്കൊഴുകിയെത്തി... നിശബ്ദത.. എല്ലാരുടെയും മനസ്സില്‍ ഒരേ ചോദ്യം " ദൈവമേ ഇവന്മാര്‍ റിസര്‍വേഷന്‍ കൊടുത്തു കൊടുത്തു യക്ഷികള്‍ക്കും റിസര്‍വേഷന്‍ കൊടുത്തു തുടങ്ങിയോ?". അളിയാ യക്ഷികള്‍ പൊതുവേ ഐറ്റം ആയിരിക്കും എന്ന് ഹരികൃഷ്ണന്‍ ബി ഡോട്ട് വി ഡോട്ട് അടുത്തിരുന്ന അജീന്ദ്രനോട് അടക്കം പറഞ്ഞു. അജീന്ദ്രന്‍ ആരോടെന്നില്ലാതെ പറഞ്ഞു " തൃപ്തിയായി..യക്ഷികളുടെ കുറവും കൂടെ ഉണ്ടായിരുന്നുള്ളു". പൂചി ആലോച്ചനയിലാഴ്ന്നു യക്ഷി ക്രിസ്ത്യന്‍ ആയിരുക്കുമോ? എങ്കില്‍ തന്നെ Catholic ആയിരിക്കുമോ അതോ ഇനി Protestant ആയിരിക്കുമോ?. പൊതുവേ ആഭരണങ്ങള്‍ അനിയാതതിനാല്‍ പെന്തക്കോസ്ത് ആവാനാണ് സാധ്യത എന്ന് അവന്‍ മനസ്സില്‍ കുറിച്ചിട്ടു.

"യക്ഷികല്‍ക്കെന്താ കൊമ്പുണ്ടോ? അവര്‍ക്കെന്താ മര്യാദ പാലിച്ചാല്‍? ആ ചിലങ്കയോക്കെ ഒന്നുരി വെച്ചിട്ട് ക്ലാസ്സ്ല്‍ വന്നുടെ? ബാക്കിയുള്ളവര്‍ ഇവിടെ പഠിക്കാന്‍ തന്നെയല്ലേ വരുന്നത്?", എന്നും മറ്റും സജിത്കുമാര്‍ പുലമ്പി. "Maybe their autonomy and affluence has allowed them to avail an acquiescence to accessorize in gay abandon." സുന്ദരനും വിട്ടു കൊടുത്തില്ല. "യക്ഷിയോം കോ ഹിന്ദി മാലൂം ഹായ് ക്യാ?", പല ഭാഷകളിലായുള്ള conversation തുടര്‍ന്ന് കൊണ്ട് സുമേഷ് ചോദിച്ചു. അന്നേ 'ലട്കി' പെണ്ണ് ആയിരിക്കണം, ഹിന്ദിയും കൂടി അറിയാമെങ്കില്‍ കൊള്ളാം എന്ന കണ്ടിഷന്‍
മാത്രമേ ഉണ്ടായിരുന്നുള്ളു, സ്വഭാവം ഒരു പ്രശ്നമായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

"പ്രേതങ്ങള്‍ തറയില്‍ തൊടാതെ ഒഴുകിയാണ് നടക്കാറു എന്ന് കേട്ടിട്ടുണ്ട്. അപ്പൊ കാലുണ്ടാവുമോ?" എന്നായിരുന്നു പവിത്രന്റെ സംശയം. സംശയം തീര്‍ക്കാനായി AS ഇനെ തിരഞ്ഞപ്പോള്‍ അതാ അവന്‍ കൈയ്യില്‍ ഒരു പ്ലാസ്റ്റിക്‌ കവറുമായി യക്ഷിയെ തപ്പുന്ന്.
" എന്തിനാ പ്ലാസ്റ്റിക്‌ കവര്‍?" പാവോ ആരാഞ്ഞു.
"അല്ല ഈ യക്ഷികള്‍ പൊതുവേ വന്നാണ്. മുഖം മാത്രമേ വിക്രുതമാവാന്‍ സാധ്യതയുള്ളൂ.. അങ്ങനാനെങ്കില്‍ ഒരു മുന്‍കരുതലായി ആണ് ഈ പ്ലാസ്റ്റിക്‌ കവര്‍.. ". പവോയുടെ മനസ്സില്‍ നാരായണനോടുള്ള ബഹുമാനം മൊട്ടിട്ടു.
" അല്ല പ്ലാസ്റ്റിക്‌ കവര്‍ എവിടെന്നോപ്പിച്ചു?"
" യക്ഷികളല്ലേ.. എപ്പോ എവിടെ എങ്ങനെ വരുമെന്നാര്‍ക്കാ അറിയുക.. അത് കൊണ്ട് ഞാന്‍ എപ്പോഴും ഒരു കവര്‍ കൂടെ കരുതാറുണ്ട്‌. " ബഹുമാനം വളരന്നു. പവോയുടെ മനസ്സില്‍ നാരായണന്‍ പ്രതിഷ്ടയായി.
എവിടെ എവിടെ അന്ന് ചോദിച്ചു കൊണ്ട് നിഖില്‍ ഗണപതി ക്ലാസിനു ചുറ്റും ഒരു ഭ്രാന്തനെ പോലെ ഓടി.. വളര്‍ന്നു കിടന്ന കേശഭാരം ആ കാഴ്ച പൂര്‍ത്തിയാക്കി.

രാഹുല്‍ ശിനോയുടെ ചിരി ക്ലാസ്സില്‍ മുഴങ്ങി.. ഷണ്ണന്‍ നാണത്തോടെ ചിലങ്കകള്‍ ഊരി മാറ്റി. ഡാന്‍സ് ക്ലാസ്സ്‌ കഴിഞ്ഞു ചിലങ്ക അഴിച്ചു മാറ്റാന്‍ ഷണ്ണന്‍ മറന്നിരുന്നു. കൂടെ കൂടെ ചമ്മിയ ഭാവത്തില്‍ " തൈര്... തൈര്..." എന്ന് പറയുന്നുണ്ടായിരുന്നു. ആഭാസവും തെറിയും എല്ലാം ഒരു പുത്തന്‍ അനുഭവമായിരുന്ന ഷണ്ണന്‍ കോളേജില്‍ നിന്നാദ്യമായി പഠിച്ച തെറിയായിരുന്നു "തൈര്". നിത്യോപയോഗ സാധനമായ തൈര് എങ്ങനെ ഒരു തെറിയായി മാറി എന്നൊന്നും ഷണ്ണന്‍ ആലോചിച്ചില്ല. താന്‍ പഠിച്ച വാക്കിലെ spelling mistake മനസ്സിലാക്കാന്‍ ഷണ്ണന്‍ പിന്നെയും അനേകം നാളുകള്‍ വേണ്ടി വന്നു.. ആദ്യ കാലങ്ങളില്‍ ഇങ്ങനെ എപ്പോഴും തന്റെ ഇഷ്ട ഭക്ഷണമായ "തൈര്, തൈര്" എന്ന് ഷണ്ണന്‍ പറഞ്ഞു കൊണ്ട് നടന്നതാണ് ജിമ്മിയും ശന്നനും തമ്മിലുള്ള സുഹുര്ത് ബന്ധത്തിന്റെ തുടക്കം എന്ന് വിശ്വസിച്ചു വരുന്നു. "ശ്ശ്ശ്ശ്...". ഇപ്പോഴും ശബ്ദം എവിടെ നിന്നാണ് വരുന്നതെന്ന് ആര്‍ക്കും പിടി കിട്ടിയിട്ടില്ല.. എല്ലാരുടെയും തിരച്ചില്‍ അവസാനിപിച്ചു കൊണ്ട് ഒരു നാലാം ക്ലാസ്സിലെ കുട്ടിയോളം പൊക്കമുള്ള ഒരുത്തന്‍ ബെഞ്ചിന്റെ മുകളില്‍ കേറി നിന്ന് അത്റെണ്ടാന്‍സ് കൊടുത്തു. പുള്ളിക്കാരന്റെ അത്റെണ്ടാന്‍സ് നേടാനുള്ള ശ്രമങ്ങളായിരുന്നു ആശരിരിയായ ആ ശബ്ദം. പൊക്കം കൂടിയ ബെന്ച്ചുകളെയും സഹപാടികളെയും പ്രാകി കൊണ്ട് മോഹ്സിന്‍ എസ പ്രഭു വീണ്ടും സ്ഥാനമുറപ്പിച്ചു.ആ എളിയ വ്യക്തിക്ക് പില്കാലങ്ങളില്‍ സ്വന്തം ശരീര ഖടനയോടും ആരോഗ്യസ്ഥിതിയോടും കൂടുതല്‍ ഉതകുന്ന മോസ്കി എന്നാ നാമധേയം അടിച്ചു കിട്ടി.

അങ്ങനെ ഇരിക്കവേ ഹയര്‍ ഓപ്ഷന്‍ കാലം അടുതെത്തി. ക്രിസ്ത്യാനി പെണ്പില്ലെരെ ക്ലാസ്സില്‍ കിട്ടുന്നതിനായി പൂച്ചി ദിവസവും മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു, മെഴുകുതിരികള്‍ നേര്‍ന്നു, alternate ദിവസങ്ങളില്‍ കുളിയും തുടങ്ങി. എന്തിനേറെ പറയുന്നു ഭങ്ങിക്കൂടുതല് ആയി അതിര്‍ വിട്ടു വളര്‍ന്നു നിന്നിരുന്ന മുന്പല്ലുകല്ക് വലിച്ചുകെട്ടി ഒരു വേലിയും സ്ഥാപിച്ചു. ഷണ്ണന്‍ ഡാന്‍സ് ക്ലാസ്സുകളില്‍ മുടങ്ങാതെ പോയി . എ എസ പ്ലാസ്റ്റിക്‌ കവ്റുകലുമായി കാത്തിരിപ്പ് തുടര്‍ന്ന്. അജീന്ദ്രന്റെ മുട്ടിടിപ്പ് കുറഞ്ഞു.പാവോ എല്ലാ പെന്പില്ലെരുടെയും ചെരുപ്പ് പരിശോദിച്ചു പോന്നു. നിഖില്‍ ഗണപതി പുതുതായി വരാന്‍ പോകുന്നവരെ കുറിച്ചൊന്നും ആലോചിച്ചില്ല. കണ്ടു വെച്ച പെണ്‍കൊടി ഈ ക്ലാസ്സില്‍ തന്നെ ഉണ്ട്.

അങ്ങനെ ഹയര്‍ ഓപ്ഷന്‍ ദിവസം എത്തി. എല്ലാരും ഉറ്റു നോക്കിയിരുന്ന ദിവസം. ഫസ്റ്റ് ഹൌര്‍ പകുതി കഴിഞ്ഞപ്പോള്‍ Class Advisor ഹയര്‍ ഓപ്ഷനകാറുമായി എത്തി.. അജീന്ദ്രന്‍ ഞെട്ടി.. ഈശ്വര.. ഇതല്ലേ.. മറക്കാന്‍ അവന്‍ ആഗ്രഹിച്ചിരുന്ന പലതും തലയിലൂടെ മിന്നല്‍ വേഗത്തില്‍ flashback അടിച്ചു.. ഇല്ല, എനിക്കിനി ജീവിക്കണ്ട എന്ന് പറഞ്ഞു കൊണ്ട് അവന്‍ ക്ലാസ്സിന്റെ സൈഡിലെ ജനാല ഉന്നം വെച്ച് നടന്നു.. എന്തോ അപാകത 'മണത' ഹരി കൂടെ പൊയ്. ഹരിയെ തടയാനായി നിഖിലും കൂടെകൂടി.

തുടരും

ഹയര്‍ ഓപ്ഷന്‍ കാരുടെ ഇടയില്‍ ഏതു മുഖമാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ അജീഷിനെ പ്രേരിപ്പിച്ചത്? അജീഷിനെ രക്ഷിക്കാന്‍ ഹരി എല്യാസ് ജിമ്മിക്കാവുമോ? ജിമ്മ്യെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നിഖില്‍ ഗാനപതിക്കാകുമോ? പൂച്ചിയുടെ സ്വപ്‌നങ്ങള്‍ പൂവണിയുമോ?
കാത്തിരിക്കുക.. ഇതേ ബ്ലോഗില്‍... എന്നെങ്കിലും ഒരു ദിവസം... ഏതെങ്കിലും ഒരു സമയം..

Disclaimer : All characters and events depicted in this story are fictitious. Any similarity to actual persons, living, dead or somewhere in between, is purely coincidental.

ബ്ലോഗ്‌ വായിക്കുന്ന യക്ഷികളുടെ പ്രത്യേക ശ്രദ്ധക്ക്: നിങ്ങള്‍ക്കായി നാരായണന്‍ ഇന്നും കാത്തിരിക്കുന്നു. ബന്ധപെടെണ്ട നമ്പര്‍: 9922552255.